സമയക്കുറവ് ഒരലങ്കാരമായി ഞാൻ കാണുന്നില്ല, എന്റെ കലാവാസന വരൾച്ചക്കു വീരോചിത പരിവേഷം നൽകുന്നുമില്ല. കയ്യിൽ മതിയായ വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല തത്തമ്മകൂട്ടിലേക്ക് നടന്നടുക്കുമ്പോൾ കാൽമുട്ടുകൾ ചെണ്ട മുട്ടുന്നു.
ഹൃദയം മദ്ദളം കൊട്ടുന്നു പിന്നെ തിരിഞ്ഞു നടക്കുന്നു.
നിരാശനായി മടങ്ങുന്ന ഒരു വേട്ടക്കാരനെപ്പോലെ.

നിങ്ങൾ നിർത്തമാടി കാലുകൾ കഴച്ചുവോ? മധുരഗീതം പാടി തൊണ്ട വരണ്ടുവോ?
നിർത്തരുത് തത്തകളെ നിർത്തരുത്,
കുഞ്ഞു പ്രായത്തിൽ ചിറകടിച്ചപ്പോൾ നിങ്ങൾക്കു വേദനിച്ചുണ്ടായിരുന്നില്ലേ എന്നിട്ടും നിങ്ങൾ ചിറകടിച്ചു പറന്നു പഠിച്ചില്ലേ,
കരയാൻ മാത്രം അറിയാവുന്ന നിങ്ങൾ മധുരമായി പാടാൻ പഠിച്ചില്ലേ,
നിങ്ങൾക്കിതാ ഞാൻ ഒരു വെള്ളത്തുള്ളി പുഷ്പത്തിൽ സമർപിക്കുന്നു, പുലരിയുടെ പൊൻകിരണങ്ങൾ പതിക്കുമ്പോൾ അതിൽ നിന്നും ഒരു വർണപ്രപഞ്ചം തന്നെ നിങ്ങൾക്കു കണ്ടെത്താനാകും, ഒരു പൂന്തോട്ടത്തിനു സമാനമായി.
താത്തമ്മക്കൂടിനരികിൽവന്നു ഇങ്ങനെയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ അവരെ സ്നേഹിക്കുന്നുവെന്നു പറയാനോക്കുമോ?!
----------------------------------
സഈദ് കരിമ്പനക്കൽ
No comments:
Post a Comment