പളളിപ്പറമ്പ് @ 60
വി. എൻ. മരക്കാർ മൗലവി 1940 - 2011 Mar. 08
സൗമ്യനായ നാട്ടുകാരണവർ
➖➖➖➖➖➖➖➖➖➖➖➖➖
ജീവിതത്തിന്റെ നിർവചിക്കാനാകാത്ത ചില മുഹൂർത്തങ്ങളിൽ നമ്മുടെ ഇടയിലേക്ക് കയറിവരുകയും കാലത്തിനോ ദേശത്തിനോ ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത അടയാളങ്ങൾ സൃഷ്ടിച്ച് മടങ്ങിപ്പോവുകയും ചെയ്ത മഹാവ്യക്തിത്വമായിരുന്നു
അറബിമുൻഷികൂടിയായിരുന്നമർഹൂ: മരക്കാർ മൗലവി .
സർവ്വ സമ്മതൻ, വിശ്വസ്ഥൻ, ശാന്ത ഷീലനും, സൗമ്യനും കറതീർന്ന മുസ്ലിം ലീഗ് നേതാവു കൂടിയായിരുന്നു എന്ന ഒട്ടേറെ വിശേഷണങ്ങൾ അദ്ദേഹത്തെ പറ്റി കേട്ടിട്ടുണ്ട്.
കക്കാടം പുറത്തെ പഴയ കാല നേതാക്കളിൽ പ്രഖൽപനായിരുന്നു പക്ഷെ അധികാര രാഷ്ട്രീയത്തോട് ഒരിക്കലും താൽപ്പര്യം കാണിച്ചില്ല.
പ്രലോഭനങ്ങളിൽ വീഴാതെ നീതിക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട്.
മരണം വരെ നമ്മുടെ കക്കാടംപുറം മസ്ജിദിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഞാൻ കണ്ടിട്ടുള്ളതിൽ കൂടുതലും ഈ പള്ളിയിൽ വെച്ചു തന്നെ.
പ്രദേശത്തിന് വേണ്ടി ജീവിച്ചു പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ തന്നെ ഉണ്ടാകുമായിരുന്നു.
കുറച്ച് കാലം ചികിത്സയിലായിരുന്നെങ്കിലും ഇത്രവേഗം ആ സൗമ്യ സാന്നിധ്യം നമ്മെ വിട്ട് പിരിയുമെന്ന് കരുതിയില്ല.
മരണം സുനിശ്ചിത സത്യമാണ്.
അതിലേക്കുള്ള യാത്രയാണല്ലോ ഈ ജീവിതം .ആയുസിന്റെ അവധിയെത്തിക്കഴിഞ്ഞാൽ നിശ്ചയിക്കപ്പെട്ട ശ്വാസത്തിന്റെ അവസാന വായു ശരീരത്തിൽ തൊട്ടു കഴിഞ്ഞാൽ മരണത്തിനു കീഴടങ്ങുകയല്ലാതെ മറ്റ് വഴിയില്ല.
പൊതുജനത്തിന് മാതൃകയായ അദ്ദേഹത്തിന്റെ വേർപാട് നമ്മുടെ നാടിനും നാട്ടുകാർക്കുമെന്ന പോലെ ഞങ്ങളുടെ കുടുംബത്തിനും തീരാനഷ്ടമാണ്.
ആ മഹാനുഭാവന് കൂടെ നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടാൻ നാഥൻ തൗഫീഖ് നൽകട്ടെ ..
ആമീൻ
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🖊.ശിഹാബുദ്ദീൻ.നാലുപുരക്കൽ
കക്കാടം പുറത്തിന്റെ ഇതിഹാസം
💫💫💫💫💫💫💫💫
VN മരക്കാർ മൗലവി ചെറുപ്പം തൊട്ടെ കണ്ട് പരിചയിച്ച മുഖം കക്കാടംപുറത്തങ്ങാടിയിൽ നിറസാനിധ്യമായി എപ്പോഴും അദ്ധേഹത്തിന്റെ മുഖം ഉണ്ടാവും വളരെ സൗമ്യമായി സംസാരിക്കാറുള്ള അദ്ധേഹം അദ്ധേഹത്തിന്റേതായ സൗമ്യ സ്വരത്തിൽ രാഷ്ട്രീയ സംവാദത്തിൽ ഇടപെടുന്നത് കാണാറുണ്ട് സജീവ മുസ്ലീം ലീഗ് പ്രവർത്തകനായ അദ്ധേഹം വാർഡ്തല ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട് നല്ലൊരു തമാശക്കാരനായ അദ്ധേഹം ചെറുപ്പ വലിപ്പമില്ലാതെ എല്ലാവരുമായും ഇടപെടുന്ന പൃകൃതക്കാരനായിരുന്നു അദ്ധേഹവുമായി ഒരുമിച്ച് കൂട്ടമായി ഇരിക്കുന്ന നേരത്ത് പഴയ ചരിത്രങ്ങളൊക്കെ പറഞ്ഞ് തരുമായിരുന്നു അദ്ധേഹത്തിന്റെ ഖബർ റബ്ബ് വിശാലമാക്കി കൊടുക്കുമാറാവട്ടെ അദ്ധേഹത്തെയും ഞമ്മളിൽ നിന്ന് മരണപെട്ട് പോയവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
-------------------------
മജീദ് കാമ്പ്രൻ
മരക്കാർ മൗലവി :
ഒരു പ്രദേശത്തിന്റെ നാട്ട് നൻമയുടെ പരിഛേദമായിരുന്നു അദേഹം -
മരണം: എന്റെഈ5 2 വയസിനി ടയിൽഓർമയിൽ തങ്ങിനിൽക്കുന്നവരിൽ നിന്ന് തന്നെമരണപ്പെട്ട് പോയവരുടെ കണക്കെടുക്കാൻ സാധിക്കുന്നില്ല - അത്രക്കധികം ആളുകൾ മരിച്ച് പോയിട്ടുണ്ട് പരിചിതമായിരുന്ന മുഖങ്ങളിൽ നിന്ന് തന്നെ.
പക്ഷെ എന്നിട്ടും മരണ ചിന്ത വേണ്ടത്ര മനസ്സ് കൊതിക്കുന്ന ത്രഖൽബി ലേക്കിറങ്ങുന്നില്ല - പല സമയങ്ങളിലും ഖിന്നനാണിക്കാര്യത്തിൽ ഞാൻ -
നാം വേപഥു വാവേണ്ടതും ഇക്കാര്യത്തിലാണ്.
ഇഹലോക ഭ്രമം അവസാന നാളുകളിൽ വളരെ കുറഞ്ഞ് പോയിരുന്നു മരക്കാർ മൗലവിയിൽ -
നാട്ടിലെ ആളുകളിൽ കണ്ട് പരിചയിച്ച മുഖങ്ങൾ മനോമുകുരത്തിൽ തപ്പി നോക്കിയിട്ട് ഓർമ വെച്ച നാൾ മുതൽ കണ്ട് പരിചയിച്ച തും സംസാരിച്ചിരുന്നതുമായമുഖമാണ ദേഹത്തിന്റെത്.
കക്കാടം പുറത്ത് താമസമാക്കിയ അന്ന് മുതൽ കുടുതൽ സമയം ഒന്നിച്ചിരുന്നു - ഒരു പാട് സമ്മേളനങ്ങൾക്ക് ഒന്നിച്ച് പോയി. പല നോമ്പ് കാലങ്ങളിലും ദിവസേനയെന്നോണം മഗ് രിബ് ന് ശേഷമുള്ളഅൽപസമയം ഒന്നിച്ചിരുത്തമുണ്ടായിരുന്നു ഞങ്ങൾക്ക്. അൽപം പുക ചുരുളുകൾ സൃഷ്ടിക്കും ഞങ്ങൾ രണ്ടാളും കൂടി - കാലം എത്ര പെട്ടെന്നാണ് നമ്മെ പിന്നിലാക്കി കടന്ന് പോവുന്നത് - ഇനി ഒരു നാൾ കാലത്തെ പിന്നിലാക്കി അദേഹത്തെ പോലെ നമ്മളും കടന്ന് പോവും. നാട്ടിലെ മത രാഷ്ട്രീയ വിഭാഗീയതയിലൊക്കെ തനിക്കൊരു പക്ഷ മുണ്ടായിരുന്നെങ്കിലും കഴിയുന്നത്ര ആരുടെയും വെറുപ്പ് സമ്പാദിക്കാതെനിഷ്പക്ഷത പുലർത്തിയിരുന്നു -
അവസാന നാളുകളിൽ പള്ളിയിൽ ആയിരുന്നു കൂടുതൽ സമയവും' മനസ്സ് റബ്ബിനോടടുത്തിരുന്നു സംസാരം കുറച്ചിരുന്നു - പ്രായം കൊണ്ട് ഒരു പാട് വ്യത്യാസമുള്ള എന്റെ മൂത്ത സഹോദരനെ പോലെ തന്നെഒരു സുഹൃത്തും കൂടിയായിരുന്നു എനിക്ക് അദേഹം.നാളെ സ്വർഗത്തിൽ കണ്ട് മുട്ടാൻറബ്ബ് വിധി നൽകട്ടെ.آمين٠
--------------------------------------
അലി ഹസൻ -പി. കെ.
മരക്കാർ മൗലവി
-------------------------------
ഏത് സമയത്ത് കക്കാടംപുറത്ത് പോയാലും, കൈയിൽ എരിയുന്ന സിഗരറ്റുമായി പുഞ്ചിരിക്കുന്ന മൗലവിയെ കാണുമായിരുന്നു. പ്രായഭേദമന്യേ സുഹൃത്തുക്കളുണ്ടായിരുന്ന വേറിട്ട ഒരു വ്യക്തിത്വത്തിനുടമയായിരുന്നു മരക്കാർ മൗലവി.
ഉറച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന മൗലവി മുസ്ലിം ലീഗിന്റെ കരുത്തനായ പോരാളി തന്നെയായിരുന്നു.
കക്കാടം പുറത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു മൗലവി.
അദ്ദഹത്തിന്റെ ഖബറിടം പ്രകാശപൂരിതമാക്കണേ റബ്ബേ-
അദ്ദേഹത്തെയും ഞങ്ങളെയും ജന്നാത്തൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ - ആമീൻ
---------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
പാവപെട്ട കുടുംബത്തിൻ്റെ സംരക്ഷകൻ
__-----------__----
മൗലവി എന്നും മാഷ് എന്നും വിളിക്കും എൻ്റെ ചെറുപ്പം മുതലെ കാണുന്ന മുഖം മരക്കാർ മൗലവി
ഞാൻ കാണാറുള്ള സമയം മുതൽ മാഷ് കക്കാടംപുറത്ത് KC സൈതലവി കാക്കക്ക് ഒരു ഫർണിച്ചർ കട ഉണ്ടായിരുന്നു അതിനടുത്ത് തറി സൈതലവി കാക്കക്ക് ഒരു പല ചിരക്ക് കടയും അവിടെത്തെ ചരിത്രത്തിൽ ഇടം പിടിച്ച നാലുകാലുള്ള ഒരു ഇരിപ്പിടം അവിടെത്തെ നിറസാന്നിന്ത്യം മായിരുന്നു ഇന്തേഹം
ബാങ്കിൻ്റെ വിളി കേട്ടാൽ പിന്നെ നേരെ പടച്ചവൻ്റെ ഭവനത്തിലേക്ക്
വളരെ സൗമ്യ സ്വഭാവക്കാരനും നിഷ്കളങ്കനും മറ്റുള്ളവരുടെ വേധന അറിയാനും മനസിലാക്കാനും സംരക്ഷിക്കാനും മനസ് കാണിച്ച മഹാ മനസിൻ്റെ ഉടമ
അദ്ദേഹം ഒരു ഗവ: അദ്ധ്യാപകൻ ആയിരുന്നു വിട പറയുന്ന വരെ പെൻഷ്യൽ കിട്ടിയിരുന്നു. അതിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ടവൻ്റെ കണ്ണീർ ഒപ്പാൻ അദ്ദേഹം മാറ്റി വെച്ചിരുന്നു. ഒരു പാട് ആളുകളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന മഹാ മനുഷ്യൻ സമൂഹത്തിൻ്റെ ഇടയിൽ സ്വീകാര്യനയി ജീവിച്ച പച്ച മനുഷ്യൻ
കക്കാടംപുറത്ത് സ്കൂളിനോട് ചേർന്ന് കുട്ടികൾക്കായി സൗജന്യ കമ്പ്യൂട്ടർ ലാബ് ഈ ഇടെ ഉണ്ടായിരുന്നു അതിണ് നാട്ടുക്കാർ തെരഞ്ഞടുത്തത് VN മരക്കാർ മ3ലവി സ്മാരകം എന്നായിരുന്നു
അദ്ദേഹത്തിൻ്റെ വിടവ് കക്കാടം പുറത്തിൻ്റെ സാമൂഹിക സാംസ്കാരിക വിദ്യാഭാസ മേഖലയിൽ തീരനഷ്ടം വിളിച്ചോതുന്നു
അള്ളാഹു സുബ്ഹാൻ അദ്ദേഹം ചൈത അമലുകൾ സ്വീകരിക്കട്ടെ നമ്മെയും അദ്ദേഹത്തിൻ്റെ കൂടെ സ്വർഗപൂന്തോപ്പിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ!
ആമീൻ
-------------------------------------
സയ്യിദ് ഹസ്സൻ നലാഫ്
വി.എൻ മരക്കാർ മൗലവി
മാതൃകാ യോഗ്യനായ പൊതുപ്രവർത്തകൻ
----------------------------------------------------------------
ചെറുമുക്കിലെ പ്രശസ്ത കുടുംബമായ വളപ്പിൽ കുടുംബത്തിലെ മരക്കാർ എന്ന വ്യക്തിയാണ് വളപ്പിൽ നാലുപുരക്കൽ കുടുംബത്തിന്റെ സ്ഥാപകൻ. മരക്കാർ പാപ്പയുടെ അഞ്ചാമത്തെ തലമുറയിലാണ് മരക്കാർ മൗലവി ജനിക്കുന്നത്.
സ്കൂൾ അധ്യാപകൻ, അടിയുറച്ച രാഷ്ട്രീയ പ്രവർത്തകൻ, തികഞ്ഞ മതനിഷ്ഠ പുലർത്തുന്ന വ്യക്തി, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യം ഇങ്ങിനെയൊക്കെ സജീവമായി പ്രവർത്തിക്കുമ്പോഴും അങ്ങാടി ബഹളങ്ങളിൽ നിന്ന് എങ്ങിനെയാണ് മാറി നിൽക്കാൻ കഴിയുക എന്നതിന്റെ ഏറ്റവും വലിയ തെളിവും ഉത്തരവുമായിരുന്നു
വി.എൻ മരക്കാർ മൗലവി.
ചില വ്യക്തികളെയും സംഭവങ്ങളെയും ഓർത്തെടുക്കുമ്പോൾ നമ്മുടെ മനസിലേക്ക് അറിയാതെ ഒരു കൂട്ടം പേരുകൾ പാഞ്ഞെത്തുന്നതായി കാണാം. അങ്ങിനെയുള്ള ഒരു സംഘത്തിന്റെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരിൽ ഭൂരിഭാഗവും മൺമറഞ്ഞു പോയതോടെ സ്മര്യപുരുഷനും പതുക്കെ പതുക്കെ പൊതുരംഗത്തു നിന്നു ഉൾവലിഞ്ഞതായിട്ടാണ് തോന്നുന്നത്. പിന്നീടുള്ള ജീവിതം ഏറെയും കഴിച്ചു കൂട്ടിയത് കക്കാടംപുറത്തെ മസ്ജിദുറഹ്മാനിലായിരിക്കും. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും അങ്ങോട്ടു ചെന്ന് പരിചയപ്പെടുന്ന ഒരു സംസാര പ്രിയനായിരുന്നില്ല മരക്കാർ മൗലവി. അത് കൊണ്ട് തന്നെ സുപരിചിതനെങ്കിലും വ്യക്തിപരമായ ഇഴയടുപ്പം പലർക്കും കുറവായിരിക്കും. ഒന്നിലധികം തവണ അദ്ദേഹവുമൊന്നിച്ച് എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. യാത്രയിലങ്ങോളമിങ്ങോളം കുടംബപരമായി പലതും ചോദിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ കാമ്പുള്ള തമാശകളും ഇന്നുമോർത്തു പോകുന്നു. അതോടെ അദ്ദേഹം ഒരു സംസാര പ്രിയനല്ല എന്ന എന്റെ ധാരണ തിരുത്തേണ്ടി വന്നു. മരക്കാർ മൗലവിയുടെ ഉപ്പാന്റെ അമ്മായിയുടെ മകനാണ് ഏറെ കാലം സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന കെ.സൈതാലിക്കുട്ടി. അദ്ദേഹം മരണപ്പെട്ടപ്പോൾ കൊണ്ടോട്ടിയിലെ സൈതാലി കാക്കാന്റെ വസതിയിലേക്ക് പോയതും ഞങ്ങളൊന്നിച്ചായിരുന്നു. പറമ്പിൽ പീടികക്കടുത്ത ചാത്രത്തൊടിയിലെ യു.പി സ്കൂളിലെ അറബി അധ്യാപകനായിരുന്നു.മക്കളെയൊക്കെ നല്ല നിലയിൽ തന്നെ അദ്ദേഹം വളർത്തി. മൂത്ത മകൻ മുഹമ്മദ് മീഞ്ചന്ത ഗവ: ആർട്സ് കോളേജിൽ അധ്യാപകനാണ്.
1995ലെ തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം ലീഗിലെ ടി.വി ഇബ്രാഹിം അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്നത് മൗലവിയുടെ വസതിയിലായിരുന്നു.
2011 മാർച്ച് എട്ടിന് എഴുപത്തി ഒന്നാം വയസ്സിൽ ആ സൗമ്യ സാന്നിധ്യം ഈ ലോകത്ത് നിന്നു മറഞ്ഞു പോയി.
അല്ലാഹു പരേതന്റെ പാരത്രിക ജീവിതം സന്തോഷകരമാക്കട്ടെ.
آمين
---------------------------------
ഫൈസൽ മാലിക്ക് വി. എൻ.
വളപ്പിൽ നാലുപുരക്കൽ മരക്കാർ മൗലവി അനുസ്മരണ കുറിപ്പുകൾ വായിച്ചപ്പോൾ
ഓർമകളിൽ വന്നത് ചിലത് ഞാനും കുറിക്കുന്നു
കൂടുതൽ അടുത്ത് ഇടപഴകിയിട്ടില്ല ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത് മസ്ജിദു റഹ്മാനിൽ ആ ജനവാതിലിനോട് ചാരി ഖുർആനുമായിരിക്കുന്ന
വെള്ളയും വെള്ളയും ധരിച് ആരാധനയിലും പുണ്യകർമങ്ങളിലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുതുന്ന ആ സാന്ത്വനവും സ്നേഹവും കളിയാടുന്ന പുഞ്ചിരിയുള്ള മരക്കാർ മൗലവിഎന്ന കാരണവരെയാണ്...
തമാശകളും രാഷ്ട്രീയചർച്ചകളും അബ്ദുള്ള കാകന്റെ ഹോട്ടലിൽ എന്നും രാവിലെ പതിവ് കാഴ്ച യായിരുന്നു
ആ ചിരിയിൽ അല്പം കാര്യം പറച്ചിൽ
കുറച്ചൊക്കെ കേട്ടു നിന്നിട്ട് ഉണ്ട് ഞാനും
എല്ലാം വിട്ട് എന്നെന്നേകുമായി കണ്ണുകൾ ചിമ്മി യാത്രയായിട്ട് വർഷങ്ങൾ
കഴിയുമ്പഴും നമുക്ക്
അദ്ദേഹത്തിന്
നൽകാൻ പ്രാർത്ഥന മാത്രമാണ് സാധ്യമാകുന്നത്
സർവ ശക്തനായ നാഥൻ അദ്ദേഹത്തിന്റെയും നമ്മിൽ നിന്ന് മണ്മറഞ്ഞു പോയവരുടെ യും പരലോക ജീവിതം സന്തോഷതിലാകി സ്വർഗം നൽകി
അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ....
🌿🌿🌿🌿🌿
MRKC
മൗലവി എനിക്ക് ഏറെ പ്രിയപെട്ട വെക്തിത്വമായിരിന്നു.
--------------------------------------------------------------------------------
സൗദിയിലേക്ക് വരുന്നതിന് മുമ്പ് വേങ്ങരയിലെ ഉപ്പാന്റെ കച്ചവട സ്ഥാപനത്തിലേക്ക് പോകാനായി എന്നും കക്കാടം പുറത്ത് വരുമ്പോഴും തിരിച്ച് വൈകീട്ട് ബസ്സിറങ്ങുമ്പോഴും കണ്ട് മുട്ടിയിരുന്ന മുഖമായിരുന്നു മരക്കാർ മൗലവി.
ആ കണ്ടുമുട്ടലുകൾ വലിയ സൗഹൃദ്യമായി മാറി പൊതുവെ മുതിർന്നവരുമായി അടുപ്പമുണ്ടാവാറുള്ള എനിക്ക് പിതാവിന്റെ പ്രായമുണ്ടായിരുന്ന മൗലവി ഒരു സുഹ്രത്തിനെ പോലെയായിരുന്നു...എനിക്കും കക്കാടംപുറത്ത് ഒരുമിച്ച് കൂടുന്ന ഞങ്ങളുടെ ടീമിനും.
രാഷ്ട്രീയം അതായിരുന്നു ഈ സൗഹ്രദത്തിന്റ ആണികല്ല് രാഷ്ട്രീയത്തേയും മത സംഘടകളേയും നന്നായി വിശകലനം ചെയ്യാനും നിരൂപണം നടത്താനുമുള്ള മൗലവിയുടെ കഴിവ് കൂടി ഈ ചേരലുകൾക്ക് കാരണമായി.
മുടിക്കുന്നത് മെയ്തീൻ കാക്കാന്റെ ചായ പീടികയിൽ,അതിന്റെ മറുതലക്കലുള്ള ബെഞ്ചിൽ,കുഞ്ഞി മുഹമ്മദിന്റെ മസാല പീടികയിൽ, അലവി കാക്കാന്റെ ചായപീടിക...തുടങ്ങി പലയിടങ്ങളിലായി കൂടിയിരുന്നു.
കാണുമ്പോൾ തന്നെ മുഖം പൊത്തിയുള്ള ചിരി..പിന്നെ ഒരു പാട് തമാശകൾ..സംസാരത്തിൽ വരുന്ന ആഗ്യ ചലനങ്ങൾ.. ഇതൊക്കെ കൂട്ട ചിരിക്ക് വക നൽകുന്നതായിരുന്നു....തമാശ പറയുക മാത്രമല്ല മറ്റുള്ളവരുടെ തമാശകൾ നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു മൗലവി.
ശബ്ദമുണ്ടാക്കാത്ത പൊട്ടിച്ചിരി അതായിരുന്നു മൗലവിയുടെ രീതി ....Kk മൂസാക്കാന്റെ കൂടെ ചെറുപ്പകാലത്ത് തന്നെ ഒന്നിച്ചുള്ള പാർട്ടി പ്രവർത്തനം നടത്തിയിട്ടുള്ള മൗലവി നേത്ര രംഗത്തേക്ക് ഇടിച്ച് കയറാനൊന്നും നിൽക്കാതെ നല്ലൊരു കേൾവിക്കാരനായി നിൽക്കാനായിരുന്നു താൽപര്യം.
പറമ്പിൽ പീടിക ചാത്ര തൊടു സ്കൂളിലെ അറബി അദ്ധ്യ പകനായിരുന്ന മൗലവി..എല്ലാ പ്രസിദ്ധീകരണങ്ങളേയും താൽപര്യപൂർവ്വം നോക്കിയിരുന്ന നല്ലൊരു വായനക്കാരനായിരുന്നു.
നമ്മുടെ പ്രദേശത്ത് ഏറ്റവും കൂടുതൽ പൊതു യോഗങ്ങളിൽ പങ്കെടുത്തത് ആരെന്ന് ചോദിച്ചാൽ ആദ്യം വരുന്ന ഉത്തരം മൗലവി എന്നായിരിക്കും...മുസ്ലിം ലീഗ് സമ്മേളനത്തിൽ മാത്രമല്ല മറ്റുള്ളവരുടെ സമ്മേളനത്തിലും മൗലവി ശ്രോതാവായി ഉണ്ടാവും.
പാർട്ടി സമ്മേളനങ്ങൾക്ക് പോയാൽ അവസാന പ്രസംഗവും കഴിഞ്ഞിട്ടേ മുൻനിര ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോരൂ...സെമിനാറുകളും, സിംപോസിയങ്ങളും ഒന്നും ഒഴിവാക്കില്ല..അരേയും കാത്ത് നിൽക്കാതെ കിട്ടുന്ന വണ്ടിക്ക് മൗലവി അവിടെ എത്തിയിരിക്കും.
ഒരിക്കൽ കോഴിക്കോട് ടൗൺ ഹാളിൽ ഒരു സെമിനാർ നടക്കുന്നു mp വീരേന്ദ്രകുമാർ മുതൽ സമദാനി വരെയുള്ള നല്ല പ്രഭാഷകരുണ്ട് ഹാൾ നിറഞ്ഞിരുന്നതിനാൽ സൈഡിൽ നിന്ന് പ്രസംഗം കേൾക്കുകയായിരുന്നു..മുന്നിലെ ഇരിപ്പടത്തിലേക്ക് നോക്കിയപ്പോൾ ശ്രദ്ധാപൂർവ്വം പ്രസംഗം കേട്ട് കൊണ്ടിരിക്കുന്ന മൗലവിയെ കാണാനിടയായി...മറ്റൊരിക്കൽ ഒരു യാത്ര കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരികയായിരുന്നു മഞ്ചേരി എത്തിയപ്പോൾ പോലീസ് അങ്ങിങ്ങായി നിൽക്കുന്നു കറുത്ത കൊടികളും കണ്ടു...ഇറങ്ങി അന്വാഷിച്ചപ്പോഴാണ് ലീഗ് സെക്രട്ടറി കൊരമ്പയിൽ അഹമ്മദാജ മരണപ്പെട്ടന്നറിയുന്നത്...ഞങ്ങളും കൊരമ്പയിലിന്റെ വീട്ടിലേക്ക് പോയി..മയ്യിത്ത കൊണ്ട് വരുന്നതേയുള്ളൂ ഞങ്ങൾ അവിടെയെത്തി നിൽക്കുന്നതിന്നിടയിൽ ആൾ കൂട്ടത്തിൽ വെച്ച് മൗലവിയേയും കണ്ടു...സംസാരിച്ചപ്പോൾ പറഞ്ഞു മരണ വാർത്ത കേട്ട ഉടനെ കൊണ്ടോട്ടിയിലേക്ക് കയറി പെട്ടെന്ന് ഇവിടെ എത്തിയതാണെന്ന്. ഇഞ്ഞിനെ ആയിരിന്നു മൗലവി
അവസാന കാലത്ത് 'കിതപ്പ്' അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു കുറച്ച് സൈലന്റായി പോവുകയും ചൈതു അള്ളാഹു അദ്ദേഹത്തെ വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ امين
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ
മരക്കാർ മൗലവി എനിക്ക് ഒരു ജേഷ്ട സഹോദരനെ പോലെ ആയിരുന്ന ഞാൻ കുറ്റൂർ നോർത്തിൽ 7-> ക്ലാസിൽ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ ഒരു പുനക്ലാസ് പാലത്തിങ്ങൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് മൗലവിയുടെ കൂടെ പോയത് ഇന്നും മനസ്സിൽ ഓർമ വരുന്ന എത്രയോ പരിപാടികൾ ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് സെമിനാർ സിംമ്പോസിയം ആരും കൂടെ ഇല്ലങ്കിലും ഒറ്റക്ക് പരിപാടിയിൽ പങ്കെടുക്കും നല്ല ഒരു വ> യനക്കാരനായിരുന്നു' മൗലവിയുമായി ആരങ്കിലും തർക്കിക്കുകയാഞങ്കിൽ അണ്ണിക്ക് കൊടുക്കുന്ന മറുപടി നൽകുമായിരുന്നു രാഷ്ട്രീയ ചരിത്രങ്ങൾ നല്ലപോലെ വിവരിച്ച് കൊടുക്കുമായിരുന്നു ഭിന്ന ചേരിയിലായിരുന്ന സമയത്തും എല്ലാ വരുമായി നല്ല സൗഹൃദത്തിലായിരുന്നു പെരുമാറ്റത്തിൽ സൗമ്യനായിരുന്നു സ്ഥാനമാനങ്ങൾ ' ആഗ്രഹിക്കാത്ത ഒരു നേതാവായിരുന്ന അദ്ധേഹത്തെ അള്ളാഹു വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തടെ.
മരക്കാർ മൗലവിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഓർമ്മയിൽ വരുന്നതെല്ലാം എഴുതാനുള്ള അറിവില്ലായ്മയാണ് പ്രശ്നം. അദ്ദേഹത്തിന്റെ അറിവും ഓർമ്മ ശക്തിയും അപാരമായിരുന്നു. സ്ഥാനമാനമാഗ്രഹിക്കാത്ത ഒരു നല്ല പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. രാഷ്ട്രീയമാവട്ടെ മറ്റെന്തുമാവട്ടെ പോയന്റ് മാത്രം സംസാരിച്ച് നമ്മെ മനസിലാക്കി തരുമായിരുന്നു. സെമിനാറുകൾ സിമ്പോസിയം സമ്മേളനങ്ങൾ ഒക്കെ എവിടെ ഉണ്ടായാലും പോകുമായിരുന്നു മഞ്ചേരി കോഴിക്കോട് തുടങ്ങി എത്തിപ്പെടാൻ സാധിക്കുന്ന എവിടെയും ആരെയും കാത്തു നിൽക്കാതെ പോകുമായിരുന്നു ഞങ്ങളൊരുമിച്ച് എത്രയൊ സമ്മേളനങ്ങൾക്ക് പോയിട്ടുണ്ട്. ചിലപ്പോൾ ആദ്യം അദ്ദേഹം എത്തും അപ്പോഴാണ് അദ്ദേഹം വന്നത് നമ്മൾ അറിയുന്നത് തന്നെ.
നല്ലൊരു വായനക്കാരനായിരുന്നു അതിനനുസരിച്ച് വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്തു. എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിച്ചു പോന്നു
പഴയ കാല ചരിത്ര സംഭവങ്ങൾ അദ്ദേഹം വിവരിക്കുമ്പോൾ ഞാനൊക്കെ സ്തംഭിച്ചു നിന്നിട്ടുണ്ട്. നല്ല ഓർമ്മശക്തിയായിരുന്നു. ആറിലൊ ഏഴിലൊ പഠിക്കുമ്പോൾ ആയിരുന്നു ഞാനാദ്യമായി ഒരു പഠന ക്ലാസ്സിൽ പങ്കെടുത്തത്. പാലത്തിങ്ങൽ വെച്ച് നടന്ന അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ ആ പരിപാടിയിൽ അന്ന് കൊണ്ടുപോയത് മരക്കാർ മൗലവിയും മൂസാക്കയും കൂടിയായിരുന്നു. ചിലവൊക്കെ എടുത്തത് അദ്ദേഹവും കെ.ടി ഹംസ മാഷും ആയിരുന്നു.
എനിക്കദ്ദേഹം ജേഷ്ഠ സഹോദരനും രാഷ്ട്രീയ വഴികാട്ടിയും ആയിരുന്നു.
അദ്ദേഹത്തിന്റെ ഖബർ ജീവിതം അല്ലാഹു വിശാലമാക്കട്ടെ.
ആമീൻ
--------------------------
കെ. സി. ഹംസ
മർഹും മരക്കാർ മൗലവി.. മാതൃകയാണാ മഹത് ജീവിതം
〰〰〰〰〰〰〰〰〰
മരക്കാർ മൗലവിയെ പറ്റി കക്കാടംപുറത്തിന് പറയാനുള്ള അത്രയും കഥകൾ കുറ്റൂരിനും പറയാനുണ്ടാകും - കുറ്റൂരിന്റെ പഴയ തലമുറക്ക് ഇൽമിന്റെ വെളിച്ചം പകർന്നു കൊടുത്ത ഗുരുവര്യരാണ് അദ്ദേഹം. അത് പോലെ ഒരു വലിയ സുഹൃദ് വലയവും ഇവിടെ അദ്ദഹത്തിനുണ്ടായിരുന്നു. പഴയ കാല ദർസിൽ കിതാബ് ഓതി പഠിച്ച നല്ല വിവരമുള്ള വ്യക്തിയാണ്. ദൂരദേശങ്ങളിൽ പോയി ദർസ് പഠനം നടത്തിയിട്ടുണ്ട്. ഖാദിർ ഫൈസിയുടെ ഉപ്പ ഷംസുദ്ദീൻ മുസ്ലിയാരുടെ ദർസിൽ പയ്യോളി പോയി പഠിച്ചിട്ടുണ്ട്.
പിന്നീടാണ് അറബിക് മുൻഷിയായത്.
മത രംഗത്തെ പോലെ ഭൗതിക രംഗത്തും നല്ല വിവരമായിരുന്നു. എല്ലാ മത സംഘടനകളോടും നല്ല ബന്ധം കാത്തു സൂക്ഷിച്ചു. നല്ല വായനക്കാരനായിരുന്നു എന്ന് ആ സംസാരത്തിൽ നിന്ന് മനസ്സിലാകും.
ആരെയും കുറ്റം പറയാത്ത പ്രകൃതം. അങ്ങാടി ചർച്ചയിലാണെങ്കിലും മാന്യമായ ഇടപെടൽ. മറ്റുള്ളവർ വലിയ വാക്തർക്കത്തിൽ മുഴുകുമ്പോൾ പുഞ്ചിരിച്ച് സ്വതസിദ്ധ ശൈലിയിൽ സൗമ്യതയോടെയുള്ള സംസാരം വളരെ ആകർഷകമായിരുന്നു.
മക്കളെയൊക്കെ നല്ല നിലയിൽ വളർത്തി. റിയാദിലുള്ള മകന്റെ കൂടെ വിസിറ്റിംഗിൽ പോയി താമസിച്ചു. ഒരാൾ മീഞ്ചന്ത ആർട്സ് കോളേജിൽ പ്രൊഫസറാണ്.
പള്ളിയുമായി ഖൽബ് ബന്ധിപ്പിച്ചു ജീവിച്ചു.
മാന്യമായ പെരുമാറ്റവും സൗമ്യമായ സംസാരവും ലളിതമയ വേഷവും മരക്കാർ മൗലവിയെ നമുക്കൊക്കെ മാതൃകാ പുരുഷനാക്കി.
അല്ലാഹു അവരുടെ ഖബർ സ്വർഗ പൂന്തോപ്പാക്കട്ടേ..
അവരെയും നമ്മെയും ബന്ധപ്പെട്ടവരെയും ജന്നത്തുൽ ഫിർദൗസിൽ സജ്ജനങ്ങളോടൊപ്പം ഒന്നിച്ചു കൂട്ടട്ടേ എന്ന പ്രാർത്ഥനയോടെ:
---------------------------
✍ മുഹമ്മദ് കുട്ടി
VN മരക്കാർ മാഷ്
എന്റെ പ്രിയപ്പെട്ട അയല്പക്കത്തെ കാരണവർ
മയക്കുന്ന ഒരു ചിരിയുമായി കുഞ്ഞഹമ്മദിന്റെ പീടികയിലും സൈദലവിക്കന്റെ പീടികയിലും ഇരിക്കുന്ന ആ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല. വീട്ടിലേക്ക് അങ്ങാടിയിൽ നിന്ന് പോകുമ്പോൾ തന്റെ തലയിൽ ഒരു കൈ കൊണ്ട് ഉഴിഞ്ഞു കൊണ്ടുള്ള തുണി മടക്കിക്കുത്തികൊണ്ടുള്ള ആ നടത്തം ഇപ്പോൾ ഒരു ഓർമ മാത്രം.
തന്റെ മക്കളോട് നേരിട്ട് അധികം സംസാരിക്കാറില്ലായിരുന്നു. അത് പലപ്പോഴും അവരുടെ ഉമ്മ മുഖാന്തിരമോ ചോദിച്ചറിയാലായിരുന്നു. ചിലപ്പോൾ എന്നെപ്പോലുള്ള മക്കളുടെ കൂട്ടുകാരോടും വിവരങ്ങളൊക്കെ ചോദിച്ചറിയും. എന്നാൽ അവരോടുള്ള അദ്യേഹത്തിന്റെ സ്നേഹവും ആകാംഷയും ആ അന്വേഷണത്തിൽ നമുക്ക് കാണാൻ കഴിയും.
അത് പോലെ പള്ളിയിൽ അധിക സമയത്തും ജമാഅത്തിന് ഉണ്ടാകും. ഒരു നാട്ടിൻപുറത്തുകാരന്റെ എല്ലാ വിധ നന്മകളുമായി മരണം വരെ അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു. അള്ളാഹു അദ്ദേഹത്തിന്റെ ഖബറിനെ അനുഗ്രഹീതപൂർണമാക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.
------------------------------
നൗഷാദ് പള്ളിയാളി
VN MARAKAR MOULAVI
............................
മുന് തലമുറയുടെ പൂളക്കൽ മറക്കാർ. നമ്മുടെയൊക്കെ മരക്കാർ മൗലവി. മരണം വരെ നിര ബാധിക്കാത്ത തലയും മുഖവും മനസ്സും പുഞ്ചിരിയും. ഒന്നായും രണ്ടായും വീണ്ടും ഒന്നായും ഒക്കെ നമ്മൾ കണ്ട മുസ്ലിം ലീഗ് ന്റെ നിസ്വാർത്ഥ പ്രവർത്തകൻ; സേവകൻ. KK മൂസക്കയുടെ സന്തത സഹചാരി, മനസാക്ഷി സൂക്ഷിപ്പുകാരൻ. ഉറച്ച അനുയായി.എന്റെ വടക്കേ അയൽകാരൻ.
എന്റെ അനുജന്റെ മകളുടെ സമ്മന്തക്കാരൻ ശിഹാബ്ന്റെ 'കാക്ക '(ഉപ്പ ). തത്തമ്മകൂട് അഡ്മിൻ VNM ന്റെ കുടുംബക്കാരന്. മൗലവിയുടെ ഭാര്യ സൈനബ എന്റെ ഉപ്പ കുടുംബത്തിലെ പ്രധാന കണ്ണിയിൽ പെടുന്നു. അദ്ദേഹത്തിന്റെ അനുജൻ അഹമ്മദ് കുട്ടി കാക്ക മരണം വരെ ഇഴ പിരിയാത്ത സഹോദരങ്ങൾ. മക്കൾ പോലും ഉപ്പാനെ 'കാക്ക ' എന്ന് വിളിക്കാൻ കാരണം ആയ അഗാധബന്ധം ഉള്ള നമ്മുടെ പരിസരത്തെ അപൂർവം മാതൃക സഹോദരന്മാർ. ചായ -ഇഷ്ട തൊഴൻ. മരണം വരെ നന്നായി ആസ്വദിച്ചു. സ്കൂളിൽ പോയിരുന്ന കാലത്തു ചാത്തൻ തൊടി, പറമ്പിൽ പീടിക,P തോട്ടശ്ശേരിയാര, എ .ർ നഗ ർ, കക്കാടം പുറം എന്നീ അങ്ങാടികളിലെ ചായക്കട യിലെ നിത്യ സന്തർശകൻ.
ചാത്തൻ തൊടിയിൽ കോഴിതൊടിക മമ്മതീഷ കുട്ടി കാക്ക മാനേജർ ഉം ഗോപി മാസ്റ്റർ ഹെഡ് മാസ്റ്ററും ആയിരുന്ന കാലത്താണ് മൗലവി അറബി മുൻഷി ആയി ജോലി ചെയ്തിരുന്നത്. അവർ പരിധിയിൽ കവിഞ്ഞ സ്വാതന്ത്ര്യം മൗലവിക്ക് നൽകിയിരുന്നു.
മഹാനായ CH muhd koya സാഹിബ് ന്റെ അതി മഹത്തായ jihad കളിൽ ഒന്നാം സ്ഥാനം സ്കൂളുകളിൽ അറബി വ്യാപകമാക്കിയത് ആണ്.
യോഗ്യത sslc എന്നത് 7ആം class ആക്കികൊണ്ട് ഉത്തരവ് വന്നു. 7ആം ക്ലാസും എഴുതി പാസ്സ് ആക്കിയാൽ മതി എന്നും ഉത്തരവ് ഇറക്കി. മരക്കാർ മൗലവി കുറ്റൂർ നോർത്ത് up സ്കൂളിൽ ആണ് പരീക്ഷ എഴുതിയത് എന്നാണ് കേട്ടിട്ടുള്ളതു. മാനേജ്മെന്റ് ന്റെ നല്ല സഹായം അന്ന് മൗലവിക് കിട്ടിയിട്ട് ഉണ്ട്. അധ്യാപകനും പരീക്ഷകനും ഉപദേശകനും ഒക്കെ നമ്മുടെ haider master ആയിരുന്നു. പാവങ്ങളിൽ പാവങ്ങളായ നൂറു കണക്കിന് മുസ്ലിംകൾക്ക് നിയമനം കിട്ടി. 'കുട നന്നാക്കുന്നവരെ 'പിടിച്ചു school അധ്യാപകർ ആകുകയാണ് CH എന്ന വിദ്യാഭ്യാസ മന്ത്രി എന്ന് അസംബ്ലി യിൽ പോലും വിമർശനം ഉണ്ടായി.
എന്തായാലും അതിന്റെ ഗുണഭോക്താവ ആയ മൗലവിയുടെ പെൻഷൻ ഇന്നും വീട്ടിൽ എത്തുന്നു.. അല്ഹമ്ദുലില്ലാഹ്..
അല്ലാഹു നമ്മെയും മൗലവിയെയും അവന്റെ അതിമഹത്തായ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ...
--------------------------------------
എ. പി. ബീരാൻകുട്ടി
സ്നേഹ മതിയായ മരക്കാർ മൗലവി വളരെ ചെറിയ വയസിലെ തന്നേ മൗലവിയെ എനിക്കും എന്നേ മൗലവിക്കും അറിയാമായിരുന്നു മകൻ ഹക്കിം ശിഹാബ് നജ്മുദ്ധീൻ എന്നിവർ എന്റെ സുഹൃത്തുക്കളായതുകൊണ്ട് മൗലവിയുമായി അടുത്ത ബന്ധം തന്നേ പുലർത്തിയിരുന്നു ഇദ്ദേഹത്തിന്റെ എളാപ്പ മൊയ്തുട്ടിക്ക എന്റെ വലിയുപ്പ മുഹമ്മദ് ഹാജിയുടെ അടുത്ത സുഹൃത്തായിരുന്നു ഇവരെപറ്റിയുള്ള നല്ല ഓർമകൾ മൗലവി എന്നോട് പലപ്പോഴും പങ്കിട്ടിട്ടുണ്ട് കക്കാടം പുറത്തങ്ങാടിയുടെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്ക് തീരാനഷ്ടമാണ് അല്ലാഹുഖബർ പൂങ്കാവനമാക്കി കൊടുക്കട്ടേ
ആമീൻ
-------------------------------
റഷീദ് കള്ളിയത്
VNമരക്കാർ മൗലവി
നമ്മുടെ നാടിന്റെ എല്ലാം
ആണെന്ന് തെന്നെ പറയാം മുസ്ലിം ലീഗ് പാർട്ടിയുടെ ഹരിത കൊടി
നെഞ്ചോട് ചേർത്ത് വെച്ച
മഹാവ്യക്തിത്വമാണ്
മരക്കാർ മൗലവി
ഒരു ചായ പ്രേമികൂടിയാണ് അദേഹം കടയിൽ വന്നാൽ ചിരിയും വർത്തമാനവും പതിവ് കാഴ്ച്ചയാണ് ഈ എളിയവനും ചില സമയങ്ങളിൽ ഇവരുടെ
തമാശയിൽ പങ്കെടുക്കാറുണ്ട്
അദേഹത്തിന് റ കൂടെ
നിഴൽ പോലെ എപ്പോഴും
കണ്ടംച്ചിറ സൈതലവി കാക്കയും കൂടെ ഉണ്ടാവാറുണ്ട്
ഏത് കളിയിലും ചിരിയിലും അഞ്ച് നേരത്തെ ജമാഅത്ത്
നഷ്ട്ടപ്പെടുത്താതെ നോക്കിയിരുന്നു മരക്കാർ
മൗലവി അദേഹത്തിന്റെ
വേർപാട് നമുക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് അള്ളാഹു വിന്റെ വിളി വന്നാൽ നമുക്ക് പോയല്ലെ പറ്റൂ
ഞാൻ പല മുസിം ലീഗ് പാർട്ടീമീറ്റിങ്ങിലും വളരെ
അച്ചടക്കമുള്ള സംസാരവും സ്നേഹത്തോടെയുള്ള പെരുമാറ്റവും മറ്റൊരാളി ൽ നിന്നും വ്യത്യസ്ഥമാക്കി
നിർത്തുന്നു മരക്കാർ മൗലവിയെ
മരക്കാർ മൗലവലി മരണമടഞ്ഞെങ്കിലും
അദേഹത്തിന്റെ നല്ല ഓർമ്മകൾ നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്നു
ആ നല്ല കാലത്തിന്റെ ഓർമ്മകൾ എന്നും നമുക്ക്
മുന്നിൽ മരണമില്ലാതെ ജീവിച്ചിരിക്കെട്ടെ
മരക്കാർ മൗലവിയുടെ
ഖബർ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കി കൊടുക്കെട്ടെ ആമീൻ
------------------
സഫ്വാൻ