പരിഷ്കർത്താവായ പണ്ഡിത ജ്യോതിസ്സ്
➖➖➖➖➖➖➖➖
നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ അതീവ താൽപര്യമുള്ള ഒട്ടേറെ ഉലമാക്കളും ഉമറാക്കളും ജീവിച്ച് മാതൃക കാണിച്ച പ്രദേശമാണ് നമ്മുടെ നാട്. നൂറ്റാണ്ടോടടുക്കുന്ന സ്കൂളും സമസ്ത ആദ്യമായി അംഗീകാരം നൽകിയ 10 മദ്രസ്സകളിൽ ഒന്ന് നമ്മുടെ പ്രദേശത്തായതും തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്.
ഇതിൽ ഏറ്റവും പ്രഥമ സ്മരണീയ വ്യക്തിത്വമാണ് കുറുക്കൻ
കുഞ്ഞായിൻ മുസ്ലിയാർ.
കുഞ്ഞായിൻ മുസ്ലിയാർ കക്കാടംപുറം കുറ്റൂർ മദ്രസ്സകളുടെയും കക്കാടംപുറം മസ്ജിദ് റഹ്മാന്റെയും സ്ഥാപകരിൽ ഒരാളായിരുന്നു.ആദ്യകാലത്ത് കക്കാടംപുറം മദ്ഹറുൽ ഉലൂം മദ്രസ്സയിലും പിൽക്കാലത്ത് കുറ്റൂർ ഹുജ്ജത്തിലും സേവനം ചെയ്തു. പിന്നീട് സമസ്തയുടെ മുഫത്തിശ് ആയി. ഒട്ടേറെ ശിഷ്യഗണങ്ങൾക്ക് ദീനി വിദ്യാഭ്യാസം നൽകിയ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യാർ സർവ്വാദരണീയനായ പണ്ഡിതനായിരുന്നു. നാട്ടാചാരങ്ങൾക്കെതിരെ പറയാൻ ധൈര്യം കാണിക്കാത്ത അക്കാലത്ത് ദീനിന്റെ പേരിൽ നിലനിന്നിരുന്ന പല അനാചാരങ്ങൾക്കെതിരെയും ധീരമായി അദ്ദേഹം ശബ്ദിച്ചു. പണ്ഡിതൻമാർക്കിടയിലെ ഉൽപതിഷ്ണു ആയിരുന്നു അദ്ദേഹം. എനിക്ക് മുഫത്തിശ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന നാമം മഹാനവർകളുടേതാണ്. കാലമെത്ര കഴിഞ്ഞാലും ചില മുഖങ്ങൾ നാംമറക്കില്ല. പ്രത്യേകിച്ച് ചെറുപ്പത്തിൽ കണ്ട മുഖങ്ങൾ.ഗാംഭീര്യമുള്ള ആ പണ്ഡിത ഗുരുവിന്റെ പ്രസന്നമായ മുഖം ഇന്നലെ കണ്ടത് പോലെ ഓർമ്മയിൽ മായാതെ കിടക്കുന്നു. അവരുടെയൊക്കെ സുകൃതം കൊണ്ട് എല്ലാ വിധ ബുദ്ധിമുട്ടിൽ നിന്നും നമ്മുടെ നാടിനെ الله കാത്ത് രക്ഷിക്കുമാറാവട്ടെ,
മഹാനവർകളുടെ ഖബറിനെ الله വിശാലമാക്കട്ടെ امين
------------------------------
ഫൈസൽ മാലിക്ക്
കുറുക്കൻ കുഞ്ഞായിൻ മുസ്ല്യാർ;
മത വിജ്ഞാന രംഗത്തെ അനുകരണീയ വ്യക്തിത്വം
▫▫▫▫▫▫▫▫
ഓത്തുപള്ളികളുടെ പരിഷ്കൃത രൂപമാണ് നമ്മുടെ മദ്രസകൾ.
തൊള്ളായിരത്തി അൻപതുകളിലാണ് കേരളത്തിലെ സംഘടിത മദ്രസാ പ്രസ്ഥാനം ആരംഭിക്കുന്നത്.
ഓത്തുപള്ളികൾക്ക് വ്യവസ്ഥാപിതമായ ഒരു രൂപമില്ലായിരുന്നു.
ആ കുറവ് പരിഹരിച്ച് കൊണ്ടാണ് മദ്രസകൾ പ്രവർത്തന
മാരംഭിക്കുന്നത്.
കേരളത്തിലെ മത വൈജ്ഞാനികരംഗം ജനീകയമാക്കി എന്നതാണ് മദ്രസകൾ നിർവ്വഹിച്ച വലിയ ദൗത്യം.
ആദ്യകാല മദ്രസകളുടെ കൂട്ടത്തിൽ കക്കാടം പുറത്തിന് സവിശേഷമായ ഒരിടമുണ്ട്.
മദ്രസകൾ അന്നത്തെ മതവിജ്ഞാന രംഗത്തെ വിപ്ലവകരമായൊരു പരിഷ്കരണമായിരുന്നു.
അതിന് സ്വന്തം ദേശത്തെ പാകപ്പെടുത്തുന്നതിൽ നേതൃപരമായി പങ്ക് വഹിച്ചവരിൽ ഒരാൾ എന്ന നിലയിലാവും കക്കാടം പുറത്തെ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യാർ സ്മരിക്കപ്പെടുക.
മള്ഹറുൽ ഉലൂം മദ്രസയുടെ ആദ്യ കാല അധ്യാപകരിൽ പ്രധാനിയാണ് കുഞ്ഞായിൻ മുസ്ല്യാർ.
പിന്നീട് ഇദ്ദേഹത്തിന്റെ സേവനം കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിലേക്ക് മാറി.
അധ്യാപന രംഗത്ത് അദ്ദേഹം അദേഹം പുലർത്തി പോന്ന രീതികൾ ഏറെ അനുകരണീയമായിരുന്നു.
അധ്യാപന മേഖല ഒരു ജോലി എന്നതിനപ്പുറം സേവനമായാണ് അദേഹം കണ്ടത്.
മാതൃകാ അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു സമസ്തയുടെ മുഫത്തിശ് പദവി.
മുഫത്തിശായി തെരഞ്ഞെടുക്കപ്പെട്ടതോടെ നാട്ടിലെ മദ്രസയിൽ നിന്നദ്ദേഹത്തിന് പിരിയേണ്ടിവന്നു.
പിന്നീട് മുഴുസമയം സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയി.
നല്ല തമാശക്കാരനായിരുന്നു കുഞ്ഞായിൻ മുസ്ല്യാർ.
പ്രായഭേദമന്യേ നാട്ടുകാരുമായി നല്ല സൗഹൃദ ബന്ധം നിലനിറുത്തിയിരുന്നു.
അടിയുറച്ച മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിലാണ് കുഞ്ഞായിൻ മുസ്ല്യാർ മരണപ്പെട്ടത്. മരണപ്പെടുമ്പോൾ എഴുപത്തി ആറ് വയസ്സായിരുന്നു പ്രായം.
നമ്മുടെ പ്രദേശത്തിന്റെ മത വൈജ്ഞാനിക രംഗത്ത് കാലത്തിനും മുമ്പേ നടന്ന കർമ്മയോഗി എന്ന നിലയിൽ കുഞ്ഞായിൻ മുസ്ല്യാർ നമ്മുടെ നാട്ടോർമ്മകളിൽ എന്നുമുണ്ടാവും.
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം വെളിച്ചമാക്കട്ടെ
-----------------------------
സത്താർ കുറ്റൂർ
ഞാൻ കേട്ടറിഞ്ഞ പണ്ഡിത വര്യൻ
==================
ഈ മഹാ മനുഷ്യ നെ ഞാൻ അറിയുന്നത് ഒരു വർഷം മുൻ ബാണ് ഞാൻ ഓർക്കുന്നു അന്ന് ഒരു ഡിസംബറിൽ കക്കാടം പുറത്ത് ഒരു മതപ്രഭാഷണം തീരുമാനിക്കവെ മീറ്റിംങിൽ കടന്നു വന്ന നാമം കുറുക്കൻ കുഞ്ഞായീൻ മുസ്ലിയാർ എന്ന തേജസുറ്റ നാമം ഞാൻ ചോദിച്ചറിഞ്ഞു ആരാണ് അദ്ദേഹം എനിക്ക് കാരണവൻമാർ പറഞ്ഞു തന്നു
കുറുക്കൻ ബാപ്പുവിൻ്റെ പിതാവ് പ യ യ കാല മുഫദ്ദിഷ് എന്നെക്കെ അങ്ങിനെ ആ പരിപാടിയുടെ നഗരി കുറുക്കൻ കുഞ്ഞായിൻ മുസ്ലിയാർ ആയി
റബ്ബ് അദ്ദേഹത്തെ കൂടെ നമ്മെയും അവൻ്റെ ജന്നാത്തൂൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ!
---------------------------
സയ്യിദ് ഹസ്സൻ നാലാഫ്
കൂട് ഇന്ന് ഓർത്തെടുക്കുന്നത് കുറുക്കൻ കുഞ്ഞായീൻ മുസല്യാർ എന്ന മഹാനയാണന്നറിഞ്ഞു.
കാണാൻ ഭാഗ്യം കിട്ടീട്ടില്ല...
പറഞ്ഞു കേട്ടിട്ടുണ്ട്...
മൺമറഞ്ഞിട്ടും കൺമറയാതെ സൗമ്യതയുടെ പുഞ്ചിരിയിതളിൽ ഇന്നും സുഗന്ധം പരത്തുന്നൊരു നറുനിലാവ്....
നിലാവിൽ കുളിച്ചെത്തുന്നൊരു ചാറ്റൽ മഴയായ് ആ മഹാനുഭാവന്റെ ഓർമ്മകൾ ഇന്നും ഒരു നാടിനാടിന് വെളിച്ചവും കുളിരും പകരുന്നുവെങ്കിൽ ആ മഹാൻ ആരാണ്...?
ആ വിളക്കെ അണഞ്ഞിട്ടൊള്ളൂ ആ വെളിച്ചം ബാക്കിയാണ്....
അവർ നടന്ന വഴികളായിരിക്കട്ടെ കൂട്ടിലെ ഓരോ തത്തയും തിരെഞ്ഞെടുക്കേണ്ട വഴി....
.......................................
സി. കെ .എം. മുട്ടുംപുറം
ഞാൻ കണ്ട കുഞ്ഞായിൻ മുസ്ലിയാർ
ഒരു പഞ്ചായത് തിരഞ്ഞപ്പിന്റെ ഫലമറിഞ്ഞ സായാഹ്നം
വിജയിച്ച സ്ഥാനാർത്ഥിയുടെ അനൗൺസ്‌മന്റ് വാഹനത്തിൽ നിന്നു പരാചയപ്പെട്ട സ്ഥസ്നാർത്തിയുടെ പേർ മാത്രം പറഞ്ഞപ്പ്പോൾ പരേതനായ കാംബ്രൻ മുഹമ്മദാകയുടെ കടയിൽ ഇരിക്കുകയാരുന്ന മർഹും കുഞ്ഞായിൻ മുസ്ലിയാർ അനൗൺസ്‌മന്റ് നിർത്തിപ്പിച്ച സൂക്ഷമാശാലിയാരുന്നു
മഹാനവർക്കളുടെ ആഖിറം റാഹതാകി കൊടുക്കട്ടെ
----------------------------------
മുജീബ് പി. കെ.
എന്റെ തറവാടിന്റെ അയൽവാസിയായിരുന്നു മർഹൂം കുഞ്ഞായീൻ മുസ്‌ലിയാർ. ഞങ്ങൾ കളിക്കാനും മറ്റും പോകുമ്പോൾ തന്റേതായ ശൈലിയിൽ തമാശ പറയാറുണ്ടായിരുന്നു. പിന്നീട് മദ്രസ്സയിലെത്തിയപ്പോൾ മുഫത്തിസ് ആയിട്ട് വിരളമായിട്ട് കക്കാടംപുറം മദ്രസ്സയിലെത്താറുണ്ടായിരുന്നു. നമ്മുടെ നാടിൻറെ വൈജ്ഞാനിക മേഖലയിൽ ഏറ്റവും മുമ്പിൽ നിന്ന ഒരു മഹാനായിരുന്നു .അള്ളാഹു അതു പോലുള്ള നിസ്വാർത്ഥരായ സമുദായ സേവകരെ നൽകി ഇനിയും നമ്മുടെ നാടിനെ അനുഗ്രഹിക്കുമാറാകട്ടെ
-----------------------------
നൗഷാദ് പള്ളിയാളി
വളരെ ചെറുപ്പത്തിൽ കണ്ട് പരിചയമുള്ള ഇന്നും മനസ്സിൽ നിന്ന് മാഞ്ഞ് പോകാത്ത ഒരു മുഖമായിരുന്നു കുഞ്ഞായീൻ മുസ്ല്യാരുടേത് കക്കാടംപുറത്ത് ഉപ്പാന്റെ കൂടെ കടയിൽ ഇരിക്കുമ്പോൾ വളഞ്ഞകാലുള്ള കുടയും പിടിച്ച് വരുന്നത് ഇന്നും മനസ്സിലൂടെ കടന്ന് പോകുന്നു അദ്ധേഹത്തിന്റെ ഇരിപ്പിടം ഉപ്പാന്റെ പീടിക ബെഞ്ചിലായിരുന്നു അദ്ധേഹത്തിന്റെ ഖബറിടം അള്ളാഹു സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കുമാറാവട്ടെ അദ്ധേഹത്തെയും ഞമ്മളെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
-------------------------
മജീദ് കാമ്പ്രൻ
നവോത്ഥാനത്തിനൊപ്പം നടന്ന നായകൻ
〰〰〰〰〰〰〰〰〰〰
മർഹൂം കുഞ്ഞായിൻ മുസ്ല്യാർ നമ്മുടെ നാട്ടിലെ സാമൂഹ്യ പരിഷ്കർത്താക്കളുടെ മുന്നിൽ നടന്ന മഹാനാണ്. ഓത്തുപള്ളിയിൽ നിന്ന് ദീനി പഠനം മദ്രസ പ്രസ്ഥാനത്തിലേക്ക് പറിച്ചുനട്ടപ്പോൾ ആ പരിഷ്കരണത്തിന്ന് പിന്തുണ നൽകി വിദ്യാഭ്യാസ ബോഡിന്റെ ആദ്യ പത്ത് മദ്രസക്കുള്ളിൽ മള്ഹറിന് സ്ഥാനം നൽകിയത് അക്കാലത്തെ വലിയ നവോത്ഥാനം തന്നെയാണ്. ഇന്ന് മദ്രസകളുടെ എണ്ണം പതിനായിരവും കടന്നു എന്നറിയുമ്പോഴാണ് ആ ത്യാഗജീവിതത്തിന്റെ വില മനസ്സിലാവുക. അത്ര വിദ്യാഭ്യാസ ബോഡിൽ രണ്ട് പതിറ്റാണ്ടിലേറെ ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതിന് മുമ്പ് കുറ്റൂരിലും കക്കാടം പുറത്തും മുഅല്ലിമായിരുന്നു. നല്ല വേഷത്തിലായിരുന്നു എപ്പോഴും. വലിയൊരു ഒരു വോയിൽ ഷാൾ റോളിൽ തൂക്കിയിടും. നല്ല ഭംഗിയുള്ള ഫ്രെയിം വെച്ച കണ്ണട, കുറച്ച് വളർന്ന തലമുടി, അത്യാവശ്യം നീളം, ഒരു പ്രത്യേക ആകർഷണമുള്ള സ്വരം... മറ്റു ഉസ്താദുമാരിൽ നിന്നും കുഞ്ഞായിൻ മുസ്ലിയാരെ വേറിട്ടു നിർത്തിയ ഘടകങ്ങളായിരുന്നു ഇവ. നല്ല തമാശക്കാരനായിരുന്നു. ഒപ്പം ആർദ്രമായ ഒരു മനസ്സിനുടമയും. ആരെങ്കിലും പണം കടം വാങ്ങി കൊണ്ടു പോയാൽ തിരിച്ച് ചോദിച്ചു ബുദ്ധിമുട്ടിക്കില്ലത്രെ. "ചോദിച്ചാൽഅവരെന്ത് വിചാരിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ മനോഗതി. നമ്മുടെ പ്രദേശത്തെ ദീനി സ്ഥാപനങ്ങളുടെ വളർച്ചക്ക് ആ മഹാന്റെ ത്യാഗം നിറഞ്ഞ പ്രവർത്തനങ്ങൾക്ക് നാം കടപ്പെട്ടിരിക്കുന്നു. അവരുടെ സേവനങ്ങൾ അല്ലാഹു ഖബുൽ ചെയ്യട്ടേ... ആ പരലോകജീവിതം വെളിച്ചമാകട്ടേ എന്ന് ദുആ ചെയ്യുന്നു.
8 പെൺമക്കളും 2 ആൺമക്കളും ജീവിച്ചിരിപ്പുണ്ട്. ഒരു മകൻ മരണപ്പെട്ട . കക്കാടംപുറം ട്രാവൽസ് ഉടമ ഷാഹുൽ പേരമകനാണ്.. ഈ മാസം ആദ്യ ത്തിൽ സഹധർമ്മിണി മരണപ്പെട്ടു.
--------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
"ഇഖ്റഅ ് ന് ഇടം ഉണ്ടാക്കിയ കർമ്മയോഗി "
---------------------------------------
1948-50 കാലഘട്ടം മതപഠനത്തിന്ന് വ്യവസ്ഥാപിതമായ സൗകര്യങ്ങൾ ഇല്ലാതിരുന്ന നമ്മുടെ കക്കാടം പുറം പ്രദേശത്ത് സമസ്ഥ കേരള ജം ഇയ്യത്തുൽ ഉലമയുടെ ആേഹാനം ഉൾകൊണ്ട് വിരലിലെണ്ണാവുന്ന ഉലമാക്കളുടെയും ഉമറാക്കളുടെയും പിന്തുണയോട് കൂടി കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരാണ് കക്കാടം പുറത്ത് മദ്റസ്സ പ്രസ്ഥാനത്തിന്ന് വിത്ത് പാകിയത്
വികസന വിപ്ലവം തൊട്ടു തീണ്ടിയിട്ടില്ലാത്ത അന്നും കക്കാടം പുറത്ത് സ്ക്കൂൾ ഉണ്ടായിരുന്നു എന്നത് യാ തൃക്ഷികം വിദ്ധ്യഭ്യാസത്തിന്ന് കക്കാടം പുറം നൽകിയ പിന്തുണയും അതിന്ന് പൂർവ്വ മഹത്വക്കൾ നൽകിയ സഹായവും അതിന്ന് നേത്രത്ത്വം നൽകിയ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരെ ഓർക്കാതിരിക്കാൻ കഴിയില്ല
വിജനമായ പാറപുറവും കുറ്റൂർ നോർത്തിലേക്കുള്ള ഇടവഴിയും അതിന്ന് ചാരെയുള്ള ആർക്കും വേണ്ടാത്ത പൊന്തകാടുകൾ നിറഞ്ഞ ഒരു വള്ള് സ്ഥലം കാട് മൂടികിടക്കുന്ന ഇടമായത് കൊണ്ട് ശൗച്യലയമായിട്ട് പോലും കക്കാടംപുറത്ത് കാർ അതിനെ ഉപയോഗപ്പെടുത്തി
അങ്ങിനെ ഇരിക്കെയാണ് ആ ലിമീങ്ങളുടെ നിർദ്ദേഷ പ്രകാരം മദ്റസ്സ പ്രസ്ഥാനം തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരുടെ നേത്രത്തത്തിൽ സ്ഥലമുടമയായ മർഹൂം പാല മഠത്തിൽ പുതുപറമ്പിൽ എനിക്കുട്ടി എന്ന വരുടെ മകളുടെ ഭർത്താവ് താവയിൽ അഹമ്മദ് കുട്ടി ഹാജിയോട് സംസാരിക്കുകയും പ്രസ് തുത സ്ഥലം മദ്റ സ്സക്ക് വേണ്ടി ഒരു ചില്ലി കാശ് പോലും വാങ്ങാതെ സൗജന്യമായി കൊടുക്കുകയുമാണ് ഉണ്ടായത്
പി പി എനിക്കുട്ടി എന്നവരു ടെ സ്വത്ത് മകൾക്ക് ഓഹരിയായി കിട്ടുകയും അവരുടെ ഭർത്താവ് അഹമ്മദ് കുട്ടി ഹാജി അത് കൈകാര്യം ചെയ്യുകയുമാണ് ചെയ്തത്
അങ്ങിനെ ചേമ്പട്ടിയിൽ മൊയ്തീൻ ഹാജി പാലമഠത്തിൽ കണ്ണാട്ടിൽ കമ്മുണ്ണി ഹാജി തുടങ്ങിയ ഉമറാക്കളുടെയും നാട്ടുക്കാരുടെയും സജീവ ഇടപെടലിലൂടെ കുഞ്ഞായിൻ മുസ്ല്യർ മദ്റസ്സയെ വളർത്തിയെടുക്കുകയായിരുന്നു
കഴിഞ്ഞ ആഴ്ച പള്ളി പറമ്പിൽ അനുസ്മരിച്ച ആ വു മൊല്ലാക്ക AU കുഞ്ഞമ്മത് മാസ്റ്ററുടെ പിതാവ് എറമു മൊല്ലാക്ക നെല്ലിക്കാപറമ്പിൽ മൊയ്തീൻ കുട്ടി മുസ്ലിയാരുടെ ഭാര്യ പിതാവ് അബ്ദുറഹിമാൻ മൊല്ല'ക്ക പിന്നെ കൂടുതൽ വിവരങ്ങൾ അറിയാത്ത ഒരു വയസ്സൻ മൊല്ലാക്ക എന്നിവരായിരുന്നു കുഞ്ഞായിൻ മുസ്ല്യരൊടപ്പം മദ്റസയിൽ സേവനം ചെയ്തിരുന്ന സഹ ഉസ് ഥാതുമാർ
ഇന്ന് കക്കാടംപുറം ടൗണിൽ തല ഉയർത്തി നിൽക്കുന്ന പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന മള്ഹറുൽ ഉലൂം മദ്റസ്സയുടെയും അതിന്ന് ബീജാവാപം നൽകിയ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരെയും അനുസ്മരിക്കാനാണ് ഈ ലഘു വിവരണം ഇവിടെ കുത്തി കുറിച്ചത് പൂർണ്ണമാണ് എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല തെറ്റുകൾ പൊറുക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടുകയും വേണം
3 ഭാര്യ മാരിലായി 8 പെൺമക്കളും 3 ആൺമക്കളുമാണ് കുഞ്ഞായിൻ മുസ്ല്യർക്കുള്ളത് അതിൽ ചെറിയ ആൺകുട്ടിയായ പരേതനായ ഹനീഫ ഒഴികെ എല്ലാ മക്കളും ജീവിച്ചിരിപ്പുണ്ട്
മക്കളായ വാപ്പു മജീദ് മാസ്റ്റർ എന്നിവരുടെ മാതാവ് ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്
നാഥാ അവരെയും ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരിമിച്ച് കൂട്ടണെ
കുഞ്ഞയിൻ മുസ്ല്യരുടെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട് പോയവരുടെയും ഖബറുകളെ നി വിശാലമാക്കണെ തമ്പുരാനെ
മള്ഹറുൽ ഉലൂമിന്റെ അക്ഷരവെളിച്ചം അവരുടെ ഖബറുകളിലേക്ക് നീ പ്രകാശമായി ചൊരിയേണമേ റഹ്മാനെ
---------------------------------------------
🖋 ഹബീബുല്ല നാലു പുരക്കൽ
ഓർമ്മയിലെ സൂര്യതേജസ്
〰〰〰〰〰〰〰〰〰〰
മർഹൂം കുഞ്ഞായിൻ മുസ്ല്യാർ
അള്ളാഹു മഹാനവർകളുടെ കബറിടം വിശാലമാക്കി കൊടുക്കുമാറാവട്ടെ അള്ളാഹു അദ്ദേഹത്തെയും നമ്മളെയും സ്വർഗം നൽകി അനുക്രഹിക്കുമാറാവട്ടെ ആമീൻ
എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ പഴയ വീടിന്റെ ഉമ്മരത്തിരിക്കുമ്പോൾ വെള്ള തുണിയും വെള്ള കുപ്പായവും വെള്ള നീളൻ ഷാളും കറുത്ത ഫ്രെയിമുള്ള കണ്ണാടിയും ധരിച്ചുള്ള ആ കുണ്ടിൽ നിന്നും കയറി വരുന്ന ആ രംഗം ഞാൻ ഇപ്പോഴും ഓർക്കുന്നു എന്റെ വീടുമായി നല്ല ബന്ധം സ്ഥാപിച്ചിരിന്നു അദ്ദെ ഹത്തിന്റെ രണ്ട് ആൺമക്കളും എന്റെ അയൽവാസികളാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കാക്കടംപുറം മള്ഹറുൽ ഉലൂം മദ്രസയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ് ഇതുപോലെയുള്ള പണ്ഡിതന്മാരുടെ വിയോഗം നാടിന് തീരനഷ്‌ടമാണെന്നു പരായതെവയ്യ അള്ളാഹു മഹാനവർകൾക്കു സ്വർഗം നൽകി അനുക്രഹിക്കുമാറാവട്ടെ ആമീൻ മഹനാവർകളെ സ്മരിക്കുന്നു ഈ വേളയിൽ ഞാൻ എന്റെ പിതാവിനെ ഓർത്തു പോവുകയാണ് അള്ളാഹുവെ എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുക്രഹിക്കുകയും നമ്മെയും നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞു പോയവരും നാളെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണമേ ആമീൻ.
------------------------------
ഹുസൈൻ കെ. പി.