💗💓💞 മുഹബ്ബത്ത്💓💗❤
വാർദ്ധക്യം ഉമ്മറത്ത് എത്തി നിൽക്കുന്നതിന്റെ ലക്ഷണമെന്നോണം താടിയിലും തലമുടികൾക്കിടയിലും നിറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.
അതിനെ പ്രതിരോധിക്കാനെന്നവണ്ണം മൈലാഞ്ചി ഇട്ട് മൊഞ്ചാക്കിയിരിക്കുന്നു.
മൈലാഞ്ചി ഇട്ട് മൊഞ്ചാക്കിയ താടി കണ്ടാൽ ഹാജിയെ ആരും ഒന്ന് നോക്കി പോവും. അതുപോലൊരു നോട്ടത്തിന്റെ അവസാനത്തിലാണ് ഞാനും ഹാജിയും അടുക്കുന്നത്.ആദ്യമാദ്യം പള്ളിയിൽ വെച്ച് കാണുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുങ്ങി ഞങ്ങൾ തമ്മിലുള്ള പരിചയം അത് പിന്നീട് ഒരേ നാട്ടുകാരാണന്ന തിരിച്ചറിവൂടെ ദൃഢമായ സൗഹൃദത്തിലേക്ക് വഴിയൊരുക്കി. ആഴ്ചയിൽ ഒരിക്കൽ മാത്രം കാണുന്ന ആ സൗഹൃദം ഇന്നും തുടർന്നു പോരുന്നു ഞങ്ങൾ.
ആണ്ടുകൾ ഇരുപത്തി അഞ്ച് കഴിഞ്ഞിരിക്കുന്നു ഹാജി പ്രവാസം തുടങ്ങിയിട്ട് ഒരു കമ്പനിയിൽ അറബികളുടെ തോപ്പ് കടയിൽ മാനേജരായി ജോലി നോക്കുന്നു.
പെൺമക്കൾ രണ്ടാളെയും കെട്ടിച്ചയച്ചു. ഒരു മകനുള്ളതിനെയും നല്ല പ്രായത്തിൽ വിവാഹം നടത്തി കൊടുത്ത് അവൻ നാട്ടിൽ ബിസിനസുമായി കഴിയുന്നു. തരക്കേടില്ലാത്ത ജീവിത ചുറ്റുപാടിലെത്തിയിട്ടുണ്ട്.എന്നിട്ടും എന്തേ ഹാജി പ്രവാസം നിർത്താത്തത് പലപ്പോഴു ഒരു ചോദ്യമായി എന്നിൽ ഉയർന്ന് വന്നു. എന്തോ ചോദിച്ചില്ല എന്തെങ്കിലും കാര്യമില്ലാതിരിക്കില്ല എന്ന് സ്വയം ഉത്തരം കണ്ടെത്തി ഞാൻ സമാധാനിച്ചു,,,,,
കാലം എന്നെയും മൂപ്പരെയും സൗഹൃദം എന്ന വലയത്തിനുള്ളിലാക്കി മുമ്പോട്ട് നീങ്ങവേ ഹാജിയെ കാണാറുള്ള സ്ഥലങ്ങളിൽ ഒന്നും തിരേ കാണാതായി. അറിയുന്നവരോടൊക്കെ തിരക്കി ആർക്കും വെക്തമായ മറുപടി തരാൻ കഴിഞ്ഞില്ല. ആധുനിക സംവിധാനം ഉപയോഗിച്ചു ഫലമുണ്ടായില്ല.
ആഴ്ചയിലെ കൂടികാഴ്ചക്കുള്ള കാത്തിരിപ്പ് മാസം രണ്ട് കഴിഞ്ഞിട്ടും വെറുതെയായി. എന്റെ കാത്തിരിപ്പിനവസാനമെന്നോണം ഹാജി വീണ്ടും അതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ങ്ങള് നല്ല ആളാ എന്തൊരു പോക്കാണ് ങ്ങള് പോയത് ഒരു വിവരവും തരാതെ,,,,
ശരിയാണ് എന്തൊരു പോക്കാണ് ഓള് പോയത് ഒരു മുന്നറിയിപ്പും തരാതേ പടച്ചവന്റെ വിളിക്കുത്തരം നൽകികൊണ്ട്,,,,
എന്റെ ചോദ്യത്തിന് മറുപടി എന്നോണം ഹാജി യിൽ നിന്ന് കിട്ടിയ മറുപടി ഇന്നും എന്റെ മനസിൽ തട്ടി നിൽക്കുന്നു,,,,
തന്റെ നല്ലപാതി തന്നെ തനിച്ചാക്കി പോയത് ഹാജിയുടെ മനസിൽ തെല്ലൊന്നുമല്ല ശ്യൂന്യത ഉണ്ടാക്കിയതെന്ന് അയാളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.
അയാൾ പറഞ്ഞ് തുടങ്ങി.
കാലം ചെറുപ്പത്തിൽ എന്റെ ഇണയായി എന്റെ ഉയർച്ചയിലും താഴ്ചയിലും എനിക്ക് താങ്ങും തണലുമായി എനിക്കു തുണയായി വന്നവൾ. ഓർത്തെടുക്കാൻ ഒരു പാട് സുന്ദര നിമിഷങ്ങൾ ബാക്കിവെച്ച് അവർ എന്നെ തനിച്ചാക്കി ഒരു മുന്നറിയിപ്പുമില്ലാതെ എനിക്കു മുമ്പേ പോയി. എനിക്ക് മുമ്പേ അവൾ പോകുമെന്ന് അവൾ പറഞ്ഞ വാക്കുപാലിച്ചിരിക്കുന്നു. എന്നെയും മക്കളയും തനിച്ചാക്കിയിട്ട് അവൾ നാഥനിലേക്ക് യാത്രയായിരിക്കുന്നു,,,
ഇടറിയ ഹാജിയുടെ വാക്കുകൾ അവസാനിക്കും മുമ്പ് ഞാൻ കേറി ഇടപെട്ടു....
എന്തേ ഇക്കാ നിങ്ങൾ ധൃതി പിടിച്ച് വീണ്ടും തിരിച്ച് പോന്നത് കാലങ്ങളായി എന്റെ മനസിൽ ഉടലെടുത്ത സംശയത്തിന്ന് ഉത്തരമടങ്ങിയതായിരുന്നു അതിനുള്ള ഹാജിയുടെ മറുപടി,,,,,,
തിരികെ ഒരു മടക്കം ആഗ്രഹിച്ചതല്ല അവളില്ലാത്ത വീട്ടിൽ.
എനിക്ക് ഒരു കുറവുമില്ലാതെ മക്കളും മരുമക്കളും എന്നെ പരിഗണിച്ചാലും ഓൾക്ക് പകരമാവില്ല ഒരാളും,,,,
ഓളില്ലാതെ എന്തോ,,
പറഞ്ഞ് തീർക്കും മുമ്പേ ഹാജിയുടെ ശബ്ദം ഇടറി കണ്ണുകൾ ഈറനണിഞ്ഞു. ഞാൻ വായിച്ചെടുത്തു അയാൾ പറയാതെ തന്നെ അവരുടെ മുഹബ്ബത്തിന്റെ എഴുതി തീരാത്ത അക്ഷരങ്ങളേ എന്നാൽ ആവുംവിധം,,,,,
നല്ലപാതിയെ കുറിച്ച് പറയുമ്പോൾ ഖൽബ് പിടക്കുന്നുണ്ടങ്കിലും കണ്ണുകൾ തുടച്ച് സംസാരം തുടർന്നു.....
ഖൈറുന് ആലോജന വരുന്നുണ്ട് അതും കൂടെ നടത്തണം അവസാനമായി ഒരു ഹജ്ജ് കൂടെ ചെയ്യണം. അവസാനം പറഞ്ഞത് എന്നിൽ ചോദ്യചിഹ്നമായി നിന്നില്ലെങ്കിലും ഖൈറു എന്ന പേര് എന്നിൽ വീണ്ടുംചോദ്യങ്ങൾ തീർത്തു,,,,
ആരാണ് ഇക്കാ ഖൈറു,,,, എല്ലാരെയും കെട്ടിച്ചയച്ചൂ എന്നല്ലേ മുമ്പ് പറഞ്ഞത്....
എന്റെ ചോദ്യം പ്രതീക്ഷിച്ചവണ്ണം ഹാജി പറയാൻ തുടങ്ങി.
ഖൈറു എന്റെ മോളെ പോലെ അല്ല അവൾ എനിക്ക് മോളാണ് ചെറുപ്പത്തിൽ ബാപ്പയെഷ്ടപ്പെട്ട യതീമായ ആ കുട്ടി. ഇന്നേ വരെ എന്നെ ബാപ്പാ എന്നും അവളെ ഉമ്മ എന്നുമാണ് വിളിച്ചിട്ടുള്ളൂ ആ വിളിയുടെ ആത്മാർത്ഥത ഞാൻ അറിഞ്ഞതാവാം ഈ വയസാംകാലത്തും എന്നെ പ്രവാസിയാക്കി ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചതും. പലരും കരുതുന്ന പോലെ ദുനിയാവിനോടുള്ള ആർത്തി കൊണ്ടല്ല മറിച്ച് എന്റെ അദ്വാനം കൊണ്ട് ഖൈറുവിനും ഒരു ജീവിതം തരപ്പെടുത്തണം എന്ന ആഗ്രഹം മാത്രണ്.അല്ലലില്ലാതെ പേരമക്കളുമായി കളിച്ചും ചിരിച്ചും കഴിയേണ്ട ഈ വാർദ്ധക്യത്തിലേക്ക് അടുക്കുന്ന ഈ സമയത്ത് എന്നെ ഈ മരുഭൂമണ്ണിൽ നിൽക്കാൻ പ്രേരിപ്പിച്ചത്,,,
പറഞ്ഞ് തീർത്ത സംസാരത്തിെലെവിടെയോ ഞാൻ തേടിയ ചോദ്യത്തിനുള്ള ഉത്തരം ഞാൻ കണ്ടെത്തി എന്നതിലുപരി ഞാൻ കണ്ടു സ്വാർത്ഥതയുടെ ഈ ലോകത്ത് പണത്തോട് മാത്രം മുഹബ്ബത്ത് കാട്ടുന്ന ഈ ഭൂമിയിൽ സഹജീവികളോട് അടങ്ങാത്ത മുഹബ്ബത്തുള്ള കരുണയുടെ വറ്റാത്ത ഒരു അരുവി എനിക്കരികിലൂടെ ഒഴുകി പോവുന്നതായിട്ട്,,,,,,,,
😎അന്താവാ അദ്നാൻ