ആദ്യമായി ബേക്കറിയിൽ നിന്നും ലീവിനായി നാട്ടിൽ വരുമ്പോൾ 84 ' ആണ് എന്നാ ഓർമ .
ധുർഗ്ഗയിൽ നിന്നും വൈ ഗുന്നേരം മൂന്ന് മണിക്ക് കേറി ആറ് മണിക്ക് ശീമുഗയിലെത്തി. അവിടെ നിന്നും ഭക്ഷണമൊക്കെക്കഴിച്ച് മറ്റ് ക്കാര്യങ്ങൾ ഒക്കെക്കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് മംഗലാപുരത്തേക്കുള്ള ബസിൽക്കയറി - ബസ് നിറച്ചുംയാത്രക്കാരുണ്ട്.പല ഭാഷക്കാരു വേശക്കാരുമുണ്ട് .ക്കണ്ടക്ടർ ടിക്കറ്റൊക്കെ കൊടുത്ത് ക്കഴിഞ്ഞ് ബസി നഗത്തെ ലൈറ്റ്ഗൾ ഓരോന്നായി അണഞ്ഞ് തുടങ്ങി.. ബസ് അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. യത്രക്കാർ പലരും ഉറക്കം തുടങ്ങി. വാച്ച് അതിന്റെ ജോലി തുടർന്നു. ഏകദേശം പന്ത്രണ്ട് മണിയോടടുത്തു. ബസ് ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ നിർത്തി. ബസിനഗത്ത് ലൈറ്റ് കത്തി. കണ്ടക്ടർ വിളിച്ച് പറയുന്നുണ്ടായിരുന്നു. അരതകണ്ടെ ട്ടൈ മിതെനോ ടി. :ടി.കാഫി ഏേന നു ബേക്കാ ഇദ്രെ കുടി ബോഇദു. എന്നും പറഞ്ഞ് കണ്ടക്ടർ അദ്ധേഹത്തിന്റെ ബേഗും കക്ഷത്ത് ഒതുക്കി ട്രൈവറുടെ കൂടെ പുറത്തിറങ്ങി. കൂടുതൽ യാത്രക്കാരാരും ഇറങ്ങി രുന്നില്ല. പുകവലിക്കാരും. മൂത്രമൊഴിക്കാനു മറ്റുമുള്ളവരാണ് ഇറങ്ങിയവരിൽ കൂടുതലും. അപ്പഴൊക്കെ ഹോട്ടലിന്റെ മുന്നിൽ നിന്ന് ബസിലേക്ക് നോക്കി ഹോട്ടൽ ജീവനക്കാരൻ വിളിച്ച് പറഞ്ഞ് കൊണ്ടേ യിരുന്നു 'ബന്നിസാർ. ബി സി മെൺസിൻ കായി. ബജി.കോളി മുട്ടെ ബജി.ബി സി ഇ ട്ലി എന്നൊക്കെ .
അപ്പോഴേക്കും അനുവദിച്ച സമയം കഴിഞ്ഞ് കണ്ടക്ടർ വന്നു സീറ്റ് എണ്ണി നോക്കി വിസിലടിച്ചു. ഹൈ, എന്നും പറഞ്ഞു. ബസ് വീണ്ടും മുന്നോട്ട് നീങ്ങി തുടങ്ങി.
ബസിനകത്ത് ലൈറ്റുകൾ ഓരോന്നായ് അണഞ് തുടങ്ങി. യാത്രക്കാർ വീണ്ടും ഉറക്കത്തിലായി തുടങ്ങി. ട്രൈവർ അതിവേഗം ബസ് ഓടിച്ചു കൊണ്ടേയിരുന്നു. റോഡുകളൊന്നും ഇന്നത്തെ പോലെ സുഖമുള്ളതല്ലെങ്കിലും രാത്രി പാതിരാ ആയതിനാൽ ചെറുവാഹനങ്ങൾ കുറവായതും. ഇന്ന് നാം കാണുന്ന അത്ര വാഹനങ്ങൾ ഇല്ലാത്തതും ട്രൈവർക്ക് സുഖം കൊടുക്കും. അങ്ങിനെ ചിക്ക് മങ്ക്ളൂർ. ഉടുപ്പി. കുംട്ട. കുന്താപ്പുര ബസ് മoഗലാപുരത്തെത്താറാമി . ഇത്രയും സമയം ഞാൻ ഉറങ്ങാതെ ഇരിക്കുകയയിരുന്നു. എന്തി നന്നല്ലെ.? ഞാൻ ഒൻമ്പത് മാസം പണിയെടുത്താണ് വരുന്നത്. എനിക്ക് ഒരു മാസത്തെ ശമ്പളം 90 രൂപയാണ്. അതിൽ നിന്ന് നാട്ടിലേക്കയച്ചതിൽ ബാക്കി യാത്ര ചിലവിന്ന് മാറ്റി വെച്ച് ബാക്കിയുള്ള 500- രൂപ എന്റെടുത്ത് ചെറിയ ഒരു ബാഗുണ്ട്. അത് എന്റെ ഉമ്മാന്റെ അമ്മാവൻ തന്നതായിരുന്നു. അതിന്ന് പൂട്ടൊന്നുമില്ല. ആ ബാഗിലാണ് ' എന്റെ സമ്പാദ്യമായ അഞ്ഞൂറ് രൂപ വെച്ചത്. അതിന്ന് കാവലിരിക്കുകയായിരുന്നു. ബേഗ് സാദനങ്ങൾ വെകുന്ന മുഗളിലത്തെ തട്ടിൽ വെച്ച് ഇടക്കിടക്ക് നോക്കി കൊണ്ടിരിക്കുo
ബസ് മoഗലാപുരതെത്തി. എന്റെ സമ്പാദ്യ മടങ്ങിയ ബേഗുമെടുത്ത് റെയിൽവേ സ്‌റ്റേ ശനിലേക്ക് നടന്നു
------------------
ഹനീഫ 'PK
No comments:
Post a Comment