സുന്ദരമായ പുലരി ആസ്വദിച്ച് കൊണ്ടെന്ന പോലെ മരച്ചില്ലയിലിരുന്ന് കൊച്ചു കുരുവി എന്തൊ പാട്ട് പാടുന്നെന്ന് തോന്നി, തന്റെ സൃഷ്ടാവിന് ശുക്റ് ചെയ്യുകയായിരിക്കാം ബലംകുറഞ്ഞ ഈ മരച്ചില്ലകളിൽ അതിനെ ഊഞ്ഞാലാട്ടുന്ന താരാണ്? പ്രകൃതി എന്ന് പറയും മനുഷ്യൻ' ആ പ്രയോഗം,അതൊരു പത്ര ഭാഷ മാത്രമാണ്- ആകുരുവി യുടെ സൃഷ്ടാവ് തന്നെയാണ് അതിനെ അവിടെ ഇരുത്തിയത് -- ഇങ്ങിനെ പറയാൻ എന്തെ മടിക്കുന്നത്-ഭാരമുള്ള ഒരു പരുന്ത് ബലം കുറഞ്ഞ മരച്ചില്ലയിൽ വന്നിരിക്കുന്നി ല്ലല്ലൊ - . അർത്ഥമില്ലാത്ത വിചാരമാ
ണൊ - അതൊ ഇത്തരം കൊച്ചു കൊച്ചു ദൃഷ്ടാന്തങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഇടക്കൊക്കെ നാം തിരിച്ച് വിടേണ്ടതല്ലെ - ഭൗതികാതിപ്രസരത്തിൽ അഭിരമിക്കുന്നവരും അല്ലെങ്കിൽ അവർക്കിടയിൽ ജീവിക്കുന്നവരൊ ആയ നമുക്കെവിടെ സമയം അല്ലെ?
നാമുൾക്കൊള്ളുന്ന സമൂഹം നാമറിയാതെ നമ്മെ ഭൗതികപളപളപ്പിലേക്ക് തള്ളിവിടു
ന്നുണ്ടൊ? നരകത്തിന്റെ കാര്യം പറഞ്ഞ് കൊണ്ട് ഉടനെ ഖുർആൻ പറയുന്നൊരു കാര്യമുണ്ട്, സാധന സാമഗ്രികളെക്കൊണ്ടും പ്രൗഡിയിലും മുന്നിൽ നിന്നിരുന്ന എത്ര സമൂഹങ്ങളെയാണ് നാം നശിപ്പിച്ച് കളഞ്ഞത് - ഇതൊക്കെ അറിഞ്ഞിട്ടും നമ്മൾ ,അല്ലെങ്കിൽ നമ്മിൽ അധികവും ,എന്തെനേരും നെറിയുമില്ലാതെ ഭൗതികാർ ത്തിയിൽ നെറികെട്ട വഴിയിലൂടെ ചലിക്കുന്നത്, സമൂഹത്തെ നേർവഴിക്ക് നയിക്കേണ്ട ആത്മീയരംഗംവരെ ഈ മാലിന്യത്താൽ വ്യത്തികേടായിക്കൊണ്ടിരിക്കുന്നില്ലെ?
മുക്കിലും മൂലയിലും വരെ നീണ്ട നീണ്ട പ്രാർത്ഥന സദസുകൾ ഒരു വ്യവസായമാവു
ന്നുവൊ? ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഇത്തരുണത്തിൽ ഓർക്കാതിരിക്കാൻ വയ്യ, നാട്ടിൽ മാന്യതയുള്ളഒരു വ്യക്തി തന്റെ നാട്ടിലെ ഒരു മത പരി പാടിക്ക് എല്ലാവരെക്കാളും ഒരു വലിയ സംഖ്യ ദാനം നൽകി- നീണ്ട ദുആ നടത്തി ച്ചുഉസ്താദിനെക്കൊണ്ട് - 'അദ്ദേഹത്തിന് കൂടുതൽ ധനം ഉണ്ടാവാൻ നീണ്ട പ്രാ ർ ത്ഥന - അൽപകാലത്തിന് ശേഷം വേണ്ടാത്ത രത്തിന് വിദേശത്ത് ജയിലിലായി.
പിന്നെ ഉസ്താദ് തിരിച്ച് ദുആ ചെയ്തു. തങ്ങളെ ഹറാം തീറ്റിച്ചവനെതിരായിട്ട്,
ഞാൻ അനുഭവസ്ഥ നല്ല - പക്ഷെ ഇന്നത്തെ മതരംഗത്ത് അങ്ങിനെയുള്ളവരുണ്ട് ,
പണം എവിടുന്ന് കിട്ടി എന്ന് ചോദിച്ച് മാത്രം അവന്റെ ഭക്ഷണം വായിലേക്കിട്ടിരുന്ന പണ്ഡിതൻമാരുണ്ടായിരുന്നു നമുക്ക്, അവരെ പിന്തുട രുന്ന പണ്ഡിതൻമാരുടെ അഭാവം ഈ സമുദായത്തെ നാശത്തിലേക്ക് നയിക്കുന്നുണ്ട്.
ഇന്ന് പണത്തിന്റെ പളപളപ്പിൽ ഇവിടത്തെ മതരംഗവും രാഷ്ട്രീയ രംഗവും ആകെ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നുള്ളത് ഒരു യഥാർത്ഥ്യമാണ് - ഈ പ്രവണക്കെതിരെ
നമ്മൾ നമ്മളാൽ കഴിയുന്നത് ചെയ്യാൻ ബാധ്യസ്ഥരാണ്. അത് ഏത് വിധത്തിലുമാവാം,
തത്തമ്മക്കൂട്ടിലെ അക്ഷരങ്ങൾ കൊണ്ടു മാവാം
---------------------------------
അലി ഹസ്സൻ പി. കെ
No comments:
Post a Comment