Saturday, 30 September 2017

🌺🌺അബൂട്ടിയുടെ കിനാക്കൾ🌺🌺 (അദ്ധ്യായം:10)


(അദ്ധ്യായം:10)

'ആയിശോ' - ഹാജിയാർ നീട്ടി വിളിച്ചു.
ഇതാ വരുന്നു ...എന്നും പറഞ്ഞു ഹാജിയാരുടെ ഭാര്യ ആയിഷ ഇറങ്ങി വന്നു. ഹാജിയാരുടെ കൂടെ ഒരു കുട്ടിയെ കണ്ട് ഒന്ന് ഞെട്ടുകയും ചെയ്തു.
'എന്താ നീ നോക്കുന്നത്' ഞാൻ ടൗണിൽ പോയപ്പോൾ അവിടെ ഹോട്ടലിൽ ജോലിക്കു നിൽക്കുകയായിരുന്നു ഈ കുട്ടി. ഞാനിങ്ങോട്ട് കൂട്ടി കൊണ്ട് വന്നു.'
'വാ -മോനെ - വന്ന് കുളിക്ക്- എന്നിട്ട് എന്തെങ്കിലും കഴിക്കാം..ആയിഷുമ്മ  അവനെ അകത്തേക്ക് കൊണ്ട് പോയി.
ദേ -കുളിമുറിയിൽ വെള്ളം ചൂടാക്കി വെച്ചിട്ട് നേരം കുറെയായി. വേഗം കുളിച്ചോളൂ. എന്ന് ഹാജ്യാരെ ഓർമിപ്പിച്ചു അവർ അകത്തേക്ക് പോയി.
അങ്ങനെ അന്ന് മുതൽ അവൻ ആ വീട്ടിലെ ഒരംഗത്തെ പോലെയായി. ഇടക്കിടക്ക് അവന്റെ മുഖത്തു കാണപ്പെടുന്ന വിഷാദ ഭാവം മനസ്സിലാക്കി ഹാജിയാർ തന്ത്രപൂർവം കാര്യം ചോദിച്ചറിഞ്ഞു. അവൻ എല്ലാം പറഞ്ഞു.    ഒപ്പം ഉമ്മയെയും ഉപ്പയെയും അനിയത്തിമാരെയും കാണാത്തതിലുള്ള വിഷമവും തുറന്നു പറഞ്ഞു. ഹാജിയാർ അവനെ അവന്റെ വീട്ടിലേക്കു കൊണ്ട് പോകാമെന്നേറ്റു.

അന്നൊരു ഞായറാഴ്ചയായിരുന്നു. അബൂട്ടി പതിവിലേറെ സന്തോഷത്തിലാണ്. ഇന്നാണ് ഹാജിയാർ അവനെ വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ ദിവസം  അവൻ അതിരാവിലെ എഴുന്നേറ്റ് കുളിച്ചു മുടി ചീകി ഒരുങ്ങി നിന്നു. ആയിഷുമ്മ അവന് മറ്റു മക്കളുടെ കൂടെ തന്നെ ചായ കൊടുത്തു. ഹാജിയാർ മുമ്പിലും അവൻ പിറകിലുമായി നടന്ന് നീങ്ങി. ബസ്സുകൾ കയറിയിറങ്ങി അവന്റെ ഗ്രാമത്തിലെത്തി. തന്റെ സ്വന്തം ഗ്രാമത്തിലെ കാഴ്ചകളും വീടടുക്കാറായി എന്നതും അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമുളവാക്കി. 
വീടെത്തിയതും -ഉമ്മാ - എന്ന് വിളിച്ചു കൊണ്ട് ഹാജ്യാരെയും പിറകിലാക്കി കൊണ്ട് അവൻ മുന്നോട്ട് ഓടി. ശബ്ദം കേട്ട് വാതിൽ തുറന്നതു അപരിചിതയായ ഒരു സ്ത്രീയാണ്.
ആരാണ് ??
-ഉമ്മ .. ഉമ്മയെവിടെ ..എന്റുമ്മയെവിടെ ..?
തന്റെ വീട്ടിൽ ഉമ്മയെ കാണാത്ത ജിക്‌ഞാസയോടെ അബൂട്ടി വിക്കി വിക്കി തിരക്കി.
'കുട്ടി ഏതാ ? കുട്ടിക്ക് വീട് തെറ്റിയതായിരിക്കും,-
- അല്ല ..ഇതെന്റെ വീടാണ് - പറ -  ,എന്റെ ഉമ്മ എവിടെ ??
അബൂട്ടി വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു.
അബൂട്ടിയുടെ കൂടെ ഉണ്ടായിരുന്ന ഹാജിയാർ നിർന്നിമേഷനായി എല്ലാം നോക്കി മനസ്സിലാക്കുകയായിരുന്നു.
- ആരാ അവിടെ - എന്ന് ചോദിച്ചു അകത്തു നിന്നും ആ സ്ത്രീയുടെ ഭർത്താവെന്നു തോന്നിക്കുന്ന ഒരു മധ്യവയസ്‌കൻ ഇറങ്ങി വന്നു.
-ആരാ - എന്താ കാര്യം -
'ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ് - ഹാജിയാരുടെ മറുപടി 
'എന്നാൽ വരൂ. നമുക്ക് അകത്തിരുന്നു സംസാരിക്കാം. ഹാജിയാർ വരാന്തയിൽ കയറിയിരുന്നു കാര്യങ്ങളെല്ലാം പറഞ്ഞു. 
അബൂട്ടി പോയതിനു ശേഷം അവന്റുപ്പ അവനെ അന്വേഷിക്കാത്ത സ്ഥലമുണ്ടായിരുന്നില്ല. ആ വിഷമം കാരണം കച്ചവടത്തിലെ ശ്രദ്ധ കുറയുകയും ചെയ്തു. വീടും കച്ചവടവും വിറ്റ് അവരെങ്ങോട്ടോ പോവുകയാണുണ്ടായത്. കുട്ടിഹസ്സന് പോലും അവരെങ്ങോട്ടാണ് പോയതെന്ന് അറിവില്ലായിരുന്നു.
വിവരങ്ങൾ കേട്ട അബൂട്ടിയുടെ കണ്ണിലൂടെ ചാലുകൾ ഒഴുകി. അവൻ എങ്ങി എങ്ങി കരഞ്ഞു. അവന്റെ സങ്കടം ആ വീട്ടുകാരിലും ഹാജ്യാരിലും അതിയായ വിഷമമുണ്ടാക്കി. എന്ത് ചെയ്യാനാണ് - അവർ എവോടെക്കാണ്‌ പോയതെന്ന് ആർക്കും അറിയില്ല. 
ഹാജിയാർ ആ വീട്ടിൽ നിന്നും ഇറങ്ങി. മെല്ലെ അവനെ തലോടി പറഞ്ഞു.
- സാരമില്ല മോനെ - അവരെവിടെയെങ്കിലുമുണ്ടാകും- നമുക്ക് കണ്ടെത്താം - ഇപ്പോൾ മോനോന്റെ കൂടെ വാ ,- അവിടെ മോന് ഉമ്മയും മറ്റെല്ലാവരുമുണ്ടല്ലോ- എന്നും പറഞ്ഞു അവനെ കൂട്ടി കൊണ്ട് തിരിഞ്ഞു നടന്നു.
ആഴിക്കടലിൽ കൊടുങ്കാറ്റും പേമാരിയും മൂലം ആടിയുലയുന്ന കപ്പലിന്റെ കപ്പിത്താന്റെ മനസ്സിൽ കാറ്റിന്റെയും തിരമാലകളുടെയും ശക്തി കുറയുമ്പോൾ ഉണ്ടാവുന്ന ഒരു ശാന്തതയും ഉണർവും ആ ബാലന്റെ നിഷ്കളങ്കമായ മുഖത്തും മനസ്സിലും ഹാജിയാരുടെ ഈ വാക്കുകൾ കേട്ടപ്പോൾ പ്രകടമായി. എന്നെങ്കിലും തന്റെ കുടുംബത്തെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെ ഹാജിയാരുടെ കൂടെ വീട്ടിലേക്ക് തിരിച്ചു.

                 (   തുടരും )

(അദ്ധ്യായം: 1) 
(അദ്ധ്യായം: 2) 
(അദ്ധ്യായം: 3) 

(അദ്ധ്യായം: 4) 

No comments:

Post a Comment