Thursday, 14 September 2017

അത്താണി


➖➖➖➖➖
നമ്മുടെ നാട്ടിൽ നിന്നും അപ്രതിക്ഷമായ ഒന്നാണ് അത്താണികൾ

 ഒരുകാലത്ത് ദൂര ദിക്കുകളിൽ നിന്നും മാർക്കറ്റുകളിലേക്ക് ചരക്കുൾ കൊണ്ടു വന്നിരുന്നത് തല ചുമടായിട്ടായിരുന്നു 

അതിനായി വിതക്തരാ ചുമട്ടുകാർ തന്നെ അക്കാലങ്ങളിലുണ്ടായിരുന്നു 

നമ്മുടെ പ്രദേശങ്ങളിൽ നിന്നും പരപ്പനങ്ങാടിയിലേക്ക്
  സാധനങ്ങൾ തല ചുമടായി കൊണ്ടു പോയിരുന്നവരും അവിടന്ന് മത്സൃം കൊണ്ട് വന്ന് കച്ചവടം ചെയ്തിരുന്നവരും നമ്മുടെ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നത് കേട്ടീട്ടുണ്ട് 

ഇങ്ങനെ തല ചുമടായി കൊണ്ടു പോവുംബോൾ ചുമട്ടുകാർക്ക് കുറച്ച് വിശ്രമിക്കാനും 'തലയിലെ ചുമട് പരസഹായമില്ലാതെ ഇറക്കി  വയ്ക്കുന്നതിനും തിരിച്ച് തലയിലേക്ക് തന്നെ ചുമക്കാനു വേണ്ടിയായിരുന്നു അത്താണികൾ ഉപയോഗിച്ചിരുന്നത് 

ഏകദേഷം ഒരാളുടെ കഴുത്തിന് ഉയരത്തിൽ കല്ല് കൊണ്ട്  മതീല് പോലെ പടുത്ത് അതിന് മുകളിൽ വീതിയും വലീപ്പവുമുള്ള കല്ല് വച്ച് ഉറപ്പിച്ചായിരുന്നു അവ നിർമ്മിച്ചിരുന്നത്

നമ്മുടെ ഭാഗത്ത് കുളപ്പുറം മുതൽ കൊണ്ടോട്ടി വരെ ഇടവിട്ട് അത്താണികൾ ഉണ്ടായിരുന്നു
ആസാദ് നഗർ,ARനഗർ കക്കാടം പുറം മില്ലിൻ്റെ അടുത്ത് കൊടക്കല്ല് എന്നിവിടങ്ങളിൽ അടുത്ത കാലം വരെ ഇവ നില നിന്നിരുന്നു

ഇനി കൂടുതലായി കൂട്ടിലെ കാരണവൻമാർ പറയുമെന്ന് പ്രദീക്ഷിക്കുന്നു💚
------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ


No comments:

Post a Comment