ഓർമ്മയിൽ എന്റെ ഉപ്പ. : മറക്കാൻ കഴിയില്ല എനിക്ക് എന്റെ ഉപ്പയെ. ദാരിദ്ര്യമെന്തന്നുറിയാതെ, സ്നേഹത്തിന്റെ തണലിൽ ഞങ്ങളെ വളർത്തിവലുതാക്കി മികച്ച വിദ്യാഭ്യാസ സാഹചര്യമൊരുക്കി ധാർമ്മികതയിലൂന്നി ഞങ്ങളെ സ്വന്തം കാലിൽ നിൽക്കും വരെ സംരക്ഷണം നൽകിയ ഉപ്പയെ.
മരണം വരെ കൂടെയായിരുന്നു. എങ്കിലും പ്രവാസം എന്നെ അവസാനമായി ആ മുഖം കാണാനനുവധിച്ചില്ല. ആ വിഷമം ഇന്നും ഉള്ളിൽ ഒരു കനലായി എരിഞ്ഞുകൊണ്ടിരിക്കുന്നു.
ഓർത്തെടുക്കാൻ ഒരായിരം കാര്യങ്ങളുണ്ട്. എഴുതിത്തീർക്കാനാവാത്തത്രയും കാര്യങ്ങൾ ഒരു പുരുഷായുസിൽ ഉപ്പ ചെയ്ത് തീർത്തിട്ടുണ്ട്.
ഉപ്പ ഞങ്ങൾക്ക് ഒരേസമയം ഉത്തരവാദിത്വപ്പെട്ട രക്ഷിതാവായിരുന്നു , സ്നേഹനിധിയായ ഉമ്മയെപോലെയായിരുന്നു , മുമ്പോട്ടുള്ള പ്രയാണത്തിനു മാർഗ്ഗരർശിയായിരുന്നു , കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും യാത്രകളിൽ കൂടെകൂട്ടി കാഴ്ചകൾ കാണിച്ചുതരികയും ചെയ്തിരുന്ന സഹചാരിയായിരുന്നു. പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പകർന്നു തന്ന ഗുരുനാഥനായിരുന്നു. അദ്ധ്വാനത്തിന്റെ മഹത്വം മനസിലാക്കിതന്ന കഠിനാദ്ധ്വാനിയായിരുന്നു. അതിലുപരി കുടുംബത്തിന്റെയും പൊതുവെ നാടിന്റെയും നന്മക്കുവേണ്ടി സഹായങ്ങളും വിട്ടുവീഴ്ചകളും ചെയ്ത മഹാമനസ്കനായിരുന്നു.
ഓർമ്മയിൽ തെളിയുന്ന ഒരു സംഭവം :
എന്റെ ചെറുപ്പകാലത്ത് ഉപ്പ കുടകിൽ പപ്പടകച്ചവടത്തിന് പോകുന്ന കാലം. കൊടുവായൂർ പപ്പടക്കാരന്റെയടുത്ത്നിന്നും മൊത്തമായി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ചെറിയ പേക്കറ്റാക്കി കൊണ്ടു പോകും. പോയാൽ പിന്നെ വരുവോളം ഞങ്ങൾ കാത്തിരിപ്പാണ്. വരുമ്പോൾ വലിയ മധുരനാരങ്ങ, മൈസൂർ പാക്, അങ്ങനെ പലതും. കൂട്ടത്തിൽ ഇന്നത്തെ ക്ളാസ്മേറ്റ്സിനെ വെല്ലുന്ന MSIL (Mysore State Industries Limited. ആണെന്ന് തോന്നുന്നു) ന്റെ നോട്ട്ബുക്കും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും അതായിരുന്നു. നല്ല വെള്ള കടലാസോട് കൂടിയ കട്ടിയുള്ള പുറംചട്ടയുള്ള പുസ്തകം അന്ന് നാട്ടിൽ കാണാൻ കിട്ടില്ല.
നാട്ടിലും പുറത്തുമായി പല കച്ചവടങ്ങൾ ചെയ്തിരുന്ന ഉപ്പ ഒരു സമയവും വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് ചകിരി എടുത്ത് അടിച്ച് പതം വരുത്തി നാരെടുത്ത് കയർ പിരിക്കുന്നത് കണ്ടിട്ടുണ്ട്. മരിക്കുന്നതിനു ദിവസങ്ങൾ മുമ്പ് വരെ നല്ല ആരോഗ്യത്തോടെതായിരുന്നു. ഒരാഴ്ച മാത്രമേ അസുഖം വന്നു കിടന്നിട്ടുള്ളൂ. അല്ലാഹു ഉപ്പയൂടെ ഖബർ ജീവിതം സുഖത്തിലാക്കട്ടേ ഉപ്പയേയും നമ്മളെയും നമ്മിൽനിന്നും മറഞ്ഞ വേണ്ടപ്പെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടിടട്ടേ... ആമീൻ.
----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
ഓർമയിലെ വല്ലിപ്പ... : ഞാൻ ഞങ്ങളുടെ കുടുംബത്തലെ മൂത്ത പേരകുട്ടി എനിക്ക് എൻെറ വല്ലിപ്പനെ കുറിച്ചു പറയാൻ ഒരു പാടുണ്ട് വല്ലിപ്പ യവിടെ പോകുബോയും എന്നെ കൊണ്ട് പോകുമായിരുന്നു ഞൻ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് വല്ലിപ്പയും വല്ലിമ്മയും ആദ്യമായി ഹജ്ജിന് പോകുന്നത് അന്നൊക്കെ ഹജ്ജിന് പണംകെട്ടി കപ്പലിൽ ആണ് പോകുന്നത് വീട്ടിൽ ചർച്ച ഹജ്ജിന് പോക്ക് നാനും പറഞ്ഞു നാനും പോരുമെന്ന് അപ്പോൾ അവർ പറയും കടലിൽ കൂടിയാണ് യാത്ര നീ ചെറിയ കുട്ടി അല്ലെ നീ കടലിൽ വീഴും എന്ന് അപ്പോൾ ഞ്ൻ പറയും വല്ലിമന്റെ മടിയിൽ പിടിച്ചിരുന്നൊണ്ട് അങ്ങിനെ ആദിവസം വന്നു ആളുംപാളും വിരുന്നുകാർ കളിയുടെ ഷീണത്തിൽ ഞൻ ഉറങ്ങി ഉറക്കം ഉണർണപ്പോയേക്കും അവർ പോയിരുന്നു എനിക്ക് ഒരുപാട് കളിക്കോപ്പു മായാണ് അവർ തിരിച്ചു വന്നത്. പിന്നെ വല്ലിപ്പ എല്ലാവർക്കും ഒരു പരോഭകാരി ആയിരുന്നു പള്ളിയിലോ അങ്ങാടിയിലോ അന്യനാട്ടുകാരെ കണ്ടാൽ ഉള്ള ഭക്ഷത്തിലേക്ക് അവരെ കൊണ്ടുവരും .ഞങ്ങളുടെ ഉപ്പ(വല്ലിപ്പ)യെ കുറിച്ച് പറയാൻ ഇതെന്നും മതിയഗില്ലാ ഞങ്ങളുടെ വലിപ്പന്റെ വേർപാട് ഞങ്ങക്ക് തീരാ നഷ്ടമെന്ന് നിങ്ങളുടെ ഉപ്പാന്റെ(വല്ലിപ്പ) ഖബ്ർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ അവരെയും നമ്മെയും സ്വർഗത്തി ഒരുമിച്ചു കൂട്ടട്ടെ ആമീൻ...
-------------------------------
സകരിയ അരീക്കൻ
ഞങ്ങള അങ്ങ്ത്ത ഇപ്പ....
കുടുംബക്കാർക്ക്മിദു എളാപ്പ.....
നാട്ടുകാർക്ക് മിദുകാക്കാ.....
ഒരു കാലത്തെകുറ്റൂരിന്റെ മനസറിഞ്ഞ ബിസ്നസുകാരൻ. ചായക്കടയായും പലചരക്ക് കടയായും പലതരത്തിലുള്ള ബിസിനസുകൾ പരീക്ഷിച്ചു. കച്ചവടത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കാൻ പേരക്കിടാങ്ങളായ ഞാനടക്കമുള്ള പുതുതലമുറക്ക് സ്കൂൾ അവധി ദിവസങ്ങളിൽ ഒരവസരം തരാൻ വലിപ്പമറന്നില്ല...
കുറ്റൂരിന്റെ കാറ്റേറ്റ് അതിന്റെ മാറിടത്തിൽ നിലകൊള്ളുന്ന KMHS സ്കൂളിലെ ഒട്ടുമിക്ക പഠിതാക്കൾക്കും സുപരിചിതനായിരുന്നു സ്കൂളിന്റെ ബേക്കിലെ ഈ ഹാജി. അത് കൊണ്ട് തന്നെയാവണം ഇങ്ങിവിടെ പ്രവാസജീവിതത്തിനിടയിൽ പരിജയപെടുന്ന അടുത്ത നാട്ടുകാരോട് ദേശവും മേൽവിലാസവും പറയുമ്പോൾ അവരിൽ നിന്നുണ്ടാവാറുണ്ട് പലപ്പോഴും ഈ ഹാജിയെ കുറിച്ചുളള അയവിറക്കലുകൾ അത് കേട്ട് അഭിമാനിതനായി ഞാൻ പറയാറുണ്ട് ഞാൻ മൂപ്പരെ പേരക്കിടാവാണ് എന്ന്.....
അതുപോലെ തെന്നെ സ്കൂൾ മദ്രസാ അധ്യാപകർക്കിടയിലും ജീവിച്ചിരിക്കുന്ന കാലത്ത് തൻേറതായ ഒരു മേൽവിലാസം എഴുതിച്ചേർക്കാൻ ഉപ്പ മറന്നില്ല. ഉപ്പയെ എന്നും നന്മയോടെ സ്മരിക്കുന്ന കൂട്ടത്തിൽ നാട്ടിലെയും അയൽനാട്ടിലെയും അദ്ധ്യാപകരെ കാണാൻ പുതിയ ഇളംതലമുറക്ക് വരെ കഴിയുന്നതും...
രസികനല്ലെങ്കിലും അത്യാവശ്യം തമാശകളെക്കെ ഉപ്പാന്റെ കയ്യിലും ഉണ്ടായിരുന്നു. സ്കൂളിന്റെ പിന്നിൽ താമസിക്കുന്ന നമ്മൾ കുറച്ചെങ്കിലും ഇംഗ്ലീഷ് സ്വായത്തമാക്കണമെന്ന് തമാശരൂപേണ പേരക്കിടാങ്ങളോട് പറയുന്നതോടൊപ്പം വീട്ടിൽ ചപ്പലെന്നും ഗ്രീൻ വാട്ടറെന്നും ഷുഗ റെന്നും എന്നിത്യാതി വാക്കുകൾ തമാശക്കാണെങ്കിലുംഉപ്പ പലപ്പോഴും ഉപയോഗിച്ചിരുന്നത്.....
ജീവിതത്തിന്റെ മുഴുവൻ സമയമെന്ന് വേണമെങ്കിൽ പറയാം കൃഷിയേയും പ്രകൃതിയേയും അത്രകണ്ട് സ്‌നേഹിച്ചതിനാലാവണം മരിക്കുന്നമുമ്പ്കുറച്ച് കാലമേ രോഗിയായി കിടപ്പിലായിട്ടൊളെങ്കിലും കിടപ്പിലാവുന്നത് വരെ പ്രകൃതിയുമായി സമ്പർക്കം പുലർത്താൻ ഉപ്പ മറന്നില്ല.....
ഇന്നേക്ക് ഞങ്ങളുടെഉപ്പ മരിച്ചിട്ട് പത്ത് വർഷങ്ങൾ കടന്ന് പോയി. ഇന്നും അന്നും ഞാൻ തലഉയർത്തിപ്പിടിച്ചു തന്നെ പറയും ഞാൻ മിദോജിന്റെ പേരക്കുട്ടിയാണെന്ന്.....
എന്നും ഓർത്തുവെക്കാൻ ഒരു പാട്ഓർമ്മകൾ സമ്മാനിച്ച ഉപ്പയെ കുറിച്ച് പറയാൻ ഒരുപാട് കാണും വീട്ടുകാർക്കുംനാട്ടുകാർക്കും.
എന്നാൽ എനിക്ക് സ്വന്തമായി ഉപ്പയിൽ നിന്ന് പാരമ്പര്യ സ്വത്തായി കിട്ടിയത് അദ്ദേഹത്തിന്റെ ശബ്ദമാധുര്യമാണെന്ന് എന്റെ ഉമ്മച്ചി പറയും....
നാഥാ ഞങ്ങളയും ഞങ്ങളിൽ നിന്ന് മരിച്ച് പോയവരെയും നീ സ്വർഗപ്പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടേണമേ''...... ആമീൻ....
--------------------------------
😎 അന്താവാ അദ്നാൻ😎
ഞങ്ങളുടെ ഞങ്ങൾക്ക് എല്ലാമായിരുന്നു. കഠിനാധ്വാനിയും സ്നേഹസമ്പനനുമായിരുന്നു. കൃഷിക്കാരനും കച്ചവടക്കാരനുമായിരുന്നു. ചെറുപ്പത്തിൽ രാവിലെ എഴുനേറ്റ് കുട്ടികൾ എല്ലാരും കൂടി ഉപ്പാന്റെ പീടികയിൽ പോയി ചായ കുടിക്കും. എന്നിട്ടാണ് മദ്രസയിൽ പോവുക.ഇത് കുറെ കാലം തുടർന്നു. പൂള, ഇഞ്ചി, തേങ്ങ എല്ലാം മൊത്തമായി വാങ്ങി ഉണക്കി വാട്ടപ്പുളയും, ചുക്കും, കൊപ്രയും ആക്കി കോഴിക്കോട് കൊണ്ടുപോയി വിൽക്കും. ഞങ്ങളെയും കൂടെ കൊണ്ട് പോകും.ഒരു പ്രാവശ്യം ഒരാൾക്കാണ് ചാൻസ്.ചരക്കുകൾ എല്ലാം ലോറിയിൽ കയറ്റി ഞങ്ങൾ ബസ്സിന് പോകും. അന്ന് കുളപ്പുറത്ത് നിന്നാണ് കോഴിക്കോട്ടേക്ക് ബസ്സ്.അങ്ങിനെ വളരെ ചെറുപ്പത്തിൽ തന്നെ ഒരു പാട് തവണ കോഴിക്കോട് കാണാനുള്ള ഭാഗ്യം ഉണ്ടായി. പിന്നെ കച്ചവടം കുടകിലായി. ഉപ്പാന്റെ കൂടെ അവിടെയും സഞ്ചരിച്ചു ഒരു പാട് തവണ. ഉപ്പഒരു നല്ല കർഷകനായിരുന്നു. വെറുതെ ഇരിക്കുകയില്ല. ഞങ്ങളെ സമ്മതിക്കകയുമില്ല. ഒരു കൈ കോട്ടും കൊണ്ട് എപ്പോഴും പറസിലായിരിക്കും. ഞങ്ങൾ 4 ആൺമക്കൾ മാറി വീട് എടുത്ത് താമസിച്ചപ്പോഴും അവിടെയും ഉപ്പാന്റെ നിറസാന്നിദ്യം എപ്പോഴും ഉണ്ടായിരുന്നു. മക്കൾക്ക് ഒന്നും അറിയേണ്ടിയിരുന്നില്ല.എല്ലാ കാര്യത്തിനും ഉപ്പാന്റെ മേൽനോട്ടം ഉണ്ടായിരുന്നു. ഉപ്പ കല്പിക്കുന്നു. മക്കൾ അനുസരിക്കുന്നു. മരിക്കുവോളം ഈ നില തുടർന്നു. ഉപ്പ ഒരു നല്ല രാഷ്ടീയക്കാരനായിരുന്നു. ഒരു ഉറച്ച കോൺഗ്രസ്സ് കാരനായിരുന്നു. ഉപ്പാന്റെ പീടികയുടെ മുകൾ ഭാഗം പാർട്ടി ഓഫീസിനു വേണ്ടി വിട്ടുകൊടുത്തു. പ്രമുഖ സ്വതന്ത്ര സേനാനി VA ആസാദ് AR Nagar പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് ഞങ്ങളുടെ വാർഡിൽ മൂത്താപ്പ അരീക്കൻ ഹസ്സൻകുട്ടി ഹാജി ലീഗിന്റെ സ്ഥാനാർത്ഥിയും എതിരാളി കോൺഗ്രസ്സും. ഉപ്പ കോൺഗ്രസ്സിനു വേണ്ടി സജീവമായി രംഗത്ത്. മൂത്താപ്പ ഉമ്മയോട് പറഞ്ഞു. അവൻ പറഞ്ഞാൽ കേൾക്കില്ല. നിന്റെ വോട്ട് എനിക്ക് ചെയ്യണം. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ജയിച്ചു. അന്ന് ലീഗിന്റെ പ്രമുഖ നേതാവ് എടത്തോളമുഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു അന്ന് പൊടിയേരി ചോല .ചുറ്റുവട്ടത്തെ സ്ത്രീകൾ അലക്കാനും കളിക്കാനും ഈ ചോലയിലേക്കായിരുന്നു പോയിരുന്നത്. ഉപ്പ കോൺഗ്രസ്സ് കാരനായത് ഉമ്മാക്ക് ഈ ചോലയിലേക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയിരുന്നു . ഉപ്പാക്ക് പള്ളിയുമായും ദീർഘകാലം പള്ളിയിലെ ഇമാമായിരുന്ന MC അബ്ദു റഹിമാൻ മുസ്ലിയാരുമായും ഒരു പ്രത്യേക ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. ഉസ്താദിന് ചോറു വന്നിട്ടെ ഉപ്പ ചോറ് തിന്നമായിരുന്നുള്ളൂ. മക്കൾ എല്ലാം സ്വന്തം കാലിൽ നിൽക്കാനയപ്പോഴും അവസാന വാക്ക് ഉപ്പാന്റെത് ആയിരുന്നു. ഞങ്ങളുടെ വിജയവും അതു തന്നെയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഇപ്പ മരിക്കുന്നത് വരെ ഊർജ്ജസ്വലനായിരുന്നു. മരിക്കുന്നതിനു 10 ദിവസം മുമ്പാണ് കോഴിക്കോട് ബേബിയിൽ Admit ചെയ്തത്. മരിക്കുകയാണ് എന്ന് നല്ല ബോധ്യമുണ്ടായിരുന്ന ഉപ്പ എളാപ്പാനെയും മുത്ത ജേഷിനെയും അടുത്ത് വിളിച്ചു പറഞ്ഞു. ബാദ്ധ്യതകൾ ഒന്നുമില്ല. മീൻകാരൻ അസ്ലമിന് 15 രൂപ കൊടുക്കാനുണ്ട്. ഡോക്ടർ പാഞ്ഞു. ഇനി കാര്യമായി ഒന്നും ചെയ്യാനില്ല. വീട്ടിൽ കൊണ്ടു പോകാൻ പറഞ്ഞു. അന്ന് ഞാൻ അബൂദാബി യിൽ ആയിരുന്നു. ഇടക്കിടക്ക് എന്നെ ചോദിക്കുമായിരുന്നു അന്ന് രാത്രി 7 മണിക്ക് ഉപ്പാനെ കൊണ്ടുവന്നു.ഞാൻ രാത്രി 7.30 ന് നാട്ടിൽ എത്തി. ഉപ്പാക്ക് സലാം ചൊല്ലി. ഉപ്പ സലാം മടക്കി. പിന്നെ ദിഖ് റ് ചൊല്ലിക്കൊണ്ടിരുന്നു. പിറ്റേന്ന് ഉച്ചക്ക് 12.30ന് ഞങ്ങള വിട്ട് പിരിഞ്ഞു. ഈ സമയമത്രയും ഉപ്പയുടെ കൂടെ ഞാൻ ഉണ്ടായിരുന്നു. ആദ്യമായും അവസാനമായും ഞാൻ മയ്യിത് കുളിപ്പിക്കാൻ കൂടിയത് എന്റെ ഉപ്പാന്റെയാണ്. സർവ്വലോക ക്ഷിതാവേ എന്റെ ഉപ്പാക്ക് നീ പൊറുത്തു കൊടുക്കേണമേ .... ഉപ്പാന്റെ ഖബറിനെ സ്വർഗ്ഗത്തോപ്പാക്കണേ... ഞങ്ങളിൽ നിന്ന് മരിച്ചു പോയ എല്ലാ വരുടേയും ആഖിറം നന്നാക്കേണമേ .....ആമീൻ
-------------------------------------
ഹസ്സൻ കുട്ടി അരീക്കൻ
"അങ്ങ്ത്തെ ഉപ്പ"
മൊയ്തുഹാജി എന്ന പിതാമഹൻ
മൊയ്തുഹാജി എന്ന പിതാവ്
മൊയ്തുഹാജി എന്ന രാഷ്ടീയക്കാരൻ
മൊയ്തുഹാജി എന്ന കർഷകൻ
മൊയ്തുഹാജി എന്ന അദ്യാപകൻ
മൊയ്തുഹാജി എന്ന അമ്മോഷൻ
മൊയ്തുഹാജി എന്ന മനുഷ്യസ്നേഹി
മൊയ്തുഹാജി എന്ന ക്ഷീരകർഷകൻ
മൊയ്തുഹാജി എന്ന സഹോദരൻ
മൊയ്തുഹാജി എന്ന കൂട്ടുകാരൻ
മൊയ്തുഹാജി എന്ന ദാനശീലൻ
മൊയ്തുഹാജി എന്ന ദീനീ സ്നേഹി
മൊയ്തുഹാജി എന്ന അയൽവാസി
മൊയ്തുഹാജി എന്ന കുടുബനാഥൻ
ഇതിൽ ഒരോന്നിനും എനിക്ക് എടുത്തു പറയാൻ ധാരാളം നിർവ്വചനങ്ങളുണ്ട് ഒരു തൂലിക തുമ്പിൽ ഒതുക്കാൻ കഴിയിന്നില്ല എന്റെ വല്ല്യുപ്പ യെ
നാഥൻ ഉപ്പാക്ക് അവരുടെ അഖിറം വിശാലമാക്കി കൊടുക്കട്ടെ നമ്മെ എല്ലാവരെയും റബ്ബിന്റെ സ്വർഗ്ഗീയരാമത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ ..........ആമീൻ
-------------------------------------------------------------------
മൊയ്തു ഹാജിയുടെ കുഞ്ഞിമോൻ (സിറാജ് )
ഞ്ഞങ്ങളെ പീടീത്തപ്പ:- ഞാൻ മുന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളില്ലാത്ത ദിവസം മദ്രസവിട്ട് വരുമ്പോൾ തറവാട്ടിൽ കയറി . ഉമ്മപറഞ്ഞു നിന്നെ ഉപ്പ ഇന്നലെ ചോദിച്ചിരുന്നു. ഞാൻ ചോദിച്ചു എന്തിനാ.. എവിടേക്കോ പോകാനുണ്ട് നീ പോയി ഉമ്മച്ചിനോട് പറഞ്ഞു പുതിയ കുപ്പായമിട്ട് പൊരേ...ഞാൻ പുതിയ കുപ്പായമിട്ട് എത്തി അപ്പോഴേക്കും ഉപ്പ റെഡി. ചെമ്മാട്ട് ക്കാണ് എന്റെകയ്യിൽ ഒരു സഞ്ചിയും തന്നു പിടീക്ക് സാധനം വാങ്ങാൻ. അങ്ങനെ ചെമ്മാട്ട്ത്തി കുറെ സാധനം വാങ്ങി അവിടുന്ന് ചായയും പൊറാട്ടയും വാങ്ങിതന്നു. എന്റെ കയ്യിൽ ചെറിയൊരു കീസും തലയിൽ സഞ്ചിയും.ഉപ്പാന്റെ തലയിൽ വലിയ ഒരു ചാക്കും. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോരാനൊരുങ്ങി . ചെമ്മാട് സ്റ്റാന്റിന്റെ അടുത്തെത്തിയപ്പോൾ ഉപ്പ എന്നോട് പറഞ്ഞു കൊണ്ടോട്ടിയിലേക്കുള്ള ബസ്സ് വരുന്നുണ്ടോ നൊക്കെ. ചെറുതും വലുതുമായാ ഒരുപാട് ബസ്സുകൾ കടന്നുപോയി ഉപ്പഎന്നോട് നീ ബസ്സിന്റെ ബോഡ് വായിച്ചാൽ മതി എനിക്ക് ബോഡ് കണ്ണ് കാണാഞ്ഞിട്ടാ. ഞാൻ ബോഡ് വായിക്കാൻ തുടങ്ങി ചെമ്മാട് പരപ്പങ്ങാടി ഉപ്പ അതല്ല.കോട്ടക്കൽ ചെമ്മാട് . ഉപ്പ:അതല്ല അങ്ങനെ കുറേ ബോഡ് വായിച്ചു.അതൊന്നും ഉപ്പ വിചാരിച്ച വണ്ടി യായില്ല അവസാനം ഒരു മിനിബസ്സ് വന്നു ഈ വണ്ടി എങ്ങോട്ടാ നോക്ക് . ഞാൻ ബോഡ് വായിച്ചു 'ചെമ്മാട് കണ്ണൂര്' ഉപ്പ പിന്നെയും ശേരിക്ക് വായിച്ചാ..ഞാൻ പിന്നെയും ചെമ്മാട് കണ്ണൂര് ഉപ്പ ഞെട്ടി കണ്ണൂർ ക്ക് ചെറിയ മിനിബസ്സോ.. അതിന്റെ ഇടക്ക് ഉപ്പ ചൂടാകാനും തുടങ്ങി . തലയിലുള്ള ചാക്കുമായി ഉപ്പ സ്റ്റാന്റി ഉള്ളിലേക്ക് വലിഞ്ഞു നടന്നു പിറകിൽ ഞാനും .ഉപ്പ ആ ബസിന്റെ ഡ്രൈവറോട് കാര്യം ചോദിച്ചു . അപ്പോഴേക്കും ഞാൻ ആ ബോഡ് ശെരി ക്കും വായിച്ചിരുന്നു "ചെമ്മാട് കുണ്ടൂര്" അന്ന് ഉപ്പ എന്നെ തല്ലി യില്ല എന്തല്ലാം ഉറക്കേ പറയുന്നുണ്ടായിരുന്നു ചീത്ത യാണെന്ന് തോന്നുന്നു . അന്ന് എനിക്ക് മനസ്സിലായി ചെമ്മാട്ട് ന്ന് കണ്ണൂർക്ക് ഡറെക്റ്റ് ബസ്സില്ല ന്ന് .അപ്പോഴേക്കും കുന്നുംപുറം കൊണ്ടോട്ടി വണ്ടി എത്തിയിരുന്നു. അങ്ങനെ സാധനങ്ങൾ എല്ലാം സീറ്റിന്റെ അടിയിൽ കയറ്റി ഞങ്ങൾ പോന്നു . ഒരുപാട് നല്ല ഓർമ്മകൾ തന്ന ഞ്ഞങ്ങളുടെ വല്ലിപ്പാന്റെ യും വല്ലിമ്മാന്റെയും കബറിടം അല്ലാഹു സ്വർഗ്ഗത്തിന്റെ ഒരു ഭാഗമാക്കി കൊടുക്കട്ടെ..ഞ്ഞമ്മളിൽ നിന്ന് മരണ പെട്ടവരെയും ഞ്ഞമ്മളെയും അല്ലാഹു ജന്നാതുൽഫിർത്സിൽ ഓരുമിച് ക്കൂട്ടുമാറവട്ടെ... ആമീൻ.
----------------------------
അനസ് അരീക്കൻ
അങ്ങ് ത്തെപ്പ.....!
അങ്ങ് ത്തെപ്പ ഇഹലോകം വെടിയുമ്പോൾ ഞാൻ പത്താം📝 ക്ലാസിൽ പഠിക്കുന്ന പ്രായം അതുകൊണ്ടു തന്നെ ഉപ്പാക്കൊപ്പമുള്ള അനുഭവങ്ങൾ വളരെ കുറവാണ് ... പിന്നെ 👩👦ഉമ്മയും ഉപ്പയും 👨👧പറഞ്ഞു കേട്ടിട്ടുള്ളതും .....!ഉപ്പാന്റെ ഓർമകളും ജീവിതാനുഭവവും പറയുമ്പോൾ ഒരേ സമയം സങ്കടവും😢 സന്തോഷവും😊 തരുന്ന കാര്യവുമാണ്...
ഇങ്ങനെ ഒരു വല്ലിപ്പാന്റെ 👴 പേരക്കുട്ടി👨 ആയി ജനിച്ചതിനുള്ള സന്തോഷവും
ആ വല്യപ്പന്റെ കൂടെ കുറച്ചുകാലമെ ജീവിക്കാൻ ❤പറ്റിയൊള്ളു എന്നോർക്കുമ്പോൾ സങ്കടവും ആണു മനസുനിറയെ...!
സ്കൂൾ 🏫 ദിനങ്ങളിൽ സ്കൂളിൽ പോവുമ്പോഴും 🚶 മദ്രസയിൽ പോവുമ്പോഴും വിടുമ്പോഴും തറവാട്ടിൽ🏡 കയറിയല്ലാതെ വീട്ടിൽ പോവാറില്ല... ചില ദിവസങ്ങളിൽ സ്കൂളിൽ പോവുമ്പോ ഉപ്പ വല്ല പണിയും തരും...അന്ന് പിന്നെ സ്കൂളിൽ പോവാൻ വൈകൽ ഉറപ്പാ... വൈകിയാൽ പിന്നെ ഉപ്പാനോട് പറയും 'ഇപ്പാ... ഇന്ന്ഞ്ഞ് പോണപ്പാ...' അപ്പൊത്തന്നെ ഉപ്പ അരപ്പട്ടയും കുത്തിപ്പിടിക്കുന്ന വടിയും🌂 എടുത്ത് കുപ്പായം പോലും ഇടാതെ... 'നട്ന്നൂടാണ്ട് ' എന്ന് പറയും... കാരണം അന്നത്തെ സ്കൂൾ മാനേജർ ഉപ്പാൻറെ ചങ്ങാതി പരേതനായ ചക്കുങ്ങലെ മാനേജർ ആയിരുന്നു....
സ്കൂളിലെ കുട്ടികൾക്കൊക്കെ👫 ഉപ്പാനെ വലിയ കാര്യമായിരുന്നു... കാരണം തറവാട്ടിൽ അന്ന് നിറയെ മൂച്ചി 🌳ഉണ്ടായിരുന്നു സ്കൂൾ വിടുന്ന സമയത്ത് കുട്ടികൾക്ക് കൊടുക്കാൻ കൊട്ടയിൽ മാങ്ങയുമായി🍋 ഉപ്പ റോഡരികിൽ നിക്കുമായിരുന്നു...ആ കാലത്ത് ഉപ്പാക്ക് കണ്ണിന് 👓കാഴ്ച കുറവായിരുന്നതിനാൽ ആരേയും അത്ര പെട്ടൊന്ന് തിരിച്ചറിയില്ലായിരന്നു...! അതറിഞ്ഞ് കൊണ്ട് തന്നെ എൻറ ക്ളാസിൽ പടിക്കുന്നവരൊക്കെ ഉപ്പാനോട് എൻറെ പേരും പറഞ്ഞ് മാങ്ങ പറിക്കൽ പതിവായിരുന്നു....
ഒഴിവു ദിവസങ്ങളിൽ തറവാട്ടിൽ പോയാൽ ചിലപ്പൊ ഉപ്പ പണിയിലായിരിക്കും പൂള വാഴ 🌱എന്നിവയാണ് ഉപ്പാൻറ ഇഷ്ട കൃഷി , അന്നേരം ഉപ്പ കൈക്കോട്ട്⛏ കയ്യിൽ തന്ന് പറയും 'ന്നാ ട്ട്യേ...തൊന്ന്ട്ത്തോക്ക്യാ..' രണ്ട് കൊത്ത് കൊത്തിക്കഴിഞ്ഞാൽ ഉപ്പ പറയും 'അങ്ങനെല്ലെട്ടുയ്യേ ങ്ങന' ന്ന് പറഞ്ഞ് കൈക്കോട്ട് വാങ്ങി ഉപ്പ തന്നെ അത് ഫുള്ളാക്കും...
മരിക്കുന്നത് വരേ ഉപ്പ നല്ല ആരോഗ്യവാനായിരുന്നു... കുറച്ചു ദിവസമേ സുഖമില്ലാതെ കിടന്നിട്ടുള്ളൂ,,!അല്ലാഹു ഉപ്പയുടെ ഖബർ ജീവിതം എളുപ്പമാക്കക്കട്ടേ.... ഉപ്പയേയും നമ്മിൽ നിന്ന് പിരിഞ്ഞ് പോയവരേയും നമ്മളെല്ലാവരേയും അള്ളാഹു അവൻറെ ജന്നാത്തുൽ ഫിർദൊസിൽ ഒരുമിച്ചുകൂട്ടുമാറാവട്ടേ ....ആമീൻ.
---------------------------------
ഇബ്രാഹീം അരീക്കൻ
കളിക്കാൻ പോകാൻ തുടങ്ങിയപ്പോഴാണ് ഉമ്മ വിളിച്ചത് ,മനസ്സില്ലാ മനസ്സോടെ ഉമ്മാന്റെ അടുത്ത് ചെന്നു. ജ് ബേം മിതു കാക്കാൻറെ പീടില് പോയിട്ട് ബാ, 5 പൈസക്ക് ചക്കരിം 10 പൈസക്ക് തേങ്ങയും വാങ്ങിക്കോ.......
മിതു കാക്കാൻറെ പീടികയിൽ തേങ്ങ പൂണ്ട് കഷണമാക്കി വിറ്റിരുന്നു. ഞങ്ങൾ മിതു കാക്ക എന്നായിരുന്നു വിളിച്ചിരുന്നത്.അന്നേ എന്നെ വലിയ കാര്യമായിരുന്നു. ഞാൻ യതീം കുട്ടിയായതിനാൽ എനിക്ക് ഒരു പാട് ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു.
ദേ കാമ്പ്രൻ വന്ന് ക്ക്ണ്, ഓന് കൊടുക്കേ എന്നൊക്കെ ബീരാൻ കുട്ടിക്കാനോ ട് പറയും. അന്നൊക്കെ മൊയ്തു ഹാജി എന്നെ കാമ്പൻ എന്നു മാത്രമാണ് വിളിച്ചിരുന്നത്. പോസ്റ്റോഫീസ് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് മിതു കാക്കാന്റെ മസാലക്കട. ആ കെട്ടിടം മൊയ്തു ഹാജിയുടേതു തന്നെയായിരുന്നു. അത് കൊണ്ടാണ് ചെറുപ്പത്തിലേ എന്റെ കൂട്ടുകാരനായിരുന്ന അദ്ദേഹത്തിന്റെ മകൻ ഹസ്സൻകുട്ടി പറയും, ഞങ്ങൾ താണ് പോസ്റ്റാഫീസ്!
പിന്നീട് പള്ളിയിലേക്ക് സ്ഥിരമായി ഞാൻ വരാൻ തുടങ്ങിയതോടെയാണ് മൊയ്തു ഹാജിയെ അടുത്തറിയുന്നത്. പിന്നീട് എന്നെ അബ്ദുറഹ്മാൻ എന്ന് വിളിക്കാൻ തുടങ്ങി. ചെറുപ്പത്തിൽ തന്നെ മാങ്ങക്ക് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. മാങ്ങ സ്റ്റോക്കില്ലെങ്കിലും ഞാൻ ചെന്നാൽ എനിക്ക് തോട്ടിയെടുത്ത് മാങ്ങ എടുത്തു തരും. യതീം എന്ന പരിഗണന ഹാജി എനിക്ക് വേണ്ടുവോളം തന്നു. വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
നമ്മുടെ പള്ളിയിൽ വരുന്ന മുസ്ല്യാർ മാർക്ക് (MC ഉൾപ്പെടെ ) ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അക്കാലത്ത് മുസ്ലിയാർക്ക് ചെലവ് പറയാൻ മറക്കാറുണ്ടായിരുന്നു, രാത്രിയാണെങ്കിൽ 10 മണി കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ലെങ്കിൽ, ഒന്നുകിൽ അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും, അല്ലെങ്കിൽ ചോറ് പള്ളിയിലേക്കാണ്ടവരും. ഈ കാഴ്ച ഞാൻ പല തവണ കണ്ടിട്ടുണ്ട്.
മദ്രസ്സ പരിപാലനത്തിലും പള്ളി പരിപാലനത്തിലും മൊയതു ഹാജി മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.
അദേഹത്തെയും നമ്മെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കിക്കൊടുക്കട്ടെ - അള്ളാഹു അദ്ദേഹത്തിനും നമ്മൾക്കും പൊറുത്തുതരട്ടെ -ആമീൻ
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ
ഞാന്‍ കണട മെൊതു ഹാജി : മിധു അതാണ് ഞാന്‍ ആദൃം കേട പേര്
അത് എന്‍െ വാപയില്‍ നിനനാണ് എന്‍െ വപായുടെ അടുതത സുഹൃതതുകളില്‍ ഒനനാമന്‍ മെൊതു ഹാജി ആയിരുനനു
മെൊതു ഹാജി ഒൗള കുടി ഹാജി അരീകന്‍ മുഹമത് കാകഇവരാണ് എപഴും ഒനനിച്ച് നടകാറ്. ഇനനതെ ട്രാന്‍സ് ഫോര്‍മറിന് മുനനിലെസ് തലം ഞങ്ങളെ തായിരുനനു അതില്‍ പൂള കുതതുനന കാലം ഞാന്‍ ഉമമാന്‍െ കൂടെ പോകും അവിടെ എതതിയാല്‍ വയറു വേദന പതിവാണ്
അപം വലിയുമമ പറയും ഒാന് മിധൂന്‍െ ചായിം ഒരു ബര്‍കിം കുടിച്ചാല്‍ ഒക മാറും എനന് പറഞ്ഞ മാതിരി തനെന ഇനികത് മാറും ചെയ്യും
എന്‍െ വാപ മരിച്ചതിന് ശേഷവും എനിക് ഒരു കൂടുകാരന്‍െ മകനുളള സ് താനം എനനും കിടിയിടുണട് അദേഹതെതയും നമെമയും നാളെ സ്വര്‍ഗതതില്‍ ഒരുമിച്ചു കുടിതരടെ... ആമീന്‍
-------------------------
സൈദലവി പരി
വന്ന്യരായ മർഹൂം അരീക്കൻ മൊയ്തു ഹാജി യുടെ സ്മരണയിൽ ഈ എളിയവനും പന്കു ചേരുന്നു .
ചെറുപ്പം മുതൽ തന്നെ ഞാൻ കണ്ടിരുന്ന അന്തസുള്ള നാട്ടു കാരണവരാണ് അദ്ധേഹം എന്റെ വാപ്പ കാംപ്രൻ അവറാൻ കുട്ടി യെന്നവരുമായി വളരേ നല്ല സൌഹ്രദ ബന്തമായിരുന്നു ഹാജിയാർക്ക് ചിലദിവസങളിൽ വാപ്പ പറയുമായിരുന്നു കടയിലേക്ക് വേങരന്ന് സാധനം കൊണ്ടു വരാൻ മിത്വോജിന്റെ അടുത്ത് ന്നാ കടം വാങിയതെന്ന് ഏത് സമയത്തും പുഞ്ചിരി മാത്രം മുഖത്തുള്ള ഹാജിയാർ പ്രായ ഭേധമന്യേ എല്ലാവരോടും ഊശ്മള സൌഹ്രദം നില നിർത്തിയിരുന്നു. ഒരിക്കലും മറക്കാത്ത ഓർമകളോടെ ഹാജിയാരുടെ സ്നേഹ സംപന്നരായ മക്കളോടും പേരമക്കളോടും അവരുടെ മക്കളോടും കൂടെ നമ്മെയും നമ്മിൽ നിന്ന് പിരിഞുപോയ നമ്മുടെ കാരണവൻ മാരേയും الله അവന്റെ സ്വർഗപ്പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടേ امين
----------------------------
അബ്ദുള്ള കാമ്പ്രൻ
ഇന്ന് നാം ഓർക്കുന്ന നമ്മുടെ മൊയ്തു ഹാജി, ആ നല്ല മനു ശ്യനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു പാട് പറയാൻ എല്ലാവർക്കും കാണും. ആ കുപ്പായമിടാത്ത മേനി ഇപ്പോഴും കാണുന്ന പോലെ തോന്നുന്നു. ആ നല്ല മനു ശ്യന്റ മനസിന്റെ ശുദ്ധി വായിക്കണമെങ്കിൽ കൂടുതലൊന്നും ചിന്തിക്കണ്ട. വീടിന്റെ മുൻ ബാഗത്ത് തന്നെ പള്ളി സ്ഥലത്തിനോട് ചേർന്ന കണ്ണായ സ്ഥലം (അത് കൊടുത്ത കാലത്തെ സ്ഥലത്തിന്റെ മൂല്യം ഇതിനോട് ചേർത്ത് വായിക്കണം ) ജീവിച്ചിരിക്കുമ്പോൾ തന്നെ പള്ളിക്ക് ദാനം ചൈത മാന്യ ദേഹം. മരണ ശേഷം മക്കൾ ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലകൊടുക്കുന്ന ക്കാലത്താണല്ലൊനാം ജി വിക്കുന്നത്. അതിനൊന്നും കാതിരിക്കാതെ അദ്ദേഹം തന്നെ കൊടുത്തിട്ടാണ് പോയത്. അള്ളാഹു സ്വീഗരിക്കട്ടെ.
മൊയ്തു ഹാജിയുടേയും എന്റെ ഉപ്പാന്റെ വല്യ ചെങ്ങായി ആയിരുന്ന മാപ്പിള കാട്ടിൽ മൈമുട്ടാക്കാന്റെയും. എന്റെ കൂട്ടുകാരൻ അബുള്ള കാ ബ്രൻറെ
മാതാപിതാക്കൾക്കും സർവ മു ഇമിനുഗൾക്കും മു ഇമിനാത്തു ഗൾക്കും അള്ളാഹുവേ നീ പൊറുക്കേണമേ.......
ആമീൻ
------------------------
ഹനീഫ പി. കെ.
മർഹൂം അരീക്കൻ മൊയ്തുഹാജിയെഅനുസ്മരിക്കുന്ന ഇന്നത്തെ പള്ളിപ്പറമ്പ് പ്രോഗാമിൽ അദ്ദേഹത്തിൻറെ മക്കളും പേരമക്കളും ഒരു പാടൊരുപാട് ഓർമ്മകൾ ഈ കൂട്ടിൽ അവതരിപ്പിക്കുകയുണ്ടായി
എഴുത്തിലൂടെയുംപറച്ചിലൂടെയും പാട്ടിലൂടെയും അവരത് ഭംഗിയാക്കി
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ട ചെറിയൊരു ഓർമ്മയെ അദ്ദേഹത്തെ കുറിച്ച് എനിക്ക് ഉള്ളൂ എന്നാലും പറയട്ടെ ഇത്രയേറെ പ്രതിഭാധനൻമാരായ മക്കളെയും പേരമക്കളേയും ഒരു നാടിന് സംഭാവന നൽകാൻ കഴിഞ്ഞ അദ്ദേഹം ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ തന്നെ.
അത് പോലെ തന്നെ
സ്മര്യപുരുഷനെ അനുസ്മരിച്ച് കൊണ്ട് ലത്വീഫ് കാക്ക, സൈതലവി കാക്ക, അബ്ദുറഹ്മാൻകാക്ക, ഹനീഫസാഹിബ്, അബ്ദുല്ല സാഹിബ്, കുഞ്ഞഹമ്മദ്
തുടങ്ങി (പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം ) ഒരു പാട് പേർ എഴുതുകയുണ്ടായി എല്ലാവർക്കും അഭിനന്ദനം.
മരണ ശേഷം ബാക്കിയാവുന്ന സൽകർമ്മങ്ങളിലൊന്ന് സ്വാലിഹായ സന്താനങ്ങളാണെന്ന നബിവചനം തൻറെ കാര്യത്തിൽ സാർത്ഥകമാക്കിയാണ് മഹാനവർകൾ വിട പറഞ്ഞ് പോയത്. നമ്മുടെ മാതാപിതാക്കൾക്കും നാം അങ്ങിനെയുള്ള മക്കളാവണം എന്നാൽ
നമുക്ക് നമ്മുടെ സന്താനങ്ങളും അത് പോലെയാവും.
അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ.....
-----------------------------
ഫൈസൽ മാലിക്
മർഹൂം അരീക്കൻ മൊയ്തു ഹാജി എന്ന മിദോജി എന്നവരേ ഇന്ന് പള്ളി പറംബിൽ സ്മരിച്ച അദ്ദേഹത്തിന്റെ മക്കൾ ചെറുമക്കൾ സ്നേഹിതരുടെ മക്കൾ അയൽവാസികൾ നാട്ടുകാർ എല്ലാവർകും അഭിനന്ദനങ്ങൾ ....
സ്കൂളിലും മദ്രസയിലും പടിക്കുന്ന കാലത്ത് കണ്ട ഓർമക്കപ്പുറം മാന്യ ദേഹത്തെ കുറിച്ച് അടുത്തറിഞ്ഞിട്ടില്ല ..
എന്നാലും അദ്ധേഹത്തിന്റെ മക്കളിലൂടെയും ചെറു മക്കളിലൂടെയും അദ്ധേഹത്തെ നാം അറിഞ്ഞു കൊണ്ടിരിക്കുന്നു ...
മരിച്ച് പോകുംബൊൾ ബാകിയാകുന്ന മൂന്ന് കാര്യങ്ങളിൽ ഒന്നാണല്ലൊ സ്വാലിഹായ സന്താനങ്ങൾ , അത് അദ്ധേഹത്തിനു ലഭിച്ചിരിക്കുന്നു ..
അള്ളാഹു ആ മക്കളെ സ്വീകരിക്കട്ടെ امين
അതേ പ്രകാരം നമ്മേയും നമ്മുടേ മാതാപിതാക്കളേയും മക്കളേയും സ്വാലിഹീങ്ങളിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ..... امين
----------------------
ശരീഫ് കുറ്റൂർ
വളരെ വൈകിയാണ് കൂട് തുറന്നത്.
നമ്മളിൽ നിന്ന് മുൻ കഴിഞ്ഞ് പോയവരെ അനുസ്മരിക്കലും അവർ ചൈത നല്ല കാര്യങ്ങൾ മാതൃകയാക്കലും നമ്മുടെ ജീവിതത്തിലെ കടമയാണ്
ഇതിന് അവസരമൊരുക്കിയ തത്തമ്മ കൂട് അഭിനന്ദനം അർഹിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മർഹൂം p.k അഹമ്മദ് മുസ്ലിയാരെ [ എന്റെ എളാപ്പ ] അനുസ്മരിച്ച് തുടങ്ങിയ പളളി പറമ്പ് നമ്മളിൽ നിന്ന് മറഞ്ഞ് പോയവർക്കുള്ള പ്രാത്ഥനാ വേദിയാവട്ടെ أنشالله
മൊയ്തു എളാപ്പാനെ കുറിച്ച് ഓർമ്മ വരുന്നത് എവിടെന്ന് കണ്ടാലും സ്നേഹ പൂർവ്വമുള്ള കുശല നേഷണമാണ്.
ഉറച്ച രാഷ്ട്രിയ നിലപാട് ഉണ്ടായിരുന്ന അദ്ധേഹം സജീവ കോൺഗ്രസ്സ് കാരനായിരുന്നു.
കുടുംബത്തിൽ സുഖക്കേടൊ,മരണമോ ഉണ്ടായാൽ ആദ്യം ഓടിയെത്തൽ മിധു എളാപ്പയാണ്,കല്യാണ മണെങ്കിൽ ആദ്യാവസാനം വരേ സജീവമാവും [അഭിപ്രായ വിത്യാസമോ, സൗന്ദര്യ പിണക്കമോ ഉള്ളവരോട് പോലും ] കച്ചവടത്തിലും,കൃഷിയിലും ജീവിതാന്ത്യം വരേ സജീവത നിലനിറുത്തി.
അള്ളാഹു അദ്ദേഹത്തേയും, നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ امين
-----------------------------------------
അബ്ദുലത്തീഫ് അരീക്കൻ
ചില തിരക്കുകളാൽ ഇന്നലെ പള്ളി പറമ്പിലേക്ക് വരാൻ കഴിഞ്ഞില്ല.
ഓർമ്മക്കുറിപ്പുകൾ വായിച്ചു.
ഓർമ്മ പറച്ചിലുകൾ കേട്ടു.
എല്ലാം നല്ല നിലവാരം പുലർത്തി.
ഔപചാരികതകളുടെ മനം മടുപ്പിക്കുന്ന കാപട്യത്തിന്റെ വർത്തമാനങ്ങളല്ല.
ഇടപഴകലുകളുടെ നേർസാക്ഷ്യങ്ങളും,
പച്ചയായ ജീവിതം പറച്ചിലുകളും മാത്രമാണ് ഇവിടെ വായിച്ചതും പറഞ്ഞ് കേട്ടതും.
വിയോഗത്തിന്റെ വിടവിന് വർഷങ്ങളുടെ പഴക്കമുണ്ടായിട്ടും ഇത്രയേറെ ഓർത്തെടുക്കാൻ മാത്രം അടയാളങ്ങളെ ബാക്കി വെച്ചു എന്നത് തന്നെയാണ് മൊയ്തു ഹാജിയെ വേറിട്ട് നിറുത്തുന്നത്.
കുഞ്ഞു നാളിലെ സ്കൂൾ മദ്രസ പോക്കുവരവുകളിലെ പതിവ് കാഴ്ചകളിലൊന്നായിരുന്നു മൊയ്തു ഹാജി, എന്തെങ്കിലും
സാധനം വാങ്ങാൻ ചെല്ലുമ്പോഴുള്ള ഔപചാരിക ഇടപഴകൽ.
ഒരു നാട്ടുകാരണവരുടെനിൽപ്പും, നടപ്പുമായിരുന്നു അദ്ദേഹത്തിന്. കുറച്ചകലെ നിന്ന് നോക്കിയപ്പോൾ കാർക്കശ്യക്കാരനാണെന്ന് തോന്നി.
പിന്നീട് ഒന്നുകൂടി അടുത്ത് നിന്ന് ഇടപഴകിയപ്പോഴാണ് ആ ധാരണ തെറ്റായിരുന്നുവെന്ന് തോന്നിയത്.
കൈതൾപ്പാ.........
എന്ന് വിളിച്ചാണ് എന്നെ അഭിസംബോധനം ചെയ്തിരുന്നത്.
കടയിൽ എന്തെങ്കിലും സാധനം വാങ്ങാൻ ചെല്ലുമ്പോഴൊക്കെ വീട്ടിലെ വർത്താനങ്ങളും വല്ലിപ്പാന്റെ സുഖവിവരവുമൊക്കെ അന്വേഷിക്കും.
ഞാൻ കാണുന്ന കാലത്ത് മൊയ്തു ഹാജിക്ക് പലചരക്ക് കച്ചോടമാണ്.
എല്ലാ സാധനവും ഉണ്ടാവുമെന്ന് ഉറപ്പിച്ച് ചെല്ലാൻ പറ്റുന്ന കടകളിലൊന്നായിരുന്നു അദേഹത്തിന്റേത്.
സ്വന്തം പറമ്പിൽ അധ്വാനിച്ചുണ്ടാക്കിയ കാർഷിക ഉൽപ്പന്നങ്ങളും അദ്ദേഹം വിപണനം നടത്തിയിരുന്നു.
പളളിയിലും മദ്രസയിലും ദീനീ കാര്യങ്ങളിലും ഏറെ തൽപ്പരനായിരുന്നു.
സ്വന്തം മക്കളെയും ആ രീതിയിൽ തന്നെ വളർത്തിയെടുക്കാൻ അദ്ദേഹത്തിനായി.
അള്ളാഹു അദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ..
-------------------------
സത്താർ കുറ്റൂർ
മുന്കടന്നു പോയവരെ സ്മരിക്കുന്ന 'പള്ളിപ്പരംബ്' എന്നാ ഈ പംക്തി എന്ത് കൊണ്ടും അഭിനന്ദനാര്ഹം തന്നെ, കഴിഞ്ഞ യാഴ്ച സ്മരിച്ച അഹ്മദ് മുസ്ലിയാരും, ഈ ആഴയില് നമ്മുടെ ഓര്മ്മകളെ ധന്യമാക്കിയ മൊയ്തു ഹാജിയും (മിതു എളാപ്പ ) എന്നും സ്മരിക്കാന് ഒരുപാടു നന്മകള് ബാക്കി വെച്ച് നമ്മെ കടന്നു പോയി, നാളെ നമ്മളും ആ പള്ളി പറമ്പില് ഉറങ്ങേണ്ടവര്, അള്ളാഹു നമ്മില് നിന്ന് മരണപെട്ടവുര്ടെ ഖബര് വിശാലമാക്കുകയും, അവരെയും നമ്മെയും അവന്റെ ജന്നതുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. ആമീന്.
മദ്രസ്സയിലും സ്കൂളിലും പോയിരുന്ന കാലത്ത് മിതു എളാപ്പയെ കാണാത ദിവസങ്ങള് വിരളമായിരിക്കും, പെട്ടി പീടികയായിട്ടും , പലച്ചരക്കായിട്ടും കുറ്റൂരിന്റെ കച്ചവട ഭൂമികയില് ഒരു ധന്യമായ അദ്ധ്യായം തന്നെ അദ്ദേഹം തുന്നി ചേര്ത്തിട്ടുണ്ട്. ഉമ്മ ഉമ്മാന്റെ വീട്ടിലാണെങ്കില് മദ്രസ്സയും സ്കൂളും വിട്ടാല് അദ്ധേഹത്തിന്റെ വീട്ടു മുറ്റത്ത് കൂടെയായിരുന്നു ഞങ്ങള് കുട്ടികള് വഴി നടന്നിരുന്നത്, വീട്ടിലെത്തിയാല് വലിയുമ്മ ചോദിക്കും നിങ്ങള് എതിലോടെയാ വന്നതെന്ന്, കാരണം എന്നും വഴി നടക്കാത്തത് കൊണ്ട് മറയില്ലാത്ത അദ്ധേഹത്തിന്റെ തൊടുവില് ഉണ്ടായിരുന്ന പൊട്ടന് കിണര്, വിളകള് എന്നിവ ഒഴിവാക്കി നടക്കാന് വേണ്ടിയായിരുന്നു അത്. പൊതുവേ മൌനിയായ ഞാന് ഉത്തരം പറയുന്നതിന് മുമ്പ് അമ്മാവന്റെ മക്കളാണ് ഉത്തരം പറയാറ്. ഒരു ദിവസം പെങ്ങള് പറഞ്ഞു മിതെളാപാന്റെ തോടുക്കൂടി എന്ന്, അപ്പൊ വല്ലിമ്മ തിരുത്തി, എളാപ്പയല്ല നിങ്ങള്ക്ക് പാപ്പയാണെന്ന് (ഉപ്പാക്കാണു അദ്ദേഹം നേരെ എളാപ്പ അപ്പൊ ഞങ്ങള്ക്ക് പാപ്പ). അതിനു ശേഷം വലിമ്മനോട് അങ്ങിനെ പറഞ്ഞിട്ടുള്ളൂ ; മിതു പാപ്പ.
എന്റെ മാമാക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടായിരുന്നു, പീടികയിലോക്കെ നല്ല വെറ്റില കിട്ടുന്നത് കുറവയപ്പോ വീട്ടില് ഒരു വള്ളി തന്നെ വെച്ചു, മാമാന്റെ മരണ ശേഷം അത് അനാഥമായി കിടന്നു. പിന്നീട് ആരോ പറഞ്ഞു മിതു എളാപ്പക്ക് വെറ്റില കടയില് കൊണ്ട് കൊടുത്താല് പൈസ കിട്ടും, വെറ്റിലയോക്കെ കെട്ടുന്ന ഒരു രീതിയുണ്ട്, അതൊന്നും ഞങ്ങള്ക്കറിയില്ലയിരുന്നു, അധെഹതോട് പോയി ചോദിച്ചപ്പോള് വിശദമായി വളരെ സ്നേഹത്തോടെ പറഞ്ഞു തന്നു, 20 എണ്ണമാണ് ഒരു കെട്ടില്, അത് എങ്ങനെ വെക്കണം, എങ്ങിനെ കെട്ടണം, അന്ന് രണ്ടു രൂപയാണെന്ന് തോന്നുന്നു ഒരു കെട്ട് കൊടുത്താല് കിട്ടുക, ചിലപ്പോ കൊണ്ട് കൊടുക്കുമ്പോള് ചില്ലരയില്ലെങ്കില് വൈകുന്നേരം വാങ്ങാന് പറയും, പൊതുവേ നാണം കുണുങ്ങിയായ ഞാന് ചോദിക്കൂല, പിന്നെ വിളിച്ചു തരും.
അത് പോലെ അദ്ദേഹത്തിന് കാഴ്ച കുറഞ്ഞ കാലത്ത് ഊക്കത് പള്ളിയില് വെച്ച് ഒരു ചെരുപ്പ് മാറി എന്റെ ചെരുപ്പിട്ട് പോന്നു, പകരം കിട്ടിയ ചെരുപ്പും എന്റെതും ഞാന് അവിടെ മതിലിന്നിടയില് സൂക്ഷിച്ചു വെച്ച്, എങ്ങാനും കണ്ടു കിട്ടിയലോന്നു കരുതി, അങ്ങിനെ ദിവസങ്ങള്ക്കു ശേഷം ഒരു അസര് നിസ്കാരത്തിനു കുറ്റൂര് പള്ളിയല് എന്റെ ഒറ്റ ചെരുപ്പ് കണ്ടു, നിസ്കാരം കഴിഞ്ഞപ്പോള് അദ്ദേഹം ആ ചെരുപ്പ് ഇടുന്നത് കണ്ടു, അന്വേഷിച്ചപോള് അത് കൊണ്ടുള്ള ബുദ്ധിമുട്ടും (എന്റെ ചെരുപ്പ് ചെറുതാണ്) മാറിയതിലുള്ള വിഷമവും പറഞ്ഞു, ഞാന് ഉടനെ ഊക്കത് പോയി ചെരുപ്പ് കൊണ്ട് വന്നു കൊടുത്തു, അത് കിട്ടിയപ്പോള് അദ്ദേഹത്തിന് ആ ബുദ്ധിമുട്ട്മാറിയതില് വളരെ സന്തോഷമായി. ഒരു പാട് നല്ല വാക്കുകള് പറഞ്ഞു ഇതൊരു തമാശയാക്കി പറഞ്ഞു അന്ന് ഒരുപാടു ചിരിക്കുകയും ചെയ്തു.
.......... അങ്ങിനെ ഒത്തിരി...
മുകളില് സ്മരിച്ച പലരും ഇന്ന് നമ്മോടൊപ്പമില്ല, അള്ളാഹു അവര്ക്കെല്ലാം പൊറുത്തു കൊടുക്കട്ടെ, നമ്മില് നിന്ന് വന്ന തെറ്റുകള് മാപ്പാക്കി അവരെയും നമ്മെയും അവന്റെ ജന്നതുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടട്ടെ... ആമീന്.
وصلى على محمد واله وصحبه اجمعين .....
------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ