Friday, 5 May 2017

🔺 ആവു മൊല്ലാങ്ക 🔺


ആവു മൊല്ലാങ്ക; ഓർമ്മയിലെ നാട്ടു വെളിച്ചം
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
നമ്മുടെ സാംസ്കാരിക വൈജ്ഞാനിക ഉണർവ്വുകളിൽ നേതൃപരമായ പങ്ക് വഹിച്ചവരാണ് ഈ നാട്ടിലെ മൊല്ലാക്കമാർ.
പോയ കാലത്തിന്റെ സാമൂഹിക ജീവിതത്തിന് ഇവരുമായി അഭേദ്യമായ ബന്ധമാണുള്ളത്.
പളളിയിലും, പളളിക്കൂടങ്ങളിലും ഇവർ സേവന നിരതരായി.
മതപരമായ ആചാര അനുഷ്ഠാനങ്ങൾ നാട്ടിൽ നിലനിറുത്തുന്നതിൽ ഇവർ വലിയ പങ്ക് വഹിച്ചു.
നമുക്കിടയിൽ ഇത്രയേറെ സ്ഥാപനങ്ങളും മതപരമായ ഉണർവും ഉണ്ടാവുന്നതിന് മുമ്പ് നാട്ടു മൊല്ലമാർ കൊളുത്തി വെച്ച ചെറിയ തിരിനാളങ്ങളായിരുന്നു വെളിച്ചമായുണ്ടായിരുന്നത്.
പ്രാരാബ്ദങ്ങളുടെ ഞെരുക്കങ്ങൾക്കിടയിലും അറിവിന്റെയും വിശ്വാസത്തിന്റെയും തിരിവെട്ടം ഇവർ അണയാതെ കൊണ്ട് നടന്നു.
പാരമ്പര്യത്തിന്റെ കൈവഴികളിലൂടെ കടന്ന് വന്നവരാണ് നമ്മുടെ നാട്ടിലെ മിക്ക മൊല്ലാക്കമാരും.
ഒരു ദേശം മുഴുവൻ അവരെ വറ്റാത്ത സ്നേഹം നൽകി ചേർത്ത്‌ പിടിച്ചു.
വിശേഷാവസരങ്ങളിൽ ഇവർ കാർമ്മികരായി.
ഇവരില്ലാത്ത ആഘോഷമോ അനുഷ്ഠാനമോ നാട്ടുകാർക്കറിയില്ലായിരുന്നു.
ഓരോ നാടും  ഇവർക്ക് വിശിഷ്ടമായ ഒരു സ്ഥാനം കൽപ്പിച്ചു നൽകി.

നമ്മുടെ നാടിന്റെ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒരു വ്യക്തിത്വമാണ് പാലമoത്തിൽ കണ്ണാട്ടിൽ മുഹമ്മദ് എന്ന ആവു മൊല്ലാങ്ക.
ആവു എന്ന വിളി പേര് എങ്ങനെയാണ് വന്നതെന്നറിയില്ല.
യഥാർത്ഥ പേരിനേക്കാളും അദ്ദേഹം അറിയപ്പെട്ടത് ഈ വിളിപ്പേരിലൂടെയാണ്.
പാലമoത്തിൽ കണ്ണാട്ടിൽ അഹമ്മദ് എന്നവരുടെയും ഇരുകുളങ്ങര കദിയുമ്മയുടെയും മകനായാണ് ആവു മൊല്ലാക്കയുടെ ജനനം.
ഓത്തുപളളിയിൽ അധ്യാപകനായാണ് ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ചത്.
പിൽകാലത്ത് മദ്രസാ പ്രസ്ഥാനം സജീവമായതോടെ ആ രംഗത്തും അദ്ദേഹം സജീവമായി നിലകൊണ്ടു.
കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും അതിന്റെ വളർച്ചയിലും ആവു മൊല്ലാക്കയുടെ പങ്ക് എടുത്ത് പറയേണ്ട ഒന്നാണ്.
അതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ പതിനെട്ട് വർഷക്കാലം ഇദേഹം അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഊക്കത്ത് പളളിയുടെയും മഹല്ലിന്റെയും പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് ആവുമെല്ലാക്കാക്കുണ്ടായിരുന്നു.
നാട്ടിലെ എല്ലാ ദീനീ കാര്യങ്ങളിലും നാട്ടുകാരണവൻമാരോടൊപ്പം ഇദ്ദേഹം മുന്നിട്ടിറങ്ങി.
തന്റെ സേവനങ്ങളും ഇടപെടലുകളും കേവലം പളളിയിലും മദ്രസയിലും ഒതുക്കാതെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞ് നിന്നു എന്നത് ആവു മെല്ലാക്കയെ വേറിട്ട് നിറുത്തുന്നൊരു ഘടകമാണ്.
സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു അദ്ദേഹം.
വി എ ആസാദ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.കക്കാടം പുറത്തെ കോൺഗ്രസ് നേതാവായിരുന്ന
പാവു തൊടിക മുഹമ്മദ് സാഹിബിന്റെ ആത്മസുഹൃത്ത് കൂടിയായിരുന്നു ആവുമൊല്ലാക്ക.
അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സന്തത സഹചാരിയായി കൂടെ നിന്നു.
അതോടൊപ്പം വിശ്വസ്തനായ ഒരു ബിസിനസ് പങ്കാളിയുമായി.
കൊടുവാ പറമ്പൻമാപ്പിള കാട്ടിൽ മമ്മിയ്യക്കുട്ടിയാണ് ആവു മൊല്ലാക്കയുടെ ഭാര്യ.
അബ്ദുല്ല, അബ്ദുസമദ്, അബ്ദുറഹ്മാൻ, ശംസുദീൻ, മുഹ്യദ്ധീൻ, എന്നിവരാണ് മക്കൾ.
നാടിന്റെ സാമൂഹിക വൈജ്ഞാനിക രംഗങ്ങളിൽ അതുല്യമായ സേവനങ്ങളർപ്പിച്ച ഒരു നാട്ടുകാരണവർ എന്ന നിലയിൽ ആവു മൊല്ലാങ്ക നമ്മുടെ നാട്ടോർമ്മകളിൽ എന്നുമുണ്ടാവും.

അള്ളാഹു അദ്ദേഹത്തിന്റെ ഖബറിടം വെളിച്ചമാക്കട്ടെ,
--------------------------
സത്താർ കുറ്റൂർ



മാപ്പിളക്കാട്ടിലെ അമ്മായികാക്ക
ആവു മൊല്ലാങ്ക എന്ന് കണ്ടപ്പോ ആദൃം മനസ്സിലായില്ല 

പിന്നീട് pkമുജീബ് സാഹിബുമായി ബന്തപ്പെട്ടപ്പോഴൊണ് അറിയുന്നത്  പാലമഠത്തിൽ കണ്ണാട്ടിൽ ആവു മൊല്ലാങ്ക(മാപ്പിളക്കാട്ട് കാരുടെ അമ്മായി കാക്ക)യാണന്ന്

 മഹാനവർകൾ പള്ളികളിലും മദ്രസകളിലുമായി അനവധി കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്  

വിവാഹം കഴിച്ചത്   മാപ്പിളക്കാട്ടിൽ നിന്നായിരുന്നു  അത് കൊണ്ട് ഞങ്ങൾക്ക് അമ്മായികാക്കയായിരുന്നു അദ്ധേഹം

കോഴിയെ അറുക്കുന്നത് വരെ ശൂഷ്മത പുലർത്തിയിരുന്ന കാലത്ത്  കോഴിയെ അറുക്കാൻ കണ്ണാട്ടിലെ അമ്മായി കാക്കാൻ്റെ അടുക്കലേക്കാണ് പറഞ്ഞയക്കാറ് 

ഉറുക്ക് എഴുതാനുള്ള കഴിവും പാണ്ഢിതൃവും അദ്ധേഹത്തിന്ന് ഉണ്ടായിരുന്നു ആ കാലങ്ങളിൽ പല രോഗങ്ങൾക്കും  ആളുകൾ അദ്ധേഹത്തിൻ്റെ അടുക്കൽ വരാറുണ്ടായിരുന്നു

അത് പോലെ ആദൃ കാലങ്ങളിൽ രോഗശയ്യയിൽ കിടക്കുന്ന പ്രായമായവരെ അവസാന സമയം  ഹോസ്പിറ്റലിലെ icuവിൽ കൊണ്ടിടുന്ന പതിവില്ലായിരുന്നു അന്ന് അദ്ധേഹത്തേ കൂട്ടീ കൊണ്ടു പോയി ദിഖ്റ് ചൊല്ലിക്കുന്നതും മന്ത്രിക്കുന്നതും കണ്ടിട്ടുണ്ട്

മരണവീടുകളിൽ മയ്യിത്ത് കൂളിപ്പിക്കൽ കഫം ചെയ്യൽ എന്നിവ അദ്ധേഹമായിരുന്നു ചെയ്തിരുന്നത്

കഫം ചെയ്യാനുള്ള തുണി അദ്ധേഹത്തിൻ്റെ അരയിൽ ഒരു പീച്ചാൻ കത്തി എപ്പഴും ഉണ്ടാവും 
അത് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നത് നോക്കി നിന്നിട്ടുണ്ട്

മാപ്പിളക്കാട്ടിലെ മരുമകനായത് കൊണ്ട് തന്നെ ഞങ്ങളുടെ എല്ലാ പരിപാടിയിലും അദ്ധേഹം കാരണവർ സ്ഥാനത്ത്  നിന്ന് കൊണ്ട് മുന്നിലുണ്ടാവുമായിരുന്നു

ദീനീ രംഗത്തും അദ്ധേഹം നിറഞ്ഞു നിന്നിരുന്നു

നല്ലൊരു ക്രൃഷിക്കാരനായും കണ്ടിട്ടുണ്ട് 
മദ്രസയിലെ ജോലി കഴിഞ്ഞ് വന്നാൽ ഒരു കള്ളിതുണി
 ഉടുത്ത് അവരുടെ തന്നെ കണ്ണാട്ടിലെ പറംബിൽ ക്രൃഷി പണി ചെയ്തിരുന്നു

മഹാനവർകളുടെ ഖബറിടം വിശാലമാക്കട്ടെ നന്മകൾ അവർക്ക് തുണയാകട്ടേ
-------------------------------------------
കുഞ്ഞഹമ്മദ് കുട്ടി കെ. എം. 



മൊല്ല മാർ
ഇന്ന് നാട് നീങ്ങിയ ഒരു പേരാ
ണത് ,പേരല്ല ഒരു ജീവിത ദർ
ശ ന ത്തിന്റെ നേർക്കാഴ്ചയാ
യി രു ന്നുമൊല്ല മാർ
ഏത് കൊടിയ ഞെരുക്കത്തി
നി ട യിലും സുഭിക്ഷമായി ജീ
വിച്ചവർ, അതിന് മൊല്ലമാരെ
പ്രാപ്തമാക്കിയത് പരിമിതമാ
യി രുന്നെങ്കിലും എല്ലാ രംഗ
ത്തു മുള്ള അവരുടെ ഇസ് ലാ
മികമായ അറിവും ആ അറി
വനുസരിച്ചുള്ള കണിശമായ
ജീവിത രീതിയുമായിരുന്നു;
ആ മൊല്ലമാരിൽ നിന്ന് ഇന്ന
ത്തെ തലമുറക്ക് നഷ്ടമായത്
അറിവനുസരിച്ചുള്ള ജീവിത
മാണെന്ന് തോന്നുന്നു.
പേരിന് മുമ്പിലും പിന്നിലുമായി ബിരുദത്തിന്റെ
പട്ട ചാർത്ത് ഇന്നത്തെ തല
മുറയിൽ എമ്പാടുമുണ്ട്.
പക്ഷെ നഷ്ടപ്പെട്ട് പോയത്
കാതലായി ഉണ്ടായിരിക്കേണ്ട
അകക്കാമ്പാണ്, പണ്ഡിതൻമാർക്ക് നഷ്ടപ്പെട്ട് പോയത് ഈ തിരിച്ചറിവാണെങ്കിൽ സാധാരണ
ക്കാരൻ സംഘടനാവൈരത്തി
ന്റെ ഇരകളായിക്കൊണ്ട്
വെറും കുളച്ചണ്ടി കളായി മാറിക്കൊണ്ടിരിക്കുന്നു,
ഇവിടെയാണ് ആവുമൊല്ലാ
ക്കയെന്ന ഞങ്ങളുടെയൊ
ആവു മൂത്താപ്പയെ പോലെ
യുള്ളവരുടെ ജീവിതം നമുക്ക്
ഈ തലമുറക്ക് മാതൃകയാവേണ്ടത്,
ഒരു പുരുഷായുസ് മുഴുവനും
ഈ ഭൂമുഖത്ത് ജീവിച്ചെങ്കിലും
ഒരു തലമുറയെങ്കിലും നമ്മെ
സ്മരിച്ചെങ്കിൽ .
' ഇന്ന് ഇവരെയൊക്കെ സ്മരി
ക്കുന്ന പോലെ നാളെ നമ്മെയും വരും തലമുറ ക്ക്
ഓർത്തെടുക്കാൻ തക്ക പ്രവർത്തികൾ കൂടിയായിരിക്കട്ടെ
നമ്മുടെയൊക്കെ ജീവിതം,
അവരെയും നമ്മെയും
നാളെ സ്വർഗത്തിൽ ഒരു മി
ച്ച് കൂട്ടട്ടെനാഥൻ -آمين
-------------------------------------
പി.കെ. ആലി ഹസ്സൻ 



ആവുമൊല്ല .... ദീനിന്റെ നിസ്വാർത്ഥ സേവകൻ
മൊല്ലമാർ  കുറ്റിയറ്റു പോയ ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. പഴയ കാലത്ത് ഏത് പ്രദേശത്തും അന്നാട്ടുകാരായ മൊല്ല മാർ ഉണ്ടായിരുന്നു. അന്നാട്ടിലെ മത സാമൂഹ്യ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു അവർ. പ്രസവത്തിന് കൂട്ടി വരാനും വിശേഷ ദിവസങ്ങളിൽ ദുആ ചെയ്യാനും മയ്യത്ത് പരിപാലനത്തിനും ചില വീടുകളിൽ പോയി സ്ഥിരമായി ഖുർആൻ ഓതാനും അവരായിരുന്നു. അതിനു പുറമെ പള്ളി - മദ്രസ പരിപാലനം, നാട്ടിലെ അറവ്, തുടങ്ങി അവർ ഇടപെടാത്ത മേഖല ഒന്നുമില്ലായിരുന്നു.
കറ്റൂരിൽ ബീരാൻ മൊല്ലാക്കയുടെ അടുത്ത തലമുറയായിരുന്നു KTഎറമുട്ടി മൊല്ല, നില പറമ്പിൽ PK അബ്ദുല്ല മൊല്ല
നെടുമ്പള്ളി മൊല്ല, കക്കാടംപുറത്ത് ആവുമൊല്ല തുടങ്ങിയവർ.
ആവുമൊല്ലാക്ക മദ്രസാധ്യാപകൻ മാത്രമല്ല, മദ്രസ നടത്തിപ്പുകാരൻ കൂടിയായിരുന്നു. കക്കാടംപുറം മള്ഹറിൽ വഅള് നടന്നാൽ പെട്രോൾ മേക്സും കത്തിച്ച് ടേബിളും കസേരയുമിട്ട് പിരിവ് എഴുതാനും മറ്റും മുന്നിൽ ആവു ഇരുന്നു. ഊക്കത്തെ പള്ളിയും മള്ഹറുമൊക്കെ ഇന്ന് സൗന്ദര്യവും സൗകര്യവും സമ്മേളിച്ച് തലയുയർത്തി നിൽക്കുന്നെങ്കിൽ അതിന്റെയെല്ലാം അടിക്കല്ലിൽ ആവുമൊല്ലാക്കയെ പോലെയുള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ള മുൻഗാമികളായഅരപട്ടിണിക്കാരുടെ അധ്വാനത്തിന്റെ അടയാളങ്ങൾ കാണാം.
ആ മഹാമനീഷിയുടെ സൽകർമ്മങ്ങൾ അദ്ദേഹത്തിനു വെളിച്ചമായി ഖബറിലും മഹ്ശറയിലും ഭവിക്കട്ടേ എന്ന പ്രാർത്ഥനയോടെ:
〰〰〰〰〰〰〰〰
മുഹമ്മദ്‌ കുട്ടി അരീക്കൻ



കുടുംബത്തോടും അടുത്തിടപഴകിയുരുന്ന കാരണവരാണവർ
 ഒരു കാലത്ത് ദീനി പ്രവർത്തന രംഗത്ത് നിറസാനിദ്യമായിരുന്നു അദ്ധേഹം പിൽകാലങളിൽ ആരോഗ്യപരമായി പ്രയാസപ്പെട്ടപ്പോഴും ആസ്താനം നിലനിർത്തിപ്പോന്നു സൌമ്യ സ്വഭാവക്കാരനായിരുന്നു അദ്ധേഹം 
الله അവർക്കും നമ്മളിൽ നിന്ന് പിരിഞ് പോയവർകും നമുക്കും തെറ്റുകൾ പൊറുത്ത് മാപ്പാക്കിത്തരട്ടേ ആമീൻ

ഇന്ന് ജുമുഅക്ക് ശേശം ഖബർ സ്താനിൽ പോയപ്പോൾ ഞ്ഞാൻ ചിന്തിച്ചു പോയി 
എന്റെ ചെറുപ്പകാലത്തേ അയൽ വാസികളും കാരണവൻ മാരുമായിട്ടുള്ള ഒരുജനതയാണ് ഈ ഖബറ് സ്താനിൽ കിടക്കുന്നത് , 
ഉധാഹരണത്തിന് നമ്മുടെ വീട്ടിലേ കല്യാണത്തിന് അയൽ പക്കത്തെയും നാട്ടിലേയും ആളുകളെ ക്ശണിച്ചാൽ ഓരോവീട്ടിൽ നിന്നും ഒന്നോ രണ്ടോ ആളുകൾ വരുംബോഴാണല്ലൊ ആയിരവും രണ്ടായിരവും ആളുകളേ നാം ഒന്നായിട്ട് കാണുന്നത് . ഈ മറവു ചെയ്യപ്പെട്ട ആളുകൾ ഒരു കാലത്ത് സമപ്രായക്കാരായ യുവാക്കളും മധ്യവയസ്കരുമായിരുന്നല്ലോ 
40 കഴിഞ്ഞ ഞാനും എന്റെ സമപ്രായക്കാരും ഇതുപോലൊരു കാലഗട്ടത്തിന്റെ ഓർമയാവുമല്ലൊ 
അള്ളാഹു എല്ലാവർക്കും ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ  
 ആമീൻ 
---------------------------------
അബ്ദുള്ള കാംബ്രൻ


No comments:

Post a Comment