ഒരു തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ കൂടി പെയ്തൊഴിഞ്ഞു.
പത്ത് വർഷം മുമ്പ് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാളിൽ ഉച്ചവെയിൽ കനം വെക്കുന്ന നേരത്താണ്
ആലുങ്ങൽ പുറായയിലെ പരി മുഹമ്മദാക്ക നമ്മോട് വിs പറഞ്ഞത്.
നല്ല സ്നേഹസമ്പന്നനും
സേവനമനസ്കനുമായിരുന്നു അദ്ദേഹം.
പത്ത് വർഷങ്ങൾക്കിപ്പുറവും
തീരാത്തൊരു വേദനയായി ആ ശുഭ വസ്ത്രധാരി എന്റെ മനസ്സിലൊരിsത്ത് പുഞ്ചിരിച്ച് നിൽക്കുന്നുണ്ട്.
ഒരു നാട്ടിൻ പുറത്തുകാരന്റെ നിഷ്കളങ്കതയായിരുന്നു ആ മനസ്സിന് .
ആ ജീവിതം സദാസമയവും സേവന സന്നദ്ധമായിരുന്നു.
ഒന്നിന് പിറകെ ഒന്നായി രോഗങ്ങളും മറ്റ് പ്രയാസങ്ങളും മുഹമ്മദാക്കയെ അലട്ടിയപ്പോഴും എല്ലാ വേദനകളും അദ്ദേഹം മറ്റുള്ളവരിൽ നിന്ന് ബോധപൂർവ്വം മറച്ച് വെച്ചു.
അതിനിടയിലും മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്ത് കൊടുത്തു .
തന്റെ പ്രായക്കാർക്ക് മാത്രമല്ല കാരണവൻമാർക്കിടയിലും
ചെറുപ്പക്കാർക്കിടയിലും അദേഹം നല്ല ഇടപെടലുകൾ നടത്തി.
വാക്കിലും പ്രവൃത്തിയിലും
പക്വത കാട്ടി.
ഇതിലൂടെ നല്ലൊരു സൗഹൃദവലയം മുഹമ്മദാക്ക വളർത്തിയെടുത്തു.
നല്ല പെരുമാറ്റത്തിലൂടെ ചുറ്റുവട്ടത്തെ പൊതു സ്വീകാര്യനായി.
ഒരു സംസാര പ്രിയൻ മാത്രമല്ല നല്ലൊരു കേൾവിക്കാരൻ കൂടിയായിരുന്നു മുഹമ്മദാക്ക.
അൽ-ഹുദയുടെ പ്രവർത്തനങ്ങളിലും
തന്റെ വീടിനടുത്തെ പളളി പരിപാലനത്തിലും വല്ലാത്ത താൽപ്പര്യം കാട്ടി.
ഉറച്ച മുസ്ലിം ലീഗുകാരനായിരുന്നു.
എന്നാൽ പാർട്ടിയുടെ ഒരു വാർഡ് ഭാരവാഹിത്വത്തിൽ നിന്ന് പോലും ബോധപൂർവ്വം ഒഴിഞ്ഞ് നിന്നു.
നാടിന് നൻമയുള്ള പൊതു കൂട്ടായ്മകളിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യമായിരുന്നു .
ഇതു കൊണ്ടൊക്കെ തന്നെ ഈ നല്ല മനുഷ്യൻ നല്ലൊരു ഓർമ്മയായി നമുക്കിടയിൽ എന്നും ജീവിക്കും.
അദ്ദേഹത്തിന്റെ പരലോകജീവിതം അല്ലാഹു വെളിച്ചമാക്കട്ടെ
--------------------
സത്താർ കുറ്റൂർ
No comments:
Post a Comment