പരേതയുടെ ജനാസ ഇന്ന് പത്ത് മണിക്ക് മറവ് ചെയ്യ പ്പെടുന്നതാണ്......
സുബ്ഹ് ബാങ്കിന് ശേഷം പള്ളിയിൽ നിന്നുള്ള ഈ വിവരം കേട്ടാണ് ഉണർന്നത്.
ആരാണെന്ന് കേട്ടില്ല
ഭാര്യ നേരത്തേ ഉണർന്ന് വുളു എടുക്കാനായി ബാത്ത് റൂമിൽ കയറിയിരിക്കുന്നു....
ആരാ മരിച്ചത് വിളിച്ച് പറഞ്ഞത് ഇജ് കേട്ടാ...
ഭാര്യയോട് ചോദിച്ചു.....
ഞാൻ ശരിക്ക് കേട്ടില്ല,
നമ്മുടെ പള്ളിയിൽ നിന്നാണ് ഭാര്യ പറഞ്ഞു,
കുറച്ച് കഴിഞ്ഞ് സുബ്ഹ് നിസ്ക്കരിച്ച് ഒന്ന് കൂടി കിടക്കാമെന്ന് കരുതി നിൽക്കുമ്പോൾ ഫോൺ ബെല്ലടിക്കുന്നു....
എടുത്തു നോക്കി,
അടുത്ത വീട്ടിലേ നാസറാണല്ലോ......
ഹലോ.....അസ്സലാമു അലൈകും
ഒഅലൈകുംമുസ്സലാം...
എന്താ നാസറെ ഇത്ര രാവിലത്തന്നേ.....
ഒന്നും ഇല്ല....
ഞമ്മളെ കിഴക്കേല..ഹുസൈൻ്റെ ഉമ്മ മരിച്ചത് അറിഞ്ഞോ.....
ഇന്നാ ലില്ലാ....
ഞാൻ അങ്ങോട്ട് പോവാണ് ഇജ് പോര്നാ.....
അ... നിക്ക് ഞാനും ഉണ്ട്....
രണ്ട് പേരും മരിച്ച വീട്ടിലേക്ക് നടന്നു.....
ഞാൻ ഒരാഴ്ച മുമ്പ് ഒാൻ്റെ ഉമ്മാനെ കണ്ടു അവിടെ കേറി ഇരുന്നു കുറേ സംസാരിച്ചതാണ്,
അവരെ മൂത്ത മക്കള് രണ്ടാളും വരാറില്ല..
അവരുടെ സ്വത്ത് വിഹിതം വെച്ച തർക്കത്തിൽ പോയതാണ്.
ചെറിയമോൻ ഹുസൈനും ഇച്ചും ആണ് പെര
ഇൻ്റെ കാല ശേഷം ഒന് ഇള്ളതാ..
ഇൻ്റെ കുട്ടി ഗൾഫിൽ പോയി കഷ്ടപെട്ട് ഉണ്ടാക്കീതല്ലേ ഇത്....
അത് ഒാരി വക്കണേലോ...
അത് പറ്റൂലാന്ന് ഞാൻ പറഞ്ഞു
ഇന്നാ ഒാൻ നോക്കി ക്കോളും ഇങ്ങളെ എന്ന് പറഞ്ഞു പോയതാ ....
പിന്നെ ഈ തള്ള മരിച്ചോ ജീവിച്ചോ എന്ന് അന്വേഷിക്കാൻ പോലും ഒാല് വന്നിട്ടില്ല
ഇജ് പോരുംബോ കണ്ടീനാ....ഹുസൈനാ.....
അവർ ചോദിച്ചു
ഞാൻ എങ്ങനെ വളർത്തിയ മക്കളാണന്ന് അറിയോ...
എന്നൊക്കെ പറഞ്ഞ് ഒരുപാട് കരഞ്ഞു
ഇങ്ങക്ക് സുഖം തന്നെ അല്ലേ്......
ഞാൻ ചോദിച്ചു
അപ്പോ.....ഇൻ്റെ കഥയൊന്നും പറയണ്ട
മനേ.... എന്ന് പറഞ്ഞ് തുടങ്ങിയപ്പോ ഹുസൈൻ്റെ ഭാര്യയെ കണ്ട്നിർത്തി...
എന്തൊക്കെയോ പറയണമെന്നുണ്ട് എന്ന് എനിക്ക് തോന്നി
ഞാൻ പോരുംബോ മുറ്റത്തെ മൂച്ചിമ്മന്ന് മാങ്ങ എടുക്കാൻ പറഞ്ഞു
അൻക്ക് പൂതിണ്ടാവും ഇജ്പ്പൊ വന്നതല്ലെ.....
കൊണ്ടോയ്ക്കോ എന്ന് പറഞ്ഞു എടുപ്പിച്ചു
മരണ വീട്ടിലെത്തി..
ആളുകൾ വന്നു തുടങ്ങുന്നേ ഉള്ളു
കോലായിൽ ഒരുമുസ്ലൃാരും കാരണവൻമാരും ഇരിക്കുന്നുണ്ട്
ഹുസൈൻ്റെ മകൻ പുറത്ത് നിൽപുണ്ട്
സലാം ചൊല്ലി മകനെ അടുത്ത് വിളിച്ചു
എന്തേ വലിയുമ്മാക്ക് പെട്ടൊന്ന്.....അസുഖം
ഇന്നലെ ചെറിയൊരു തലകറക്കവും ചർദ്ദിയും ഉണ്ടായിരുന്നു
കിടക്കുംബോ കുഴപ്പമൊന്നും ഇല്ലായിരുന്നു
ഇൻ്റെ ഉമ്മ സുബ്ഹ്ക്ക് വിളീച്ചപ്പൊ മുണ്ട്ണ്ല്ല
വലിയുമ്മാൻ്റെ കൂടെ ആരും ഇല്ലായിരുന്നോ...നാസർ ചോദിച്ചു
ഇല്ല അത് ഒറ്റക്കാ കിടക്കല് .... അവർ പറഞ്ഞു
മൂത്തപ്പാരെ അറിയിച്ചിട്ടുണ്ടോ..
അത് എനിക്ക് അറിയിലല്...
അവൻ പറഞ്ഞു
പടച്ചോനേ ആ പ്രായമായ ഉമ്മാനെ ഒറ്റക്കാകി അവർ വേറേ റൂമിൽ കിടന്നുറങ്ങുകയായിരുന്നില്ലേ.റബ്ബേ.....
മരണസമയത്ത് കുറച്ച് വെള്ളം കൊടുക്കാൻ പോലുഃ ആളുണ്ടായില്ലല്ലോ...
പരസ്പരം പറഞ്ഞു
ഒരു സൈഡിലേക്ക് മാറി നിരത്താതെ വച്ച കസേരയിൽ നിന്ന് രണ്ടണ്ണം എടുത്ത് ഇരുന്നു
കോലായിൽ ഇരിക്കുന്ന മുസ്ലിയാർ
നമ്മളൊന്ന് യാസീനോതി ദുആര്ക്കാ...
അൽ ഫാത്തിഹാ.....
അദ്ധേഹം പരേതക്ക് വേണ്ടി പ്രാർഥ തുടങ്ങി
അപ്പോഴതാ മൂത്ത രണ്ട് ആൺ മക്കളും ഒാടി ക്കിതച്ച് വരുന്നു
വന്ന പാടെ വീടിൻ്റെ സൈഡിലുള്ള റൂമിലേക്ക് കയറാൻ നിന്നപ്പോൾ ഒരു കാരണവർ പറഞ്ഞു വേറേ റൂം ചൂണ്ടികൊണ്ട് അവിടല്ല.... ദാ.... ഇപടാണ്.....
അവർ വേഗം അകത്ത് കയറി
ഉമ്മാനെ കണ്ട് തിരിച്ചിറങ്ങി...
ഇത് കണ്ട് അവരുടെ കുടുംബത്തിൽ പെട്ട ഒരു കാരണവർ ചോദിച്ചു ഇങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ട് ലേ....
നിങ്ങൾ രണ്ടാളും ഇത്ര കാലം എവിടേ ആയിരുന്നു
ആ തള്ള ഇന്നലെ രാത്രിവരെ സ്വബോധത്തോടെ ഇവിടെ ഉണ്ടായിരുന്നു
ഇപ്പൊ പാഞ്ഞ് വന്നക്കാ... ഇമ്മാനെ കാണാന്
അദ്ധേഹം പറഞ്ഞു
രണ്ടു പേരും തലയും താഴ്ത്തി ഇരുന്നു
ദുആയും കഴിഞ്ഞു
ഇനി മയ്യിത്ത് എടുക്കാനാവുംബോഴേകും വരാം എന്ന് പറഞ്ഞ് തിരിച്ചു പോന്നു
വഴിയിൽ മുൻപിലായി മയ്യിത്ത് കണ്ട് പോവുന്ന സ്ത്രീകൾ ഉണ്ട്
അവർ മയ്യിത്തിനെ കണ്ട അപിപ്രായം പറയുകയാണ്
എപ്പൊ മര്ച്ചതാ ആർക്കറിയാം കണ്ണൊന്നും ശര്ക്ക് അടഞ്ഞിട്ടില്ല കാല് നിവർന്നിട്ടില്ല ഇജ് കണ്ടില്ലേ... ഒരു സ്ത്രീ പറയുന്നു
അതേനേ... അതിനെ നോകാനും ശരിക്ക് തിന്നാൻ കൊടുക്കാനൊന്നും ആളില്ലായ്നു
അത് കിടക്കുന്ന റൂമിൻ്റെ കോലം കണ്ടില്ലേ.....
വേറൊരു സ്ത്രീയുടെ വക
``ഞമ്മളെ മാതാ പിതാക്കളുടെ ഒക്കെ അവസ്ഥ ഇങ്ങനെ തന്നെ ആവും
അവസാനം
നമ്മൾ നാട്ടിലുണ്ടാവുംബോ തരക്കേടില്ല ഞമ്മള് പോയാല് ഇമ്മാൻ്റെ വർത്താനം ചൊദിച്ചാൽ സുഖാണ് എന്ന് പറയും
നാസർ പറഞ്ഞു
എന്താണ് അവസ്ഥ എന്നുള്ളത് നമുക്ക് അറിയില്ലല്ലോ?പെണ്ണ്ങ്ങള് പറയുന്നത് കേൾക്കല്ലാതെ....
മനസ്സിനൊരു സുഖമില്ല
പിന്നെ നേരേ പോയത് തറവാട്ടിലുള്ള ഉമ്മാൻ്റെ അടുത്തേക്കാണ്
ഉമ്മയും ഉപ്പയും സിറ്റൗട്ടിൽ ഇരിക്കുകയാണ്
ഇജ് എവിട്ന്നാ രാവിലത്തന്നെ വര്ന്നത്
ഉമ്മ ചോദിച്ചു
മരണവീട്ടിൽ പോയതും സ്ത്രീകൾ പറഞ്ഞതും ഉമ്മാനോട് പറഞ്ഞു
എന്നിട്ട് ചോദിച്ചു ഇങ്ങക്ക് ഇവിടെ എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഉമ്മാ....
ഇന്താ ഇജ് അങ്ങനെ ചോദിക്കണത് അല്ലമ്മാ....
ഹുസൈൻ്റെ ഉമ്മാൻ്റെ കഥ കേട്ടപ്പൊ എനിക്കൊരു പേടി അതോണ്ട് ചോദിച്ചതാ....
അപ്പോഴേകും ഉമ്മ ചായയും ആയി എത്തിയിരുന്നു....
ഇന്നാ ഇതാണ്ട് കുട്ച്ചാളാ....
ഞാൻ പോവാണ് ഉമ്മാ....
കുട്ട്യാള് ചായകുടിക്കാൻ കാത്തിരിക്ക്ണ്ടാവും അവ്ട്ന്ന് കുട്ച്ചോണ്ട്...
അതാണ്ട് കുട്ച്ചാളാ....അത് നടക്കാൻ വയ്യാതെ പോയി കൊട്ന്നതല്ലേ ഉപ്പയും പറഞ്ഞു...
ഉമ്മാൻ്റെ ചായയും കുടിച്ച് തിരിച്ച്
പോരുംബോ...പടച്ചോനെ ഇൻ്റെ ഉപ്പാകും ഉമ്മാകും നീ ദീർഘായുസ്സും ആഫിയത്തും നൽകണേ.... എന്ന് മനസ്സിൽ പ്രാർത്ഥിച്ചു....
〰〰〰〰〰〰〰〰
ഹുസൈൻ്റെ ഉമ്മയെപോലെ എത്ര ഉമ്മമാർ നമുക്കിടയിൽ ആറ്റ് നോറ്റ് വളർത്തിയുണ്ടാകിയ മക്കളുടെ സ്നേഹവും പരിചരണവും കിട്ടാതെ അവസാനം അനാഥകളെ പോലെ ജീവിച്ചു മരണപ്പെടുന്നൂണ്ടാവും....
😪😪😪😪😪😪😪😪😪
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment