Friday, 26 February 2016

'''''പ്രവാസി''' യെന്ന ഓമനപ്പേര്



ചോർന്നൊലിക്കുന്ന തൻെറ വീടിൻെറ ഉമ്മറത്തിരുന്ന് ബിയ്യാത്തുമ്മ മകനേ നീട്ടിവിളിച്ചു ഉമറേ എടാ ഉമറുട്ടീ മഴയുടേ അർത്തിരമ്പുന്ന കോലാഹലത്തിൽ ആ ഉമ്മയുടെ വിളി വീട്ടിൽനിന്നിറങ്ങിയ ഉമറുട്ടിയുടേ കാദിലേക്കെത്തിയില്ല. അവൻ നടത്തം തുടർന്നു അലക്ഷൃമായിരുന്നു അവൻെറ നടത്തം. വീട്ടിലെ പ്രാരാപ്തമായിരുന്നു വർഷങ്ങൾക്ക് മുംമ്പേ നാലാക്ളാസിൽ പഠിത്തം നിർത്താൻ പ്രേരിപ്പിച്ചത് പഠിക്കാൻ നന്നേമിഠുക്കനായിരുന്നു അവൻ പറഞ്ഞിട്ടെന്തുകാരൃം തൻെറ താഴെയുളള അനിയൻമാരെ പഠിപ്പിച്ച് വലിയവരാക്കണം അനിയത്തിമാരെ കെട്ടിച്ചയക്കണം ഉപ്പയുടേ വാർദ്ദകൃ മായിട്ടും അവസാനിക്കാത്ത അദ്ധ്വാനത്തിന് ഒരു അറുതിവരുത്തണം ചോർന്നൊലിക്കുന്ന വീടൊന്ന് പുതുക്കിപ്പണിയണം ഒരു നൂറായിരം കടംമ്പകൾ ചാടിക്കടക്കനുണ്ടവന്.പഠിത്തം നിർത്തിയ അന്നുമുതൽ വാപ്പാനേ ചായക്കടയിൽ സഹായിച്ചും അവന് അറിയുന്നതും അറിയാത്തതുമായ ഒരു പിടിപണികൾ അവൻ ചൈതുനോക്കി അന്നന്നത്തേ ചിലവുകൾഒഴിച്ച് തൻെറ മുന്നിലേ ലക്ഷൃത്തിലേക്കെത്താൻ ഇനിയും ദൂരം ഒരുപാട്താണ്ടണമെന്നവന് തോന്നീയതാവാം അവൻ മറുനാട്ടിലേക്ക് വണ്ടികയറാൻ തീരുമിനമെടുത്തത്....
അറേബൃൻ മണലരണൃം ലക്ഷൃമാക്കി ബോംബേയിലേക്കവൻ വണ്ടികേറി ആയാത്ര പക്ഷേലക്ഷൃം കണ്ടില്ല ചെയ്യാവുന്നതും അറിയാവുന്നതുമായ പണികളൊക്കേ ചെയ്ത് ബോബേ മഹാനഗരത്തിൽ കഴിയുംമ്പോയും അവൻെറ മനസ് അങ്ങകലേ കഥകളിൽ മാത്രം കേട്ട പണം കായ്ക്കുന്ന മരങ്ങളും നീണ്ട്നിവർന്ന് കിടക്കുന്ന എണ്ണപ്പാടങ്ങളുമുളള മണലാരണൃത്തേകുറിച്ചായിരുന്നൂ
ചെയുന്ന ജോലിയുടേ കാഠിനൃംഎത്രത്തോളമായിരുന്നാലും അവൻ എല്ലാം ക്ഷമിച്ച് വീട്ടിലുളളവരേകുറിച്ചോർത്ത് അതിൽ ഒരാന്തംകണ്ടെത്താൻ ശ്രമിച്ചൂ....
കാലംത്തിൻെറ ചക്രങ്ങൾതിരിയുന്നതോടൊപ്പം ഉമറുട്ടി ഒരു ബലൃ ഉമറുട്ടിയായി അവൻ നാട്ടിലേക്കൊരു മടക്കംകൊതിച്ചു.. അവൻ ഉളളസംമ്പാദൃവൂം തട്ടിക്കൂട്ടി നാട്ടിലേക്ക് വെച്ച്പിടിച്ചു. വീട്ടിലേ നിലക്ക് കുറച്ചൊരുമാറ്റംവന്നത് അവൻെറമനസിനേ വല്ലാതേ സംന്തോഷിപ്പിച്ചൂ.ദിവസങ്ങൾ പടിവാതിൽക്കകൽ അമാന്തിച്ചു നിൽക്കാതേ കടന്ന്പോയ്ക്കൊണ്ടിരുന്നു
ആഇടക്കാണ് വീട്ടുകാരുടേ നിർബന്ധത്തിനുമുംമ്പിൽ മുട്ട്മടക്കി ഉമ്മാക്കും ഉപ്പാക്കും മരൂമകളായൂം പെങ്ങമ്മാർക്കൊരു നാത്തൂനായും അനിയൻമാർക്കൊരു ഏട്ടത്തിയായും കുൽസു അവൻെറ ജീവിതസഖിയായത്.കുൽസു അത്രവലിയ ഹൂറിയൊന്നുമല്ലെങ്കിലും അവനവളൊരു കൊച്ചു ഹൂറിതന്നേആയിരുന്നു. അവളോടൊപ്പമുളള മധുവിധുനാളുകൾക്ക് വിരാമമെന്നോണം അവന് ആസ്വപ്നഭൂമിയിലേക്ക് കൂട്ടുകാരൻെറ രൂപത്തിൽ വിളിയാളംവന്നൂ. അവൻ നിർത്തിയേടത്തുനിന്ന് തുടങ്ങാൻ എല്ലാവരുടേ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായ് അവൻെറ ആനന്തങ്ങൾക്ക് തൽക്കാലവിരാമമിട്ട്കൊണ്ട് അവൻ യാത്രതുടർന്നൂ...
ഉമറുട്ടി കേട്ടകഥയിലേ പണംകായ്ക്കുന്നമരമോ പുഴപോലെ ഒഴുകുന്ന എണ്ണപ്പാടമോ അവിടെകണ്ടില്ല. അവൻ രാവെന്നോപകലെന്നോനോക്കാതേ തൻെറലക്ഷൃത്തിലേക്കുളള യാത്രയിൽ ഒരുപാട വട്ടമൊന്നും കുൽസുവിനോടൊപ്പം ജീവിച്ചില്ലേലും ഇടക്കൊക്കേ വന്നുപോന്നത്കൊണ്ട് മക്കളവർക്കിന്ന് നാലെണ്ണം പടച്ചവൻകനിഞ്ഞു നൽകീ. പത്തിരുപത് വർഷം പിന്നിട്ടപ്പോയുംആ വർങ്ങളത്രയും തൻെറ കുടുംമ്പത്തിൻെറ സ്വപ്നങ്ങൾ പൂവണിഞ്ഞതിൽ അവൻ ആനന്ദം കണ്ടെത്തീ. അവനോടൊപ്പംകൊണ്ട് വന്നവൻ അനിയൻമാരെയും നല്ലനിലയിലത്തിച്ചു അവർക്കും കുടുംമ്പവും കുട്ടികളുമായി. മൂന്ന് പെങ്ങൻമാരെ നല്ലനിലയിൽ കെട്ടിച്ചയച്ചൂ വീട് പുതുക്കിപ്പണിതു ഉമ്മാൻെറയും ഉപ്പാൻെറയൂം ഹജ്ജെന്നസ്വപ്നം നിറവേറ്റി അതിനിടയിൽ അവൻ അവനുവേണ്ടി ഒരു ചെറിയ വീടും പണിതു കുൽസുവിനേയും മക്കളേയും അതിൽകുടിയിരുത്തീ...
ഏതൊരുപ്രവാസിയേയുംപോലെ അവനും കൊതിച്ചൂശിഷ്ടകാലം തൻെറ പച്ചപ്പുളള തോടും പാഠവും മഴയും പുഴയുമുളളനാട്ടിൽ കഴിയാൻ. മടങ്ങാൻ അവൻ തയ്യാറെടുത്തൂ ജീവിതമത്രയും കഷ്ടപ്പെട്ടും അവന് ബാക്കിയായത് കുടുംമ്പം കരകേറിയെന്ന ആത്മനിർവൃതിമാത്രമായിരുന്നു. പിന്തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് നല്ലകൊഴ്ചകൾ മാത്രമായിരുന്നു. അനിയൻമാരൊക്കേ തന്നേക്കാൾസാമ്പത്തികമായി ഒരുപാട് വളർന്നിരി്ക്കുന്നകായ്ച ആയാളുടേ മനസിനേ വല്ലാതേ സന്തോഷിപ്പിച്ചൂ അവൻ തിരിച്ചൊന്നും ആഗ്രഹിക്കാതേ ചൈതത്കൊണ്ടാവാം ഉമറുട്ടിയുടേ നിഷ്കളങ്കമനസും ഒന്നും ആഗ്രഹിക്കാതേ കാലം ഓരോ ഗൾഫ്കാർക്കും ചാർത്തിനൽകുന്ന '''''പ്രവാസി'''യെന്ന ഓമനപ്പേരും വാങ്ങി ഉമറുട്ടീ തൻെറ പ്രിയ കുൽസുവിൻെറയും മക്കളുടേയും അടുത്തേക്ക് തിരിച്ചു നടന്നൂ.....
---------------------------------------------
അദ്നാൻ അരീക്കൻ

No comments:

Post a Comment