Thursday, 16 April 2020

തിരിച്ചു കിട്ടാത്ത ഓർമ്മകൾ


ഹായ്.....എന്ത് രസമായിരുന്നു ആ പഴയ കാലം. ഓർക്കുംബോതന്നെ ഒരു കുളിര് തോന്നുന്നു.

അതിർ വരംബുകളും വലിയ മതിലുകളും ഇല്ലാതെ വിശാലമായ തെങ്ങുകളും കവുങ്ങും പ്ലാവുകളും.  തൊടുവിൽ നിറയെ വാഴയും  ചേംബും ചേനയും ചീരാ മുളകും മത്തനും വെണ്ടയും ചീരയും പോലത്തെ പച്ച കറികളും.  മധുരമൂറും മാംബഴമുണ്ടായിരുന്ന മാവും പറങ്കി മാവും തൊട്ടേമാങ്ങിയും.  അപ്പയും കുറുന്തോട്ടിയും പുല്ലാണി പൊന്തയും പല തരം കുറ്റി ചെടികളും നിറഞ്ഞ മലാരം.  മോടൻ നെല്ലും കള്ളി പൂളയും ഇഞ്ചിയും വിലാത്തി ചേംബും കാവുത്തും പോലത്തെ കൃഷി ചെയ്തിരുന്ന പറംബുകളും

ഏത് സമയത്തും കയറി ചെല്ലാവുന്ന കുടുംബ അയൽ പക്കങ്ങൾ. സമ പ്രായക്കാരായ കളി കൂട്ടുകാർ.   മഴക്കാലത്ത് വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളും കുത്തിഒലിക്കുന്ന തോടും നെൽകൃഷി ചെയ്യുന്ന പാടവും... ഇവ കൊണ്ട് സമൃദ്ദമായ പ്രദേശം......

 ഇന്നത്തെ പോലെ സോഷൃൽ മീഡിയയും കംബൃൂട്ടർ ഗയിമുകളും മൊബലും ഒന്നും ഇല്ലാത്ത കാലം സ്കൂൾ അവധി ദിവസങ്ങളിൽ ആൺ പെൺ വൃതൃാസമില്ലാതെ സമ പ്രായക്കാരായ കൂട്ട് കാരുമൊത്ത്   അണ്ടി തംബ്, ചുള്ളിം വടിയും,കരു, കണ്ണ് പൊത്തി കളി,  സൈബർ, ആരുടെ കയ്യിൽ മോതിരം, എന്നിങ്ങന പേരുകളുള്ള അന്നത്തെ ലൈവ് കളികളിലേർപ്പെട്ടും.

 കുറ്റി പുര കെട്ടി വീടുണ്ടാക്കിയും മദ്രസ്സയും ഉസ്ഥാദും. സ്കൂളും അദ്ധൃാപകരായും. കാഞ്ഞീര വള്ളിയും കയറും കൊണ്ട് ബസ്സുണ്ടാക്കിയും പഴയ അപായ ചെരിപ്പ് കൊണ്ട് ടയറുണ്ടാക്കി വണ്ടി ഉണ്ടാക്കിയും. തോട്ടിലും കുളത്തിലും ചാടി തിമിർത്തും.ചക്ക മാങ്ങ കാലത്ത് മാവിൻ ചുവട്ടിൽ കാറ്റടിച്ച് വീഴുന്ന മാങ്ങകൾക്കായി കാവലിരുന്നും.

കുരുത്തക്കേടിൻ്റെ അതിർ വരംബ് പൊട്ടുംബോ ഉപ്പയുടെ ചൂരൽ കഷായം കിട്ടിയതും....  വൈകുന്നേരം അത് മറക്കുന്നതിനായി അങ്ങാടിയിൽ കൊണ്ട് പൊറോട്ടയും പാൽ ചായയും വാങ്ങി തന്നതും.

  കറണ്ടും ഫാനും എസിയും ഇല്ലാത്ത ചൂട് കാലത്ത് വീടിൻ്റെ കോലായിൽ ഉപ്പയുടെ കൂടെ ഉറങ്ങിയതും നട്ട പാതിരാക്ക് ആലാഞ്ചീരിയിൽ നിന്ന് ഓരിയിടുന്ന കുറുക്കൻ്റെയും തെരുവു നായകളുടെയും തൊടിയിലെ മരത്തിന് മുകളിൽ നിന്നും കൂമൻ്റെ മൂളൽ ശബ്ദവും കേട്ട് പേടിച്ച് ഉപ്പയെ കെട്ടിപിടിച്ച് കിടന്നതും....

  തൊടിയിലെ മരങ്ങളിൽ വസിക്കുന്ന കിളികളുടെ  കല പിലാ... ശബ്ദം കേട്ട് ഉണർന്നിരുന്നതും. പാടത്ത് കൃഷിക്കായി കളമൊരുക്കുംബോൾ കർഷകനായിരുന്ന ഉപ്പയുടെ കൂടെ പാടത്ത് പോയി ഇന്നത്തെ തലമുറക്ക് കാണാൻ കഴിയാത്ത കാഴ്ചകൾ കണ്ടും ആസ്വദിച്ചും.  കന്നു പൂട്ടുംബോൾ ഉഴുതുമറിഞ്ഞ പാടത്തെ കലക്ക വെള്ളത്തിൽ മീൻ പിടിച്ചും.

 വിത്തെറിയാനുള്ള കണ്ടം നന്നാക്കുന്നതും  ഞാറ് പറിക്കുന്നതും നടുന്നതും പണിക്കാരുടെ കൂടെ പാടത്ത് ചേറ്റിലിറങ്ങി ഉപ്പയെ സഹായിച്ചും. മണ്ണും കരിയും തേച്ച മുറ്റത്ത്  കൊയ്ത്തു കാലത്ത്  കൊയ്ത്തും മെതിയും പണിക്കാരും അങ്ങിനെ എന്തല്ലാം.....

     മഴക്കാലത്തിന് മുന്നേയുള്ള പുര കെട്ടലും പരസ്പര സഹായത്തോടെയുള്ള ഒരാഘോഷമായിരുന്നു.

    വീട്ടിലെ പശുവിന് പുല്ലരിയലും രാവിലെ മദ്രസ്സയിലേക്ക് പോവുംബോ ഹോട്ടലിലേക്ക് പാല് കൊണ്ട് പോയി കൊടുത്തിരുന്നതും........ നാട്ടിലെ ഉത്സവ കാലത്ത്  ഉത്സവ പറംബിലേക്ക് പോയിരുന്നതും തിരിച്ചു വരുംബോൾ കളിപ്പാട്ടവും ശർക്കരമുട്ടായിയും വാങ്ങി പാടത്ത് കൂടെ ചൂട്ട് കത്തിച്ച് വന്നിരുന്നതും.......

കൊണ്ടോട്ടി നേർച്ച കാണാൻ പോയി പല തരം കാഴ്ച്ചകൾ കണ്ടതും......
  അങ്ങിനെ എന്തെല്ലാം പറഞ്ഞാലും എഴുതി മനസ്സിലാക്കാൻ കഴിയാത്തതുമായ ഒരുപാട് അനുഭൂതിയുടെ ഓർമ്മകൾ.......
---------------------------------------
✍️കുഞ്ഞഹമ്മദ്കുട്ടി കെഎം

No comments:

Post a Comment