നെച്ചികാട്ട് കുണ്ടിൽ മോട നെല്ല് വിളഞ്ഞ് പാകമായി നിൽക്കുന്ന സമയം.
ആഴ്ചകൾക്കഴിഞ്ഞാൽ കൊയ്തടുക്കാനാവും.
അതിന്റെ മുന്നെ തന്നെ വിള നശിപ്പിക്കാൻ വരുന്ന ഒരു കൂട്ടം (അവർ നശിപ്പിക്കുകയല്ല അവരുടെ അന്നം തേടുകയാണ് ) തത്തകൾ വരും.
അതിന്ന് കാവൽ പട്ടാളക്കാരനായ് നിയോകിക്കാർ ഈ സാധുവായ എന്നെയായിരുന്നു. ദിവസവും രണ്ട് നേരം രാവിലേയും 'വൈ കുന്നേരവും'
പട്ടാളമുറ എന്തെന്നറിയേണ്ടേ? രസകരമായതും
ഇന്ന് ഓർക്കുമ്പോൾ )
അന്ന് ദേശ്യം പിടിച്ചതുമായിരുന്നു.
തപ്പ് (ട്ടി ന്ന്) അതിൻമേൽ വടികൊണ്ടടിച്ച് ശബ്ദമുണ്ടാക്കുകയാണ് മുറ.
ആ ശബ്ദം കേട്ട് തത്തകൾ ഓടുമായിരുന്നു
ആ അടിയുടെ ശബ്ദം നെച്ചിക്കാട്ടുകുണ്ട് മുഴുവനും മുഴങ്ങും'
ഇന്നത്തെ പോലെ നിറയെ വീടില്ലാത്ത കാലമായത് കൊണ്ടാവാം ആരും എന്നെ ചീത്ത പറയാൻ വരാതിരുന്നത്.
ആ പറമ്പിന്റെ തെക്ക് ഭാഗത്ത് കുരിക്കളെ വീടും
കിഴക്ക് ഭാഗത്ത്
ഫൈസലിന്റെ ഒരു വീടുമാത്രമാണു കാണാനുണ്ടായിരുന്നത്.
അങ്ങിനെ എന്റെ അടി കൊണ്ട് ഒരു പാട് തപ്പ് വേതന കൊണ്ട് പുളഞ്ഞിട്ടുണ്ടാവും.
ഇന്നത്തെ മക്കളോട് തത്തന ആട്ടാൻ പോവാൻ പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം.
ഇന്ന് ആ തത്തകളുടെ കൂട്ടത്തോടെ വരുന്നവരവ് ഓർക്കുമ്പോൾ മനസിന്ന് വല്ലാത്തൊരു ആനന്ദം തോന്നുന്നു.
അന്ന് ദേശ്യം പിടിച്ച് തപ്പ് അടിച്ച് പൊട്ടിക്കലായിരുന്നു'😀😀😀😀
-----------------------------
ഹനീഫ പി. കെ.,
No comments:
Post a Comment