Saturday, 30 September 2017

💥 കല്ലായി💥


ഇസ്തിരിയിട്ട് മടക്കി വെച്ചിരുന്ന തുണിയുടുത്ത് ഷർട്ടിടുമ്പോഴാണ് മാഡത്തിന്റെ ചോദ്യം, എങ്ങോട്ടാ......?
ഹേയ് പൊറായ്ക്കാ.... ളുഹ്ർ നിസ്കരിച്ചിട്ട് വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മാഡം വീണ്ടും! നിസ്കാരം കഴിഞ്ഞ് വരുമ്പം ബപ്പടം കൊണ്ട് രിട്ടോ ''.'
ഉം ഒന്ന് ഇരുത്തി മുളിക്കൊണ്ട് ഞാൻ നടന്നു.
കുറ്റൂർ അങ്ങാടിയിൽ വന്നു ആരോടൊക്കെയോ കുശലാന്യേഷണങ്ങൾ നടത്തി .
സമയം പതിനൊന്നു മണി കഴിഞ്ഞിട്ടേയുള്ളു. ഒരു സ്വിഫ്റ്റ് കാർ എൻറെ അടുത്ത് നിന്നു. ഡോറിലെ ഗ്ലാസ്സ് താഴ്ന്നു. സൈഡ് സീറ്റിൽ ൻറെ സൈദും ഡ്രൈവിംഗ് സീറ്റിൽ ലത്തീഫും!
കേറിക്കോളിൻ ലത്തീഫ് പറഞ്ഞു. ൻറെ സൈദും നിർബന്ധിച്ചു. പക്ഷേ എങ്ങോട്ടാണെന്ന് പറയുന്നില്ല.
ബാങ്ക് കൊടുക്കാനായി. എനിക്ക് സാധനങ്ങൾ വാങ്ങിക്കൊണ്ടോണം. ചോറിനുള്ളതാ......
ൻറെ സൈദിന്റെയും ലത്തീഫിന്റെയും നിർബന്ധത്തിന് വഴങ്ങി ഞാനും കാറിൽ കയറി.
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് ഞാൻ ൻറെ സൈദിനോട് ചോദിച്ചു...... അല്ല, സൈദേ നമ്മളെങ്ങോട്ടാ.......? സസ്പെൻസ് എന്നും ൻറെ സൈദിന് ഒരു ഹരമായിരുന്നു.
തലപ്പാറ പമ്പിൽ നിന്ന് ഇന്ധനം നിറച്ചു. ലത്തീഫ് പറഞ്ഞു നമുക്ക് കോഴിക്കോട് കല്ലായി വരെ ഒന്നു പോകണം.
കല്ലായി എന്ന് കേട്ടപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് കല്ലായിയിലെ മരക്കച്ചവടമാണ്. ൻറെ സൈദിന്റെ ഓരോ തമാശകൾ കേട്ട് സമയം പോയതറിഞ്ഞില്ല. കാർ കല്ലായിപ്പാലം കടന്നു. ൻറെ സൈദിന്റെ നിർദ്ദേശപ്രകാരം ഒരു മരത്തിന്റെ ചുവട്ടിൽ കാർ പാർക്ക് ചെയ്തു.
അപ്പോഴും എന്താണിവരുടെ പരിപാടിയെന്നോ, എന്നെ എന്തിനാണ് കൊണ്ടുവന്നതെന്നോ എനിക്ക് മനസ്സിലായില്ല. 
ആകാണുന്ന ബോർഡാണ് ലത്തീഫേ .....
ൻറെ സൈദ് ചൂണ്ടിയ ബോർഡ് ഞാൻ നോക്കി."കാലിക്കറ്റ് യൂനാനി റിസേർച്ച് സെന്റർ" എന്നാണ് ബോർഡിലുള്ളത്.
ഒരു ചെറിയ ഇടയിലൂടെ കയറി റിസർച്ച് സെന്ററിൽ എത്തി. ഒരു വീട് പോലെയുള്ള പഴയ കെട്ടിടം. നന്നായി പോളിഷ് ചെയ്ത തൂണുകൾ! അടുത്തിടെ പെയ്ന്റ് ചെയ്ത ഭിത്തികൾ !! ആകെ കൂടി സുന്ദരമായ ഒരന്തരീക്ഷം.. എന്നാൽ നൂറ് കണക്കിനാളുകൾ അവിടെയുമിവിടെയുമായി നിൽക്കുന്നു. ൻറെ സൈദ് ആരെയും കൂസാതെ റിസപ്ഷനിൽ ചെന്നു. റിസപ്ഷനിസ്റ്റായ തരുണീമണിയോട് ൻറെ സൈദ് പറഞ്ഞു, ഞാൻ വിളിച്ചിരുന്നു.....
ൻറെ സൈറ്റിനെ ആ സ്ത്രീ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് ചോദിച്ചു പേരെന്താ? ൻറെ സൈദ് മൂന്ന് പേരുകൾ പറഞ്ഞു. ഒന്ന് ൻറെ സൈദ്, ലത്തീഫ് ,മൂന്നാമത്തേത് ഞാനല്ല.
അൽപം വെയ്റ്റ് ചെയ്യു, ഞാൻ ശ്രമിക്കാമെന്ന് ആ സ്ത്രീ പറഞ്ഞു.
മൂന്നു പേരും പുറത്തിറങ്ങി. 
എം.ആർ.സീപോഷകാഹാരം കഴിക്കേണ്ടേ?
പപ്പടവുമായി വരുന്ന എന്നെയും കാത്തിരിക്കുന്ന മാഡത്തിനെ ഞാനോർത്തു, പാവം.
സുപ്രസിദ്ധ സിനിമാ താരം മാമുക്കോയയുടെയും മറ്റ് പല കോയ മാരുടെയും പാദസ്പർശനമേറ്റ മണൽത്തരികളിലൂടെ ഞങ്ങൾ താഴോട്ട് നടന്നു. പല മരക്കടകളും നാഥനില്ലാതെ കിടക്കുന്നത് പോലെ തോന്നി.
ഹോട്ടലൊന്നും കണ്ടില്ല. കാറിൽ കയറി കല്ലായിയുടെ ഉൾഭാഗത്തു കൂടി മിംസിനോടടുത്തുള്ള ഒരു ഹോട്ടലിലെത്തി. 
വെജിറ്റേറിയനും നോൺ വെജും ഉണ്ട്. ഞങ്ങൾ വെജിൽ കയറി. ഫുൾ എ സി. നല്ല തണുപ്പ്. മൂത്രമൊഴിച്ച് കൈ കഴുകി വന്നപ്പോഴേക്കും ലത്തീഫ് ഫുഡിനുള്ള ഓർഡർ നൽകിയിരുന്നു. തൊട്ടപ്പുറത്തെ ടേബിളിനരികെ രണ്ട് അറബികളിരിക്കുന്നു.
ചോറ് വന്ന് ആറേഴ് കൂട്ടാനകളുള്ള നല്ല ഒന്നാന്തരം ഊണ്. അടുക്കളയിൽ പാകം ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ CCTV യിൽ കാണാം.
ഒരു പ്ലൈയ്റ്റ് നിറയെ കോഴി പൊരിച്ചതു പോലെയുള്ള ഒരു സാധനം വന്നു. ചൂടോടെ ഒരു കഷണം ൻറെ സൈദ് എടുത്ത് വായിലിട്ടു.
ഞാനും ലത്തീഫും ഓരോ കഷ്ണം എടുക്കാൻ തുനിഞ്ഞപ്പോൾ, വായിലുള്ളത് തുപ്പിക്കളഞ്ഞ് കൊണ്ട് പറഞ്ഞു. ആരും ഇടക്കല്ലീ ...... കോഴികേട് വന്നതാണ് !
ലത്തീഫ് എന്റെ മുഖത്തേക്ക് നോക്കി. 
ലത്തീഫ് ഒത കഷ്ണം എടുത്ത് തിന്നു. ഞാൻ ഒന്നു തിന്നു. ഞങ്ങൾ രണ്ട് പേരും തപ്പിക്കളയാതിരുന്നപ്പോൾ ന്റെ സൈദിന് സംശയം?
വെജിറ്റേറിയൻ ഹോട്ടലല്ലേ ......!
കോളി ഫ്ലവർ പൊരിച്ചാലെങ്ങനെ കോഴിയുടെ രുചിയുണ്ടാകുമോ !!
പോഷകാഹാരം കഴിഞ്ഞ് തിരിച്ച് റിസർച്ച് സെന്ററിലെത്തി -
അപ്പോഴും തിരക്കിനൊ കുറവുമില്ല. 
ൻറെ സൈദ് വീണ്ടും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു. അടുത്തത് ഞമ്മളാണ് എന്ന് പറഞ്ഞ് മൂന്ന് ഫയലുകളുമായി ൻറെ സൈദ് ഞങ്ങളുടെ അടുത്ത് വന്നു. റിസർച്ചല്ലേ മൂന്നു പേർക്കും കൂടി ഒരുമിച്ച് കടക്കാം.
ഞങ്ങളുടെ ഊഴമായി. മൂന്നു പേരും ഒരുമിച്ച് കയറി. 
അവിടത്തെ പ്രധാന ഡോക്ടർ, തൊട്ടടുത്തുള്ള ബെഞ്ചിൽ (ഡെസ്ക് ഉണ്ട്.) മൂന്നു പെൺകുട്ടികൾ !
ഒത സൈഡിലെ ബെഞ്ചിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു. ൻറെ സൈ ദിനോട് ഡോക്ടർ സംസാരിക്കുന്നതിനോടൊപ്പം പെൺകുട്ടികളോട് ഉറുദുവിലും എന്തൊക്കെയോ പറയുന്നു. അതായിരിക്കും റിസർച്ച് എന്ന് എനിക്ക് മനസ്സിലായി. എന്തോ രണ്ട് മിനിറ്റിന് ശേഷം ഡോക്ടറും ഈ കുട്ടികളും എണീറ്റു. ഡോക്ടർ പറഞ്ഞു, രണ്ട് മിനിറ്റ് വെയ്റ്റ് ചെയ്യു ഇപ്പോ വരാമെന്ന് പറഞ്ഞ് ഉള്ളിലേക്ക് അവർ പോയി.
ലത്തീഫ് പറഞ്ഞു. ഞങ്ങളെ രണ്ടാളെയും ഇയാളെ കാണിച്ച് കുറച്ച് മരുന്ന് കഴിക്കാൻ തീരുമാനിച്ചു. യൂനാനിയല്ലേ... നല്ലതാണ്.
ഉം: ഞനൊന്നു മൂളി.
പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്. ഒരു പെൺകുട്ടി മൊബൈൽ അവിടെ മറന്ന് വെച്ചിരിക്കുന്നു!
ന്റെ സൈദ് പറഞ്ഞു, MRC ആ ഫോണിൽ നിന്ന് നിങ്ങളെ ഫോണിലേക്ക് ഒരു മിസ് കോൾ വീടിം.
അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. പെൺകുട്ടികളെക്കുറിച്ച് പല കമന്റുകളും ഞങ്ങൾ പറഞ്ഞു.
പെട്ടെന്ന് ഞാൻ ചാടിയെണീറ്റു, ഒന്നും മിണ്ടാതെ ഞാൻ ൻറെ സൈദിനും ലത്തീഫിനും അത് കാണിച്ചു കൊടുത്തു.
ആ ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് കോൾ പോയിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ സംസാരിച്ചത് മുഴുവനും അപ്പുറത്തെ റൂമിലിരുന്ന് ഡോക്ടറും കുട്ടികളും കേട്ട് റിസർച്ച് നടത്തുകയാണ്. മൂന്നു പേരും മെല്ലെ എണീറ്റു, പുറത്തേക്ക് കടക്കാൻ തുനിഞ്ഞപ്പോൾ ഡോക്ടർ മാത്രം വന്ന് മൊബൈൽ ഫോൺ എടുത്ത് ഓഫ് ചെയ്തു. ഒന്നുമറിയാത്ത പോലെ ൻറെ സൈദിനും ലത്തീഫിനും മരുന്നുകൾ കുറിച്ച് നൽകി. പുറത്തിറങ്ങി. മരുന്നും വാങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ലത്തീഫ് പറഞ്ഞു നമുക്കൊരു ചായ കുടിക്കാം. ചൂട് ചായ മൊത്തിക്കുടിക്കുമ്പോഴും എന്റെ മനസ്സ് നിറയെ പപ്പടവും കാത്തിരിക്കുന്ന മാഡമായിരുന്നു!
-------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment