കുരിക്കൾ മൊയ്തീൻ കുട്ടി മാഷ്
തലമുറകളിലേക്ക് പരന്ന അക്ഷരവെളിച്ചം
▫▫▫▫▫▫▫▫
നമ്മുടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം യത്നിച്ച മാതൃകാ അധ്യാപകനായിരുന്നു കുരിക്കൾ മൊയ്തീൻ കുട്ടി മാഷ്.
കാർഷിക വൃത്തി ജീവിതോപാധിയാക്കിയ ഒരു കുടുംബ പശ്ചാത്തലത്തിൽ 1914 ലാണ് അദ്ദേഹത്തിന്റെ ജനനം.
ചെറുപ്പത്തിൽ തന്നെ പഠന കാര്യത്തിൽ വലിയ തൽപ്പരനായിരുന്നു.
കമ്മുണ്ണി മുസ്ല്യാരുടെ കീഴിൽ കുന്നാഞ്ചീരി പളളിയിലും വീരാൻ മൊല്ലാക്കയുടെ ഒത്തു പളളിയിലുമായിരുന്നു പ്രാഥമിക പഠനം.
അക്കാലത്ത് നമ്മുടെ നാട്ടുകാർ ആശ്രയിച്ചിരുന്നത് വേങ്ങര സ്കൂളിനെ ആയിരുന്നു.
പഠന കാര്യത്തിൽ പൊതുവെ ആളുകൾ തൽപ്പരരല്ലാത്തതിനാൽ പലരുടെയും പഠനം ഓത്തുപള്ളിയിൽ ഒതുങ്ങി.
ഈ പതിവുകളെ വളരെ കുറഞ്ഞ ആളുകളെ നമ്മുടെ നാട്ടിൽ തെറ്റിച്ചിട്ടൊള്ളൂ.
അതിലൊരാളായിരുന്നു
കുരിക്കൾ മൊയ്തീൻ കുട്ടി മാഷ്.
വേങ്ങര സ്കൂളിൽ നിന്ന് അദേഹം ലോവർ പ്രൈമറി പൂർത്തിയാക്കി.
അതിന് ശേഷം മലപ്പുറത്ത് പോയി ഒരു വർഷത്തെ ട്രൈനിംഗും നേടി.
ഇതിന് ശേഷം സ്വന്തം നാട്ടിൽ അധ്യാപകനായി സേവനം ചെയ്തു തുടങ്ങി.
തന്റെ ഗുരുവായ വീരാൻ മൊല്ലാക്കയുടെ ഓത്തുപളളിയിൽ തന്നെയായിരുന്നു തുടക്കം.
അതോടെ ഓത്തുപള്ളിയിലെ പഠന രീതികൾ കൂടുതൽ ഉണരുകയും സജീവമാവുകയും ചെയ്തു.
പിന്നീട് ഈ ഓത്തുപള്ളി സ്കൂളായി രൂപാന്തരപ്പെട്ടപ്പോൾ അവിടത്തെ ആദ്യത്തെ അധ്യാപകനായും അദ്ദേഹം ചുമതലയേറ്റു.
ഇന്നത്തെ അധ്യാപകർക്ക് ലഭിക്കുന്ന രീതിയിലുള്ള ആകർഷകമായ ആനുകൂല്യങ്ങളൊന്നും ഇല്ലാത്ത കാലമായിരുന്നു അത്.
അധ്യാപനത്തിലേറെ നാട്ടുകാരെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനാണ് അദ്ദേഹത്തിന് കാര്യമായ പ്രയത്നം വേണ്ടി വന്നത്.
മക്കളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ പ്രേരിപ്പിക്കുന്നതിന് നാട്ടിലെ വീടുവീടാന്തരം അദേഹം കയറിയിറങ്ങി നടന്നു.
അധ്യാപനം ഒരു ജോലിയല്ല തന്റെ നിയോഗമായാണ് അദ്ദേഹം നോക്കി കണ്ടത്.
സ്കൂൾ വിട്ട് വന്നാൽ വീട്ടിൽ കൃഷിപണിയിലും മറ്റുമൊക്കെ കർമ്മനിരതനായിരുന്നു. ഉപ്പ വെറുതെ ഇരിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്ന് മകൻ മുഹമ്മദ് കുട്ടി ഹാജി ഈയിടെ പറഞ്ഞത് ഓർമ്മ വരുന്നു.
മുപ്പത്തി അഞ്ച് വർഷം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന ജീവിതം.
അതിനിടയിൽ അറുനൂറോളം ശിഷ്യഗണങ്ങളെ അദ്ദേഹം വാർത്തെടുത്തു.
അതും സ്വന്തം നാട്ടുകാരെ തന്നെ,
സർവ്വീസിൽ കയറുമ്പോൾ അദേഹത്തിന്റെ ശമ്പളം ഒൻപത് രൂപ ആയിരുന്നെത്രെ.
പിരിയുമ്പോൾ അത് അറുനൂറ് രൂപയിൽ എത്തിയിരുന്നു.
എന്നാൽ സ്വന്തം ജോലിയിൽ നീതി പുലർത്തുന്ന കാര്യത്തിൽ അദേഹത്തിന് ശമ്പളം ഒരു ഘടകമേ ആയിരുന്നില്ല.
EMS സർക്കാറിന്റെ ഭരണകാലത്താണ് സർവ്വീസിൽ നിന്ന് പിരിഞ്ഞത്.
അതിന് ശേഷം ഒരു വർഷക്കാലം മാത്രമാണ് അദ്ദേഹം ജീവിച്ചത്.1973 ൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചു.
അൾസറിന്റെ അസുഖം അദ്ദേഹത്തെ ഏറെക്കാലം ബുദ്ധിമുട്ടിച്ചിരുന്നു.
അത് പിന്നീട് അർബുദമായി മാറി.
കുടലിനാണ് രോഗം ബാധിച്ചിരുന്നത്.
മേരിക്കുന്നിലും, കോഴിക്കോട് മെഡിക്കൽ കോളേജിലുമായി കുറച്ച് കാലം കിടന്നു.
രണ്ട് ഓപ്പറേഷനുകൾക്ക് വിധേയനായി.
1974 ലാണ് അദ്ദേഹം മരണപ്പെട്ടത്.
മരണപ്പെടുമ്പോൾ അറുപത് വയസ്സ് പ്രായമുണ്ടായിരുന്നു.
അദേഹത്തെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
*********
സത്താർ കുറ്റൂർ
പള്ളിപറമ്പ്: ഖബറുകളുടെ പറമ്പ്
ജീവിതത്തിന്റെ കണക്ക് പുസ്തകവുമായി ഉയിർത്തെഴുന്നേൽക്കാൻ മുൻഗാമികൾ കിടന്നുറങ്ങുന്ന പറമ്പ്, ഇന്നല്ലെങ്കിൽ നാളെ നമ്മളും പോയി കിടക്കേണ്ട പറമ്പ്. എപ്പോഴുമല്ലെങ്കിലും ഏത് തിരക്കിനിടയിലും ജീവിതത്തിൽഇടക്കൊക്കെ നിർബന്ധമായും നമ്മുടെ മനോമുകുരത്തിൽ
തെളിയേണ്ടതായ ഇടം അനുഭവജ്ഞാന വു മാ യി നമ്മിലേക്ക് ആരും തിരിച്ച്
വന്നിട്ടില്ലാത്ത ഒരു വാസസ്ഥലത്തിന്റെ പേരാണ് ഖബർ ആഖബറുകളുടെ ഒരു നീ ണ്ട നിരയാണ് പള്ളി പറമ്പ്: ആജീവിതത്തിനെ പറ്റി ഒരു
പാട് പറഞ്ഞ് തന്നി ട്ടുണ്ട് പുണ്യ പ്രവാചകർ. പരലോകത്തെ പറ്റി വിശ്വസി
ക്കുന്നവർ എന്ന് മാത്രം പറയപ്പെട്ടവരല്ല നമ്മൾ, യൂഖിനൂൻ, ഉറപ്പിച്ചവർ എന്ന് പറയ പ്പെട്ടവരാണ്, ' യഖീനുറപ്പ്, എന്ന ഒരു പ്രയോഗം തന്നെ ഉണ്ട് ഉത്തമർക്കിടയിൽ, ഉറപ്പിന്റെ മേലെ വീണ്ടം ഒരു ഉറപ്പെന്നല്ലെ അതിന്റെ അർത്ഥം. എന്നിട്ടും എന്തെ ഒരു പള്ളിക്കാടും കണ്ടിട്ടും നമ്മൾ നന്നാവാത്തത് -
ഈ പള്ളി പറമ്പ് ഓർക്കുമ്പോൾ അൽപകാല കലാലയ ജീവിതമായിരുന്നെങ്കിലും അതിൽ ഏറ്റവും സ്മരിക്കപ്പെടേണ്ട ഗുരുവര്യനാണ് കുരിക്കൾ മാഷ്, മദ്രസയും സ്കൂളും അദ്ദേഹം തന്നെ പഠിപ്പിച്ചിരുന്നു . ബല്യ ഒന്ന്ലും രണ്ടിലും ഒക്കെ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ. യാസീൻ ഓതിപ്പിച്ചിരുന്നു അന്ന് തന്നെ അദ്ദേഹം.ഇസ് ലാമിക ജീവിതo പഠിപ്പിക്കുന്നതിൽ വളരെ കണിശക്കാരനായിരുന്നു, ബെഞ്ചിൻമേൽ കയറ്റി നിർത്തലായിരുന്നു ശിക്ഷാവിധി, ചുരൽ വടി മിക്കവാറും സമയത്തൊക്കെ കൈവശമുണ്ടാവു മാ യി രു ന്നു, അദ്ദേഹത്തിന്റെ ചെറുമകൻ ഖാദറും ആ ചൂരൽപ്രയോഗം നല്ലത് പോലെ അറിഞ്ഞിട്ടണ്ട് അന്നത്തെ കാലത്ത് അത്യാവശ്യം ചുറ്റുപാടൊക്കെ ഉണ്ടായിരുന്നിട്ടും അദ്ധ്യാപനം തെരഞ്ഞെടുത്തത് അതിനോട്യള്ള പ്രതിബദ്ധത കൊണ്ട് തന്നെ ആയിരിക്കണം, അദ്ദേഹത്തിന്റെ ഒരു മകനുണ്ടായിരുന്നു; അബു, തലക്ക് ഒരു മാരകമായ രോഗം വന്ന് അകാലത്തിൽ പൊലിഞ്ഞ് പോയതാണ് ആ ജീവിതം എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ആ മഹാനായ ഗുരുവിന് വലിയ പങ്കുണ്ട് - പടച്ചവൻ അദ്ദേഹത്തിന്റെ ഖബർ ജീവിതം പ്രശോഭിതമാക്കി കൊടുക്കട്ടെ, നമ്മെയും അദ്ദേഹത്തെയും നാളെ സ്വർഗത്തൽ ഒരുമിച്ച് കൂട്ടട്ടെ - ٠ ആമീൻ
മങ്ങിയ ഓർമകളാണ് എല്ലാം
--------------------------------
അലി ഹസ്സൻ പി. കെ.
ഓർമ്മ വെച്ച കാലം മുതലേ മേലീലെ ഹാജിയാരെ അറിയും. ഞങ്ങൾ മേലീലെ ഹാജിയാർ എന്നായിരുന്നു വിളിച്ചിരുന്നത്. അയൽവാസിയായ ഞങ്ങളുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ ഇളയ മകൻ എന്റെ ഉമ്മാന്റ മുലകുടിച്ചായിരുന്നു വളർന്നിരുന്നത്.
അർദ്ധ പട്ടിണിയിലായിരുന്ന ഞങ്ങൾക്ക് ധാരാളം കാർഷിക വിഭവങ്ങൾ തന്നിരുന്നത് ഞാനിന്നും ഓർക്കുന്നു.
സ്കൂളിൽ ഒന്ന് B യിൽ എന്റെ ഗുരുനാഥനായിരുന്നു.
വെറ്റില മുറുക്കുമായിരുന്ന ഹാജിയാർക്ക് സ്കൂളിലേക് വെറ്റില മുറുക്ക് കൊണ്ട് വരാൻ എന്നെ ആയിരുന്നു പാഞ്ഞയക്കാറുണ്ടായിരുന്നത്. അയൽവാസികളായ എല്ലാവരുടെയും ക്ഷേമാന്യേഷണങ്ങൾ അദ്ദേഹം നടത്താറുണ്ടായിരുന്നു.
വിശദമായി തന്നെ സത്താർജി എഴുതിയിട്ടുണ്ടല്ലോ.........
അദ്ദേഹത്തെയും നമ്മെയും സ്വഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ അള്ളാ.... അദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക് സ്വർഗ്ഗത്തിന്റെ ഒരു വാതിൽ തുറന്നുകൊടുക്കേണമേ അള്ളാ....
ആമീൻ
------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
മൊയ്തീൻ കുട്ടി മാഷ് കേട്ടറിവ് മാത്രമേ എനിക്കൊള്ളു.
പഴയ തലമുറയിലെ അധികമാളുകളുടേയും ഗുരുനാഥനാണെന്നറിയാം.
നിരന്തരമായി മാപ്പിളലഹള ഉണ്ടാകുന്നത് മാപ്പിളമാർക്ക് വിദ്യാഭ്യാസം ഇല്ലാത്തതിനാലാണെന്ന് കണ്ടെത്തിയ ഗഫൂർഷാ കമ്മീഷൻ നിഗമനമാവാം ബ്രട്ടീഷുകാർകാർ ഓത്തുപള്ളികളെല്ലാം മാപ്പിള സ്കൂളുകളാക്കാൻ അനുമതി നൽകിയത്.
കുറ്റൂരിലെ ബീരാൻ മൊല്ലാങ്കാ ന്റെ ഓത്ത് പള്ളി മാപ്പിള സ്കൂളായി മാറി.
കുരിക്കൾ മൊയ്തീൻ കുട്ടി മാഷ് ഒന്നാം ക്ലാസിലും ഇരുകുളങ്ങര മുഹമ്മദ് മാഷ് മറ്റ് ക്ലാസിലായി അദ്ധ്യാപകനം നടത്തുകയായിരുന്നു.
ഒരേ സമയം കർഷകനും അദ്ധ്യാപകനുമായി എളിയ ജീവതം നയിച്ച് മറ്റുള്ളവരെ അറിവിന്റെ പാഥയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ പരലോക ജീവിതം അള്ളാഹുവിജയിപ്പിക്കട്ട ആമീൻ .
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ
തലമുറകളുടെ ഗുരുവര്യർ
〰〰〰〰〰〰〰〰〰〰〰〰〰〰〰
കുരിക്കൾ മൊയ്തീൻ കുട്ടി ഹാജി 1-B യിലാണു പഠിപ്പിച്ചിരുന്നത്. ഞാൻ | - A യിൽ വേലായുധൻ മാഷെ ക്ലാസ്സിലായിരുന്നു. എന്നാലും വളരെ അപൂർവമായി മാഷില്ലാത്തപ്പോൾ രണ്ട് ക്ലാസ്സും കൂടി ഒന്നാക്കി ഹാജിയാരുടെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്. നീളൻ കയ്യ് കുപ്പായവും വെള്ളത്തുണിയും ഒരു വെള്ള മുണ്ടും കണ്ണടയും മുറുക്കി ചുവന്ന ചുണ്ടുകളും... അധികം മുടിയില്ലാത്ത തലയും. ആ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പഠിപ്പിക്കൽ പ്രത്യേക ശൈലിയാണ്. ചോദ്യത്തിന് ഉത്തരം പറയാത്തവരെ പിറകിലെ ബഞ്ചിലേക്ക് മാറ്റും. ഉത്തരം പറഞ്ഞാൽ മുൻ സീറ്റിലിരിക്കാം. തലമുറകൾക്ക് ദീനി വിജ്ഞാനവും സ്കൂൾ വിദ്യാഭ്യാസവും നൽകിയിട്ടുണ്ട് മഹാനവർകൾ - അവരുടെ പിന്നിലായി പള്ളിയിൽ കുറെ ജമാഅത്തും തറാവീഹുമൊക്കെ നമസ്കരിച്ചിട്ടുണ്ട്. നല്ലൊരു കർഷകനായിരുന്നു.
പള്ളി പറമ്പെന്ന ഈ പംക്തിയിൽ നാം ലക്ഷ്യമിടുന്നത് മൺമറഞ്ഞ മഹത് വ്യക്തിത്വങ്ങളെ സ്മരിക്കുകയും അവരുടെ നന്മകൾ എടുത്തു പറയുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയുമാണ്. ഇതിലെല്ലാം പുറമെ ആ പള്ളിപറമ്പിലേക്ക് ഓരോ ദിവസവും ചുവടുവെച്ച് അടുക്കുന്ന നമുക്ക് ഒരു ഓർമ്മപ്പെടുത്തലും. ഈ നല്ല ഉദ്യേശങ്ങളൊക്കെ സഫലമാകട്ടെ - അല്ലാഹു കുരിക്കൾ മൊയ്തീൻ കുട്ടി ഹാജിയുടെ ഖബർ ജീവിതം സ്വർഗീയ സുഖത്തിലാക്കട്ടേ..
നമ്മെയെല്ലാം അവരോടൊപ്പം സ്വർഗത്തിൽ ഒന്നിച്ചു ചേർക്കട്ടേ.
---------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
കുട്ടിക്കാലം മുതലേ കേട്ട് പരിചയിച്ച പേരാണ് മൊയ്തീന്‍കുട്ടി മാഷ് എന്നത്..
എന്റെ ഉപ്പയുടെ പഠനകാലത്തെ കുറിച്ച് പറയുമ്പോഴൊക്കെ മൊയ്തീന്‍കുട്ടി മഷിന്റെ പേരും കടന്ന് വരും
അദ്ധേഹത്തെ എല്ലാ കുട്ടികള്‍ക്കും വലിയ പേടിയായിരുന്നുവെന്നും ആ പേടി ബഹുമാനം കൊണ്ടുള്ളതായിരുന്നുവെന്നും ഉപ്പ പറഞ്ഞതായി ഓര്‍ക്കുന്നു.
മൂന്നര പതിറ്റാണ്ട് കാലം വിദ്യയുടെ വെളിച്ചം പകര്‍ന്ന് നല്‍കിയ മഹാനായ ഗുരുവര്യന്റെ ശിശ്യന്മാരാണ് ഇന്നത്തെ നമ്മുടെ നാട്ടു കാരണവന്മാര്‍.
അറിവിന്റെ വെള്ളിവെളിച്ചം തലമുറകളിലേക്ക് കൈമാറിയ ആ മഹാ മനീഷിയുടെ പരലോക ജീവിതം അല്ലാഹു സന്തോശത്തിലും സമാധാനത്തിലുമാക്കി കൊടുക്കട്ടെ.
അവരേയും നമ്മേയും അല്ലാഹു അവന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍.
-------------------------------------
അൻവർ ആട്ടക്കോളിൽ
കുറ്റൂരിന്റെ പഴയ കാലവും അന്നത്തെ വിദ്യാഭ്യാസവും എവിടെയെല്ലാം അനുസ്മരിക്കപ്പെട്ടോ അവിടെയൊക്കെ കുരിക്കൾ മൊയ്തീൻ കുട്ടി മാസ്റ്റർ എന്ന മിതോണ്ടി മാസ്റ്ററുടെ പേരും പരാമർശിച്ച് കേട്ടിട്ടുണ്ട്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം നാട്ടിൽ അക്ഷരത്തിന്റെ വെള്ളി വെളിച്ചം തൂകാൻ ആ ജീവിതം നിർവ്വഹിച്ച അനിഷേധ്യമായ പങ്കിനെ കുറിച്ച്. സത്താറിന്റെ വിവരണത്തിൽ നിന്നുമുള്ള അറിവ് വെച്ച് , 74 ൽ അന്തരിക്കുമ്പോൾ എനിക്കൊരു വയസ്സേ ആയിട്ടുണ്ടാകൂ. എങ്കിലും ആ നാമം പലയിടത്ത് നിന്നും പലപ്പോഴും കേട്ടു. ഇപ്പോൾ ഇവിടെ നിന്നും കൂടുതലറിയാനും സാധിച്ചു. തത്തമ്മക്കൂടിന്റെ മറ്റൊരു സുകൃതം!
വിശദമായ പ്രതിപാദനത്തോടെ അനുസ്മരണത്തിന് തുടക്കം കുറിച്ച സത്താർ, അനുഭവത്തിന്റെ അകമ്പടിയോടെ ഓർമ്മയുടെ ചെപ്പ് തുറന്ന കൂടിന്റെ കാരണവ ത്രയങ്ങളായ അലിഹസ്സൻ കാക്ക, എം ആർ സി, മുഹമ്മദ് കുട്ടി കാക്ക എന്നിവരും ചരിത്രശകലത്തോടെയുള്ള ലത്തീഫിന്റെ രചനയും അഭിനന്ദനമർഹിക്കുന്നു.
എല്ലാവരുടെ പ്രാർത്ഥനകൾക്കും ആത്മാർത്ഥമായി അമീൻ ചൊല്ലുന്നു.
----------------------------
ജലീൽ അരീക്കൻ
ഇന്ന് കൂട് അനുസ്മരിക്കുന്ന കുരിക്കൾ മൊയ്തീൻ കുട്ടി ഹാജി എന്ന മിതോണ്ടി മാഷ് എന്നെ ഒന്നാം ക്ലാസിൽ ആദ്യാക്ഷരം പഠിപ്പിച്ച എന്റെ ഗുരുവര്യനായിരുന്നു'' കുറ്റൂരിലെ പഴയ തലമുറയുടെ വിദ്യാഭാസ പുരോഗതിയിൽ അദ്ദേഹത്തിന്റെസേവനം വളരെവിലപ്പെട്ടതാണ്. വെള്ള നീളൻ കയ്യുള്ള കുപ്പായവും തോളിൽ ഒരു ഷാളും മുറുക്കി ചുവന്ന ചുണ്ടും ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. സത്താറിന്റെയും MRC യുടെയും ജലീലിന്റെയും പൂച്ചക്കയുടെയും റസാഖിന്റെയും കുറിപ്പുകൾ അദ്ദേഹത്തെക്കുറിച്ച് പുതിയ തലമുറക്ക് കൂടുതൽ അറിയാൻ സഹായിച്ചു. നാഥൻ അദ്ദേഹത്തിന്റെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ
------------------------------------
ഹസ്സൻകുട്ടി അരീക്കൻ
കുരിക്കൾ മൊയ്തീൻ കുട്ടി മാഷെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് കുട്ടി ഹാജി തത്തമ്മക്കൂട് പ്രതിനിധി സത്താർ കുറ്റൂരുമായി നടത്തിയ അഭിമുഖത്തിൽ തന്റെ അനുഭവങ്ങൾ പങ്ക് വെക്കുന്നു,
ഓർമ്മയുടെ ഉമ്മറത്ത് മറയില്ലാതെ..........
ഇത് കുരിക്കൾ മുഹമ്മദ് കുട്ടി ഹാജി,
മിതോണ്ടി മാഷെ മകൻ,
ഇന്നത്തെ സായാഹ്നത്തിൽ പളളിപറമ്പിൽ വന്ന ഓർമ്മക്കുറിപ്പുകൾക്ക് പൂർണ്ണത വരുത്താൻ ഈ ഉമ്മറ വാതിൽക്കൽ കുറച്ച് നേരമിരുന്നു,
ആരോഗ്യത്തിന്റെ അവശതക്കിടയിലും മുഹമ്മദ് കുട്ടി ഹാജിയുടെ ഓർമ്മകൾക്ക് വല്ലാത്ത തെളിച്ചം,
പിതാവിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും അദ്ദേഹം ഓർത്തു പറഞ്ഞു.
നമ്മുടെ അക്ഷര പിതാവിന്റെ നൻമ നിറഞ്ഞ ജീവിതം വാക്കുകളായി മെല്ലെ ഒഴുകി വന്നു,
കാലവും, ദേശവും, അറിവും, അനുഭവവും, ആ പൂമുഖവാതിൽക്കൽ ഇന്നത്തെ സായാഹ്നത്തിൽ തളം കെട്ടി നിന്നു,
നമ്മുടെ ദേശത്തിന് അക്ഷരത്തിന്റെ അക്ഷയഖനി സമ്മാനിച്ച ആ ഗുരുവര്യന്റെ ഓർമ്മ തന്ന അനുഭവ തീക്ഷ്ണത വാക്കുകളായി പെയ്തിറങ്ങി............
ഇനി നമുക്ക് കുറച്ച് നേരം
ഓർമയുടെ അക്ഷര കുളിരുള്ള വാക്കുകൾക്ക് കാതോർക്കാം..........
👂👂👂👂👂👂👂👂👂👂👂👂👂
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
--------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment