Thursday, 28 February 2019

മാമ്പഴക്കാലം


എന്റെ കുട്ടിക്കാലത്തെ മാമ്പഴക്കാലത്തെ കുറിച്ച് എഴുതുമ്പോൾ അത് വെറുമൊരു മധുരമൂറും കനിയായിരുന്നില്ല.
മറിച്ച് അതൊരു വെശപ്പടക്കുന്ന നിധി കൂടിയായിരുന്നു.
ഉണ്ണിമാങ്ങ കണ്ണിമാങ്ങയായും. അത് വീണ്ടും പുളിച്ചി മാങ്ങയായും. വാടക്കൊൽച്ചിയായും
ചെൻ ച്ചാങ്ങയായും.
പൊ വുത്താങ്ങയായും.
കാക്കച്ചി കൊത്തിതായും.
ഒക്കെ നീളുന്നു ഓമനപ്പേരുകൾ.

കോമാങ്ങ തന്നെയായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. അത് മൂത്ത് പഴുത്താൽ തൊലി യോട് കൂടി ചെത്തി ഉമ്മാന്റെ കൈ കൊണ്ട് ഉണക്കമുളക് അടുപ്പിലിട്ട് ചുട്ടെടുത്ത് അമ്മിൻമേൽ അരച്ചെടുത്ത് പുരട്ടി കുഴച്ച് എത്ര സമൃധമായ മാമ്പഴക്കാലം കഴിഞ്ഞ് പോയിട്ടുണ്ട്.
ഇന്ന് അതിൽപ്പെട്ട ഒരൊറ്റ മൂച്ചിയും ഞങ്ങളുടെ പുരയിടത്തിൽ ഇല്ല. 


മാങ്ങ കാലത്തെ മറ്റൊരു കാഴ്ചയായിരുന്നു മാങ്ങണ്ടിമുട്ടിപ്പൊളിക്കുന്ന പെൺകുട്ടികൾ
നമ്മുടെ സ്കൂളിന്റെ ബേക്കിൽ പടിഞ്ഞാറെ മൂലയിൽ. (ഇന്നവിടെ ബാത്ത്റൂമാണെന്നാ തോന്നുന്നത് ) കുറച്ച് പാറപ്പുറം റോഡ് വന്നതിന്ന് ശേഷവും ബാക്കിയുണ്ടായിരുന്നു.  പിന്നീടാണ് അവിടെ കല്ല് കൊണ്ട് കെട്ടി തറ രൂപത്തിലാക്കി നിർത്തിയത്.

പറഞ്ഞ് വന്നത് ആ പാറ പുറത്ത് പെൺകുട്ടികൾ മുട്ടിപ്പൊളിച്ചമാങ്ങണ്ടിയുടെ തോട്
അടക്കപ്പൊളിച്ച് കൂട്ടിയതോട് പോലെ
വലിയ കൂട്ടമായി കാണുമായിരുന്നു.
ആ കൂട്ടം കണ്ടവർക്കല്ലാതെ വിശ്വസിക്കാൻ പ്രയാസം തന്നെയാവും.
(കണ്ടവർ സാക്ഷിപ്പെടുത്ത ണം.)
കാരണം മാങ്ങണ്ടിപ്പൊളിച്ച് തോട് വലിയ കൂട്ടമാവാൻ എത്ര മാങ്ങണ്ടി പൊളിക്കേണ്ടി വരും. എന്നൊരു സംശയം സ്വാഭാവികമായും ന്യായമായും ഉണ്ടാവും.
സ്കൂളിന്റെ ബേക്കിലെ താമസക്കാരും നടന്ന് പോയിരുന്ന അയൽക്കാരും സാക്ഷിപ്പെടുത്തിയാൽ ആ സംശയം തീരുകയും ചെയ്യും.

അങ്ങിനെ നീളുന്നു മാമ്പഴക്കാല സന്തോഷങ്ങൾ

ആ....കർത്താങ്ങണ്ടി .....എന്ന അപരനാമത്തിലും രുചിയുലുമുള്ളത് ഇപ്പോൾ ഉണ്ടോ? ആവൊ?
-----------------------------------
ഹനീഫ .പി .കെ 

മാമ്പഴകാലങ്ങൾ വീണ്ടും ഓർമ്മയിൽ തെളിയുമ്പോൾ


വഴിനീളെ പൂത്തുനിൽക്കുന്ന മാവുകൾ കാണുമ്പോൾ ഓർമ്മകൾ ഒരുപാട് കാലം പിന്നോട്ട് പോയി കുട്ടിക്കാലത്തു നാടുനീളെ മാമ്പഴം പെറുക്കി നടന്ന ഒരു കാലം നമുക്കെല്ലാം ഉണ്ടായിരുന്നു 
കയറാൻ പറ്റുന്ന മൂച്ചികളിൽ മുഴുവനും കുത്തി പിടിച്ചു കയറും നമ്മൾ അല്ലെങ്കിൽ എറിഞ്ഞു വീഴ്ത്തും ഓരോ മാങ്ങയെയും 
ഒരു ചെറുകാറ്റിനെ പ്രതീക്ഷിച്ചു മണിക്കൂറുകൾ മൂച്ചിക്ക് താഴെ കക്ഷമയോടെ  നമ്മൾ കാത്തിരിക്കും ..
എന്റെ മാമ്പഴ കാലത്തെ ഓർമകൾക്ക് ഒരു പാട് നിറങ്ങളും രുചികളും ഉണ്ട് ചെറുപ്പത്തിൽ വല്ലിമ്മയുടെ അടുത്തേക്ക് വിരുന്നിന് പോയാൽ മാങ്ങ കാലമായാൽ ഒരുപാട് മാങ്ങകൾ കിട്ടും ഓരോ മങ്ങകൾക്കും ഓരോ പേരും ഉണ്ടായിരുന്നു.
കിണറ്റിങ്ങൾ മൂച്ചിയുടെ മാങ്ങ, ആ മൂച്ചി നിന്നിരുന്നത് കിണറ്റിന് അടുത്തായിരുന്നു അങ്ങിനെയാണ് ആ പേര് വീണത് 
മറ്റൊന്ന് ആരുച്ചി ഈ മങ്ങക്ക് നിറയെ ആരുകൾ ഉണ്ടായിരുന്നു പിന്നെ പാറമ്മൽ മൂച്ചി ഈ മൂച്ചി ഒരു പാറപുറത്തായിരുന്നു മറ്റൊന്ന് ഇരട്ടൂച്ചി രണ്ട് മൂച്ചികൾ ഒട്ടിനില്കുന്നത് കൊണ്ടാണ് ഈ പേര് വന്നത് ഓരോ മാങ്ങക്കും നിറവും രുചിയും വിത്യസ്ത മായിരുന്നു ഇതെല്ലാം വല്ലിമ്മ ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയും ഓരിവെക്കുമ്പോൾ എല്ലാവർക്കും ഒരുപോലെയാണ് നല്കുക.
അതിരാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാങ്ങകൾ പെറുക്കി കൊണ്ടുവരും അതിനായി ഒരു വലിയ പാളയും ഉണ്ടാവും പേരകുട്ടികൾ വരുമ്പോൾ അതിൽ നിന്നും കുറെയെടുത് വല്ലിമ്മ ഓരോ മാങ്ങയും ചെത്തി നൽക്കും ആ രുചിയും മണവും ഇന്നും ഓർമകളിൽ മായാതെ കിടക്കുന്നു

പിന്നെയും പല മാങ്ങകൾ നാട്ടിൽ സുലഭമായി ഉണ്ടായിരുന്നു നാടൻ മാങ്ങാ കോ മാങ്ങാ കോഴിക്കോടൻ മാങ്ങാ വളരാങ്ങ അപൂർവമായി ചില വീടുകളിൽ ഒട്ടുമൂച്ചി മാങ്ങയും അന്നുണ്ടായിരുന്നു 

ഇന്ന് ആ മാങ്ങകൾ എല്ലാം നമ്മുക്ക് നഷ്ടമായി എന്നാലും ചിലയിടങ്ങളിൽ കുറച്ചു ബാക്കിയുണ്ട് 

ആ പഴയ രുചികളിൽ ചിലതൊക്കെ വീട്ടിൽ ഇപ്പോഴും ഉണ്ട്.  ഇത്തവണയും അവരൊക്കെ നിറയെ പൂത്തിട്ടുമുണ്ട് 

എല്ലാവർക്കും നല്ലൊരു മാമ്പഴക്കാലം ആശംസിച്ചുകൊണ്ട് 
=-----------------------=
✍ ജാബ് അരീക്കൻ

കുരുത്തോല : 🥭മാമ്പഴക്കാലം🥭




🥭🥭ഓർമ്മയിലെ മാമ്പഴക്കാലങ്ങൾ🥭🥭

-------------------------------------

 എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല,
മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ നാട്ടിൻപുറങ്ങളിൽ മാവുകൾ പൂത്തിരിക്കുന്നു.
പൂവിട്ട ഈ മാവിൻ തണലുകൾ പഴയ സൗഹൃദത്തിന്റെയും ബാല്യത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തുന്നുണ്ട്.  തനത് രുചികളോരോന്നും നഷ്ടമാവുന്ന കാലത്ത് അത്തരം ഓർമ്മകളിലേക്ക് തിരിച്ചു നടക്കുന്നത് വല്ലാത്തൊരു അനുഭൂതിയാവും സമ്മാനിക്കുക,
ഇന്ന് തത്തമ്മക്കൂട്ടിൽ നടക്കുന്ന കുരുത്തോല അതിനുള്ള അവസരമാണ്.

നാട്ടോർമ്മകളുടെ മധുരമൂറുന്ന മാമ്പഴക്കാലത്തേക്ക് ഏവർക്കും സ്വാഗതം
🥭🥭🥭🥭🥭🥭

------------------------
സഹകരിക്കുമല്ലോ,
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്👏

ബഹുമാനം


അസ്സലാമു അലൈക്കും. സെലാം കേട്ട് അൽ ബി
തിരിഞ്ഞ് നോക്കിയത് തന്റെ അയൽവാസിയും സുഹൃത്തുമായ മൈമുട്ടി ന്റെ മുഖത്തേക്കാണ്.
വ അലൈക്കും വസ്സലാം.
വാ - കേറി ഇര്ക്ക്.
എന്താ അൽബ്യേ രാവിലെ തന്നെ പത്രത്തിൽ ഇത്ര കാര്യമായി നോക്ക് ണത്
മൈമുട്ട്യേ. അതൊന്നും പറയണ്ട.
ഓരോരകാലം
ഞമ്മളെ കുട്ടിക്കാലം ഒന്നോർത്ത് നോക്കിക്കാ.

അനക്ക് അന്റെ ബാപ്പാ നോട്ണ്ടായിര്ന്ന ബഹുമാനം എത്രെ?
ഇന്ന് അന്റെ മക്കൾക്ക് അന്നോട് ള്ള തൊ?
ഞമ്മളെ മദ്രസയിലെ മോലേരോട് എത്രയായിരുന്നു ബഹുമാനം.ഇന്നത്തെ കുട്ട്യാൾക്കൊ?
ഞമ്മളെ ആഹസ്സൻകുട്ടി ഹാജിനെ എത്ര ഞമ്മളൊക്കെ പേട്ച്ചീര്ന്നതും ബഹുമാനിച്ചീര്ന്നതും
എന്തിനാപ്പൊ അതൊക്കെ പറീ ണ് ന്റെ അൽ ബ്യ - ഞമ്മളെ ചെർപ്പത്ത് ല് പള്ളീന്റെ അട്ത്ത് ക്ക് എത്ത്യാ തന്നെഞമ്മൊക്കൊരു ബഹുമാനം ആയിനില്ലെ?
ഇന്ന് കുട്ട്യാളും വലിയ വരും ഒക്കെ പള്ളിന്റെ അകത്ത് തന്നെ ബഹുമാനിക്കാതെ ആയില്ലെ?
പഴയ കാലത്ത് ഭക്ഷണത്തിനെ എങ്ങിനെ ബഹുമാനിച്ചിരുന്നു. ഒരു ബറ്റ് ആരെങ്കിലും നാശാക്കീര്ന്നൊ?
ഇന്നത്തെ ഞമ്മളെ പെരീലെ സ്ഥിതി എന്താ?
ഞമ്മളൊക്കെ മുസായ് ഫ് എങ്ങിനെ കൊണ്ട് നടന്നീര്ന്നതും ബഹുമാനിച്ചീര്ന്നതും
ഇന്നത്തെ അവസ്ഥ എന്താ?
അങ്ങനെ എന്തെട്ത്ത് നോക്കിയാലും
ബഹുമാനം എന്ന് ള്ളത് ചുണ്ടു്മ്മെ തേക്കാൻ പോലും ഇല്ലാതായ്ക്ക്ണ്.
അതൊന്നും പറഞ്ഞ്ട്ട് കാര്യല്ല.-

എന്താ ഇപ്പൊ പത്രം നോക്കി അങ്ങിനെ ബഹുമാനത്തിന്റെ കാര്യം ഓർക്കാൻ കാരണം.
അതൊ?
ഇങ്ങട്ട് നോക്കെ.
ഇമ്മാനെ ചീത്ത പറഞ്ഞതിന്ന് ബാപ്പമോ നെ തല്ലി.
ആ കാരണത്താൽ മോൻ ബാപ്പാനെയും തല്ലി .
തല്ലി എന്ന് മാത്രമല്ല.
ബാപ്പാക്ക്തലക്ക് മുറിവായിട്ടുണ്ട്.
ആശുപത്രിയിൽ വരെ കൊണ്ട് പോവേണ്ടി വന്നു.
ഇത് വായിച്ചപ്പോഴാണ് ബഹുമാനത്തിന്റെ കാര്യം ഓർത്തു പോയത്.
ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കാതിരുന്നാൽ അതിന്റെ ഫലം എന്തായാലും അനുഭവിക്കേണ്ടി വരും.
അതാണ് എക്കാലത്തേയും ചരിത്രം.
അത് വെക്തി ആയാലും.
സമൂഹമായാലും
ഞമ്മളെ മക്കളൊക്കെ ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കുന്ന മക്കളാവട്ടെ.ന്ന് ദോര്ക്കാനെല്ലാതെ വേറെന്താ ചെയ്യാ.?

ഞാൻ പോട്ടെ.
ചെത്തേയിലൊന്ന് പോയി ബെര്ണം.
വൈല് ചൂടാവുമ്പോത്ത്ന്ന്.
.
അതും പറഞ്ഞ് മൈ മുട്ടിപോവാൻ ഇറങ്ങി.
അൽബിയുടെ മനസ്സപ്പഴും ബഹുമാനമില്ലാത്ത സ്വന്തം വാപ്പാനെ തല്ലിയ പത്രത്തിൽ കണ്ട മകനെ കുറിച്ചായിരുന്നു.
====================
ഹനീഫ .പി .കെ .

*ട്രീറ്റ്മെന്റ് *


==========
 സാർ, ചായ.....
സിസ്റ്റർ മാലതിയുടെ ശബ്ദം കേട്ടാണ് ഡോക്ടർ സലീം ചിന്തയിൽ നിന്നുണർന്നത്. എഴുന്നേറ്റ് വാഷ് ബെയ്സണിനടുത്ത് ചെന്ന് പൈപ്പിലൂടെ ഒഴുകിയെത്തിയ തണുത്ത വെള്ളം കൊണ്ട് മുഖം നന്നായി കഴുകി. ടിഷ്യു പേപ്പറെടുത്ത് കൈയും മുഖവും തുടച്ചു. 
മെഡിക്കൽ കോളേജാസ്പത്രിയിലെ ക്യാൻസർ വാർഡിനോട് ചേർന്നുള്ള ഡ്യൂട്ടി റൂമിലെ ചാരുകസേരയിൽ വീണ്ടും ചെന്നിരുന്നു. സിസ്റ്റർ മാലതി കൊണ്ടു വെച്ച ചായ എടുത്ത് കുടിച്ചു. ശരീരത്തിനൊരാശ്വാസമായെങ്കിലും സലീം ഡോക്ടറുടെ മനസ്സ് അപ്പോഴും നീറിപ്പുകയുകയാണ്.

ഡ്യൂട്ടി റൂമിൽ നിന്ന് ഗ്ലാസ്സിലൂടെ വാർഡിലേക്ക് കാണാം. എല്ലാ ബെഡിലും രോഗികൾ ശാന്തമായി കിടന്നുറങ്ങുന്നു. 
മിക്കവരും കീമോതെറാപ്പി ചികിത്സക്ക് വിധേയരാകുന്നവരും കീമോതെറാപ്പിക്ക് കാത്തിരിക്കുന്നവരുമാണ്.
 ഡോക്ടർ സലീം വീണ്ടും ആലോചനയിലാണ്ടു. സത്യത്തിൽ ഇവിടെ നിന്ന് ആരെങ്കിലും രോഗം മാറി വീട്ടിലേക്ക് പോകുന്നുണ്ടോ? യഥാർത്ഥത്തിൽ ഇവരൊക്കെ മരണത്തെ കാത്ത് കിടക്കുകയല്ലേ? ക്യാൻസർ സ്പെഷ്യലിസ്റ്റായി വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഞാൻ എത്ര രോഗികളുടെ രോഗമാണ് പൂർണ്ണമായും സുഖപ്പെടുത്തിയത്? ഡോക്ടർക്ക് തന്നെ അതിനുത്തരം കണ്ടെത്താനായില്ല.
വാതിലിൽ മുട്ടി തുറന്ന് സിസ്റ്റർ മാലതി അകത്തേക്ക് വന്നു, സാർ, നാലാമത്തെ ബെഡ്ഡിലെ ആ ഇക്കാക്ക് ശ്വസിക്കാനിത്തിരി ബുദ്ധിമുട്ടുള്ള പോലെ.......
സാറൊന്നു വന്ന് നോക്കു ......
സ്റ്റെതസ്കോപ്പെടുത്ത് കഴുത്തിൽ ചുറ്റി മാലതിയുടെ പുറകെ ഡോ: സലീമും നടന്നു. 
നാലാമത്തെ ബെഡ്ഡിൽ കിടക്കുന്ന രോഗി തൻറെ നാട്ടുകാരനായ മുഹമ്മദ് കുട്ടി കാക്കയാണ്. ശ്വാസകോശ ക്യാൻസറാണ് രോഗം.

   കുട്ടിക്കാലം മുതലേ മുഹമ്മദ് കുട്ടി കാകയെ സലീമിനറിയാം. ഡോ: സലീമിന്റെ വീട് നിൽക്കുന്ന പറമ്പിൽ ജോലി ചെയ്യുന്നയാളായിരുന്നു മുഹമ്മദ് കുട്ടിക്ക. ആയിരത്തിലധികം തേങ്ങാ കിട്ടിയിരുന്ന പറമ്പ് നോക്കി നടത്തിയിരുന്നതും മുഹമ്മദ്‌ കുട്ടിക്കയായിരുന്നു. അന്നൊക്കെ മുഹമ്മദ് കുട്ടിക്ക ബീഡി വലിക്കാറുണ്ടായിരുന്നു. മുഹമ്മദ് കുട്ടിക്കയുടെ മോൻ ജാഫറും സലീമും പത്താം ക്ലാസ്സുവരെ ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ജാഫറിന് തുടർന്ന് പഠിക്കാൻ സാധിച്ചില്ല.
ഡോ: സലീം മുഹമ്മദ് കുട്ടിക്കയെ പരിശോധിച്ചു. ബ്ലഡ് പ്രഷർ അപകടകരമാം വിധം താഴ്ന്നിരിക്കുന്നു. ശ്വസിക്കാൻ പ്രയാസപ്പെടുന്നു.  സിസ്റ്റർ മാലതി ഓക്സിജൻ മാസ്ക് വെച്ച് കൊടുത്തു. പക്ഷേ....... ആ ജീവൻ അധികനേരം അവിടെ നിന്നില്ല. തന്റെ വീട്ടിലെ ഒരംഗത്തെ പോലെ കരുതിയിരുന്ന മുഹമ്മദ് കുട്ടി കാക്ക ഈ ലോകത്തോട് വിട പറഞ്ഞു.

   മയ്യത്ത് വീട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികളൊക്കെ ഡോ: സലീം തന്നെ ഓടി നടന്നു് ശരിയാക്കി. പുറത്ത് നിന്നിരുന്ന ജാഫറിനെ ആശ്വസിപ്പിച്ചു. 
ഡോ :സലീം വീണ്ടും ഡ്യൂട്ടി റൂമിലെ ചാരുകസേരയിലിരുന്നു.
കുട്ടിക്കാലം മുതലേ കണ്ടിരുന്ന മുഹമ്മദ് കുട്ടിക്ക പോയി.  ഇനിയാ ശബ്ദം എൻറെ വീട്ടിൽ മുഴങ്ങില്ല.
മൂന്ന് മാസത്തോളമായി അയാൾ തൻറെ ചികിത്സയിലായിരുന്നു. രക്തം ചർദ്ദിച്ചപ്പോഴാണ് തന്നെക്കാണാൻ വന്നതും അഡ്മിറ്റാകണമെന്ന് പറഞ്ഞതും, എല്ലാം ഓർമ്മയിൽ മിന്നിമറയുന്നു. തലക്ക് മുകളിൽ ഫാൻ വിശ്രമമില്ലാതെ കറങ്ങുന്നുണ്ടെങ്കിലും ഡോക്ടർ വിയർക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസം അയാളനുഭവിച്ച വേദനകൾ .....
അതിന്റെ പതിൻമടങ്ങ് കഷ്ടപ്പെട്ട കുടുംബാംഗങ്ങൾ ..... നീറി നീറിക്കഴിഞ്ഞ അദ്ദേഹത്തിൻറെ ഭാര്യ പാത്തുമ്മു താത്ത . 
തനിക്ക് ഇത്തരം രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ബീഡിയും സിഗരറ്റും ആഞ്ഞ് വലിക്കുകയായിരുന്നു. ഒരു പ്രയോജനവുമില്ലാത്ത ബീഡി വലിച്ച് മറ്റെല്ലാവരെയും കഷ്ടപ്പെടുത്തി. 

എന്തിനാ മുഹമ്മദ് കുട്ടിക്കാ ഇങ്ങള് ഇത് വലിക്ക്ണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞിരുന്ന മറുപടി "ഒരു രസത്തിനാ" എന്നായിരുന്നു. അദ്ദേഹത്തിൻറെ ആ രസമാണ് മൂന്ന് മാസത്തോളം അദ്ദേഹത്തെ കാർന്ന് തിന്നതും മറ്റുള്ളവരെ കഷ്ടപ്പെടുത്തിയതും ......
 സലീം സോക്ടർ സ്വയം പറഞ്ഞു, കുടുംബത്തിനോട് സ്നേഹമുണ്ടെങ്കിൽ എങ്ങനെയാണ് പുകവലിക്കാൻ കഴിയുക.....?
"Smoking causes lung cancer"
---------------------------------
എം ആർ സി അബ്ദുറഹ്മാൻ

കുറിപ്പ് കീറൽ


➖➖➖➖➖
പ്രതിരോദ കുത്തി വെപ്പ് എടുത്തു വന്ന കുട്ടി കരച്ചിലോട് കരച്ചിൽ.....
  അത് സാധാരണ ഉള്ളതാണ്.
കരച്ചിൽ മാറ്റാനായി ഭാരൃ ജമീല കുട്ടിയുമായി അടുത്ത വീട്ടിലേക്ക് പോയി.

അവിടത്തെ വലിയുമ്മ അയിഷാത്ത കുട്ടി കരയുന്നതിൻ്റെ കാരണം അറിഞ്ഞപ്പൊ അവർക്ക് സഹിച്ചില്ല.

ഹും....നല്ലോണം കളിച്ച് ചിരിച്ച് നിന്നീന കുട്ടിനെ കൊണ്ടോയി വേദനാക്കീട്ട് അത് കിടന്ന് പിടയണത് കണ്ടില്ലേ.....

ഇപ്പത്തെ തള്ളാര്ക്ക് കുട്ടൃാളെ ഒരു സ്നേഹവും ഇല്ല....കോഴിയെ അറക്കാൻ പുട്ച്ചൊട്ക്കണമാതിരിയല്ലേ...കുത്തി വയ്ക്കാൻ കുട്ടൃോളെ പുട്ച്ചൊട്ക്കണത്.....വല്ലാത്ത ജന്തുക്കളാണ്....

 അത്   കുട്ടൃാക്ക് സുഖക്കേട് വരാതിരിക്കാനല്ലേ അയിഷാത്താ....ഇങ്ങളെ പഴയ കാലല്ല ഇപ്പൊ പല അസുഖങ്ങളും ഉണ്ട്....അതു മാത്രമല്ല ഏത് ഹോസ്പിറ്റലിൽ കുട്ടികളെ കൊണ്ട് ചെന്നാലും കുത്തി വച്ചിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്... ജമീല പറഞ്ഞു

 ഇന്നട്ട്പ്പൊ എന്ത് സുഖക്കേടാ ഇല്ലാത്തത്....ഇതുവരെ കേൾക്കാത്ത ജാതി സുഖക്കേടാ ഇപ്പൊ... എല്ലാർക്കും

 പെണ്ണ്ങ്ങക്ക്
 പള്ളീല്ണ്ടായ അന്ന് മുതല് തുടങ്ങ്ണ മരുന്ന് കുടിക്കലും പരിശോദനയും.
പിന്നെ ആ കൂട്ടി വലുതായി മരിക്കണ വരെ മരുന്നും സുഖക്കേടുമാ......

 ഞാനുംവളർത്തി അഞ്ചാറണ്ണം ഒന്നിനും കുത്തി വച്ച്ട്ടല്ലാ വലുതായത്.....
  അന്നൊക്കെ കുറുപ്പ് കീറാൻ വരും.ഗവർമെൻ്റാസ്പത്രീന്ന് ആൾക്കാര്

 ഒാല് വരുംബോ  ഞങ്ങള് തള്ളാര് കുട്ടൃാള ഒളിപ്പിക്കലാ....ഇന്നാലും ഒാല് അകത്തൊക്കെ കേറി നോക്കും.....

ചില തള്ളാര് പത്തായത്തിലൊക്കെ ഒളിപ്പിക്കും കുട്ടൃാളെ ഒാല് കാണാതിരിക്കാൻ.....

  ഇൻ്റെ ഒരു മോനെ മാത്രണ്ട് കുറുപ്പ് കീറീത് അത്  കമ്മോണ്ടറും നേഴ്സ്മാരും മിറ്റത്ത് എത്തിയപ്പളാ ഞാൻ
 കണ്ടത്....
ഞാൻ ഒാനെ വാതിൽ കോടീലാക്കി ഒാന്ണ്ടാ അപട നിക്കണു തുള്ളി ചാടി പുറത്ത്ക്ക് വന്നു ഒാല് കണ്ടു പിടിച്ച് കീറി....

അത് പിന്നെ പഴുത്ത് മുറിവായി പനീം ഞാൻ പറഞ്ഞില്ലേ.....

അതിൻ്റെ പാട് കുറുപ്പ് കീറിയോലെ ഇടത്തെ തോളിൻ്റെ താഴത്തായി ഉണ്ടാവും.....
  അക്കാലത്തൊന്നും ഇങ്ങനത്തെ സുഖക്കേടും ആശുപത്രികളൊന്നും ഇല്ല....
   ഇന്ന് ചികിൽസ കൂടുന്തോറും അസുഖവും കൂടാണ്.....

 അല്ല ഇങ്ങള് കുത്തി വച്ചോളിട്ടാ....ഞാന് പറഞ്ഞൂന്ന് ഉള്ളൂ  ആയിഷാത്ത പറഞ്ഞു നിർത്തി....🌹