ശക്തമായ കാറ്റും മഴയും
കാരണം പാടവക്കിലെ സ്രാംമ്പ്യയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ സ്രാംമ്പ്യയുടെ
ഉമ്മറത്തു തന്നെ ഇരിക്കുംബോഴാണ് തൊട്ടടുത്ത പറമ്പില്‍ രണ്ട് പക്ഷികള്‍ കാറ്റും
മഴയും വക വെക്കാതെ കലപില കൂട്ടുന്നത് ശ്രദ്ധയില്‍ പെട്ടത് കുറേ നേരം അതും
നോക്കിയിരിക്കുമ്പോഴാണ് പക്ഷികളുടെ ധര്‍മ്മസങ്കടം എന്തെന്നറിഞ്ഞത്
ശക്തമായ കാറ്റില്‍ തകര്‍ത്തെറിയപ്പെട്ട കൂടും അതിനകത്തെ കുഞ്ഞുങ്ങളേയും നോക്കിയുള്ള വേവലാതിയാണതെന്ന് മനസ്സിലായി
ആ കാഴച്ച വളരേയദികം വിഷമം തോന്നിച്ചു
ശക്തമായ കാറ്റിന്റെ രൗദ്ര ഭാവം തകര്‍ത്തെറിഞ്ഞ തങ്ങളുടെ കഠിന പ്രയത്നത്താല്‍ മെനഞ്ഞെടുത്ത കൂടിനേയും അതിനകത്തെ തങ്ങള്‍ ജീവനു തുല്ല്യം സ്നേഹിക്കുന്ന കുഞ്ഞുങ്ങളേയും നോക്കിയുള്ള പക്ഷികളുടെ കരച്ചില്‍ എന്റെ മനസ്സിനെ വല്ലാതെ വേദനപ്പിച്ചു ആ വേദനകളെന്നെ തോരാത്ത കണ്ണീരിന്റെ ഭൂതകാല ഓര്‍മ്മകളിലേക്കും വഴി നടത്തി
കൂടായാലും വീടായാലും നഷ്ട്ടപ്പെടുംബോഴുള്ള വേദന മനുഷ്യരെ പോലെ തന്നെ പക്ഷികള്‍ക്കുമെന്നുള്ളത് വിസ്മരിക്കാനാവത്തൊരു വസ്തുദയാണ്
പിന്നീടതുപോലൊന്ന് ഒരുക്കിയെടുക്കുകയെന്നത് വളരെ പ്രയാസകരവുമാണ്
ആ കാഴ്ച്ച കണ്ട വേദനയോടെയിരിക്കുംബോള്‍ ഓര്‍മ്മകളെന്നെ ഒരുപാട് വര്‍ഷം പുറകോട്ട് തന്നെ കൊണ്ട് പോയി
സ്വന്തമായൊരു കൊച്ചുവീടെന്ന സ്വപ്നം വളരെയധികം ശ്രമരകരമായിട്ടാണെങ്കിലും സാക്ഷാല്‍ക്കരിച്ചതിന്റെ നിര്‍വൃതി അന്ന് ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് കണ്ട നാളുകള്‍ ചുമരുകളിലും തറയിലും കുമ്മായത്തിന്റെ നിറച്ചാര്‍ത്തുകളില്ലാതെ ഞെക്കിയാല്‍ കത്തുന്ന ആധുനികതയുടെ പ്രകശവെട്ടമില്ലാതെ ആ കൊച്ചു വീട്ടില്‍ താമസമാക്കിയപ്പോള്‍ പരിഭവമോ പരാധിയോ പറയാതെ എന്റെ ഉമ്മയുടെ മുഖവും മനസ്സും തെളിഞ്ഞു നിന്നിരുന്നു പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും വെയിലും മഴയും കൊള്ളാത്ത സുരക്ഷിത താവളമൊരുക്കിയ നിര്‍വൃതി ഉപ്പയുടെ മുഖത്തും ഉണ്ടായിരുന്നു
എന്ത് കൊണ്ടിങ്ങനെയൊക്കെ എന്ന കാര്യത്തിന്റെ ഗൗരവമറിയാന്‍ പ്രായമായിട്ടില്ലായിരുന്ന സഹോദരിമാരുടെ പരിഭവ പറച്ചിലുകള്‍ക്ക് അന്ന് ഉമ്മ പറഞ്ഞിരുന്ന മറുപടി
''നമുക്കിതെങ്കിലും ഉണ്ടല്ലൊ ഇതുപോലുമില്ലാത്ത എത്രയാളുകള്‍ ഉണ്ട് നമുക്ക് ഉള്ളതും തിന്ന് ഉടുത്തതും പുതച്ച് അന്തിയുറങ്ങാന്‍ അല്ലാഹുവിന്റെ കാരുണ്ണ്യം കൊണ്ട് ഇത്രയെങ്കിലുമായില്ലെ അല്‍ഹംദുലില്ലാഹ്''
ഉമ്മയുടെ ഈ വാക്കുകള്‍ അന്നും ഇന്നും എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു
നമ്മേക്കാള്‍ ഉയര്‍ന്നവരിലേക്കല്ല നമ്മേക്കാള്‍ താഴെയുള്ളവരിലേക്ക് ചിന്തിക്കുംബോഴാണ് ഉള്ള സൗകര്യത്തിന്റെ വിലയറിയുകയെന്നൊരു പാഠം ഉമ്മ എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു
ഏഴു വര്‍ഷത്തോളമുള്ള ആ ജീവിതത്തിന് പര്യവസാനമെന്നോണം വീടിന്റെ മുഴുവന്‍ പണിയും തീര്‍ത്ത് പഴയതിനെക്കാളും പതിന്‍മടങ്ങ് സൗകര്യത്തില്‍ നല്ല സന്തോശത്തോടെ അന്തിയുറങ്ങി തുടങ്ങി പക്ഷെ ആ സന്തോശത്തിന് മൂന്ന് വര്‍ഷത്തോളമേ ആയുസ്സുണ്ടായിരുന്നുള്ളൂ കാരുണ്ണ്യവാനായ ലോകരക്ഷിതാവിന്റെ വിധിയും പരീക്ഷണവും മറ്റൊരു തരത്തില്‍ ഞങ്ങളിലെത്തിയപ്പോള്‍ ആ കൊച്ചു സ്വപ്നക്കൂട്ടിലെ ഞങ്ങളുടെ കൊച്ചു കൊച്ചു ദുഖഃങ്ങളും സന്തോശങ്ങളും സമാധാനവും നിറഞ്ഞൊരു ജീവിതത്തിന്റെ പര്യവസാനമായിരുന്നു ഞങ്ങളുടെയാ കൊച്ചു സ്വപ്നക്കൂട് മറ്റൊരു കൈകളിലേക്ക് ക്രയവിക്രയം നടത്തി സര്‍വ്വശക്തന്റെ വിധിയാലും പരീക്ഷണത്താലും വന്നു ചേര്‍ന്ന ബാധ്യതകളില്‍ കുറേയൊക്കെ തീര്‍ത്ത് ഞങ്ങളുടെ കൊച്ചു സ്വപ്നക്കൂട്ടില്‍ നിന്ന് പിരിയുന്ന ദിവസം
തകര്‍ന്ന മനസ്സും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മയും സഹോദരിമാരും ആ സ്വപ്നക്കൂട്ടില്‍ നിന്ന് പടിയിറങ്ങി വരുന്നത് ഓട്ടോറിക്ഷയുടെ കണ്ണാടിയിലൂടെ ഞാന്‍ കണുന്നുണ്ടായിരുന്നു തകര്‍ന്ന മനസ്സിന്റെ വേദന പുറത്ത് കാണിക്കാതെ മുഖത്ത് പുഞ്ചിരിയുമായി അയല്‍വാസികളോട്
എന്നാ ഞങ്ങള് പോകട്ടെയെന്ന് യാത്ര പറഞ്ഞിറങ്ങി വരുന്ന ഉപ്പാന്റെ ഹൃദയം പൊട്ടിക്കരയുകയാണെന്ന് ഞാനാ വാക്കുകളിലെ ഇടര്‍ച്ചയില്‍ നിന്ന് തിരിച്ചറിഞ്ഞു എനിക്കപ്പൊ സങ്കടവും കരച്ചിലും വരാത്തത് കൊണ്ടായിരുന്നില്ല എന്റെ ഉപ്പയെ പോലെ എല്ലാം ഉള്ളിലൊതുക്കി പിടിച്ചു നിന്നു
ഒരു മരവിപ്പ് പോലെ ഓട്ടോയുടെ കണ്ണാടിയിലൂടെ ഉപ്പാന്റെ വരവും നോക്കിയിരിക്കുകയായിരുന്നു ഞാന്‍ ഉപ്പ വന്ന് വണ്ടിയില്‍ കയറി എന്റെ തോളില്‍ തട്ടിയിട്ട് ന്നാ വണ്ടിയെടുക്കെന്ന് പറഞ്ഞപ്പോള്‍ എന്തൊക്കെയോ ചിന്തയില്‍ നിന്നുണര്‍ന്ന ഞാന്‍ പിന്നിലേക്ക് നോക്കി എല്ലാം കൊണ്ടും ഒരുതരം മൂഖത തളം കെട്ടിയ പ്രതീതി ആരും ഒന്നും മിണ്ടുന്നില്ല ഞാന്‍ വണ്ടി മുന്നോട്ടെടുത്തു പോകുംബോള്‍ ഉമ്മയും സഹോദരിമാരും കൈവിട്ടു പോയ ഞങ്ങളുടെയാ കൊച്ചു സ്വപ്നക്കൂടിനെ ഒന്നു കൂടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അതുവരെ നിശബ്ദമായിരുന്ന വണ്ടിക്കകത്ത് നിന്ന് ഉമ്മയുടെയും സഹോദരിമാരുടെയും സങ്കടത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
വണ്ടി കുറച്ച് മുന്നോട്ട് ഓടി സഹോദരിമാരുടെ കൂട്ടുക്കാരിയുടെ വീടിനടുത്തെത്തി അവിടെ അവരുടെ കൂട്ടുകാരിയെ കണ്ടതും അവരുടെ തേങ്ങലൊരു പൊട്ടിക്കരച്ചിലാവാന്‍ അധികസമയം വേണ്ടി വന്നില്ല
അവരെ ആശ്വസിപ്പിച്ച് കൊണ്ട് ഉപ്പയിങ്ങനെ പറഞ്ഞു ''അതൊന്നും സാരമില്ല പടച്ചോന്‍ നമുക്ക് ഇങ്ങിനെയാണ് വിധിച്ചിരിക്കുന്നത് എല്ലാം ശെരിയാകും''
അപ്പൊ ഉപ്പയുടെ മടിയിലേക്ക് മുഖമമര്‍ത്തി കരയുന്ന ചെറിയ സഹോദരി പറഞ്ഞു
എന്നാലും നമുക്കീ വിധി പടച്ചോന്‍ തന്നല്ലൊ
ആ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് ഉപ്പ പറഞ്ഞു ''അങ്ങനെയൊന്നും പറയാന്‍ പാടില്ല അത് അല്ലാഹുവിനെ കുറ്റപ്പെടുത്തുന്നതിന് തുല്ല്യമാണ് നമുക്കിനി താമസിക്കാന്‍ നമ്മുടെ തറവാട് വീടുണ്ടല്ലൊ അതുപോലുമില്ലാതെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ വന്നവരെ കുറിച്ചോര്‍ത്താല്‍ നമ്മോട് അല്ലാഹു കാരുണ്ണ്യം മാത്രമാണ് ചെയ്തിരിക്കുന്നത്''
പതിനാല് വര്‍ഷത്തോളം ആള്‍താമസമില്ലാതെ അടഞ്ഞു കിടന്നിരുന്ന തറവാട് വീട് വീണ്ടും താമസയോഗ്യമാക്കി അതിലേക്കായിരുന്നു
ഞങ്ങളുടെ ആ കൊച്ചു സ്വപ്നക്കൂടില്‍ നിന്നുള്ള പടിയിറക്കം
ഞങ്ങള്‍ കുടുംബങ്ങളെല്ലാവരും കൂടി അന്നത്തെ ദിവസം കുട്ടിക്കാലത്ത് ഞങ്ങളെല്ലാം ഓടിക്കളിച്ച തറവാട് വീട്ടില്‍ കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിച്ച് കുട്ടിക്കാലത്തെ മധുരമുള്ള ഓര്‍മ്മകള്‍ ചികഞ്ഞ് അന്നത്തെ രാത്രി കഴിച്ചുകൂട്ടി
പിറ്റേന്ന് കുടുംബക്കാരെല്ലാം പോയപ്പൊ വീണ്ടും ഒറ്റപ്പെടുന്ന പോലൊരു തോന്നല്‍ ഞാന്‍ വേഗം വീട്ടില്‍ നിന്നിറങ്ങി പാടവക്കിലെ സ്രാംമ്പ്യ ലക്ഷ്യമാക്കി നടന്നു അവിടെ സ്രാംമ്പ്യയുടെ ഉമ്മറത്ത് പാടത്തേക്കും നോക്കിയിരിക്കുംബോള്‍ അതുവരെ ഞാന്‍ പിടിച്ചമര്‍ത്തിയ എന്റെ സങ്കടമെല്ലാം അണപൊട്ടിയൊഴുകി ആരും കാണാതെ ഞാനവിടെയിരുന്ന് ഒരുപാട് കരഞ്ഞു
നാട്ടിലുള്ള സമയത്തൊക്കെ എന്തെങ്കിലും വിഷമം വന്നാല്‍ ഞാന്‍ പോയി ഇരിക്കാറുള്ളത് ആ സ്രാംമ്പ്യയുടെ ഉമ്മറത്താണ് എന്റെ ഒരുപാട് സങ്കടത്തിന്റെ തേങ്ങലുകള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുണ്ടാവുക ആ സ്രാംമ്പ്യയായിരിക്കും
അങ്ങനെയുള്ളൊരു സങ്കടത്തിന്റെ കണ്ണുനീര്‍ പൊഴിച്ച് ആത്മനിര്‍വൃതിയില്‍ ഇരിക്കുംബോഴായിരുന്നു രണ്ട് പക്ഷികളുടെ മനോവേദനയുടെ രംഗം കാണാനിടയായതും മനുഷ്യനെന്ന പോലെ പക്ഷികള്‍ക്കുമുണ്ട് സങ്കടങ്ങളും പ്രയാസങ്ങളും എന്നത് കാരുണ്ണ്യവാനായ റബ്ബ് എനിക്കന്ന് കാട്ടി തന്നതാവും
------------------------------------
അന്‍വര്‍ ആട്ടക്കോളില്‍
ശക്തമായ കാറ്റില്‍ തകര്‍ത്തെറിയപ്പെട്ട കൂടും അതിനകത്തെ കുഞ്ഞുങ്ങളേയും നോക്കിയുള്ള വേവലാതിയാണതെന്ന് മനസ്സിലായി
ആ കാഴച്ച വളരേയദികം വിഷമം തോന്നിച്ചു
ശക്തമായ കാറ്റിന്റെ രൗദ്ര ഭാവം തകര്‍ത്തെറിഞ്ഞ തങ്ങളുടെ കഠിന പ്രയത്നത്താല്‍ മെനഞ്ഞെടുത്ത കൂടിനേയും അതിനകത്തെ തങ്ങള്‍ ജീവനു തുല്ല്യം സ്നേഹിക്കുന്ന കുഞ്ഞുങ്ങളേയും നോക്കിയുള്ള പക്ഷികളുടെ കരച്ചില്‍ എന്റെ മനസ്സിനെ വല്ലാതെ വേദനപ്പിച്ചു ആ വേദനകളെന്നെ തോരാത്ത കണ്ണീരിന്റെ ഭൂതകാല ഓര്‍മ്മകളിലേക്കും വഴി നടത്തി
കൂടായാലും വീടായാലും നഷ്ട്ടപ്പെടുംബോഴുള്ള വേദന മനുഷ്യരെ പോലെ തന്നെ പക്ഷികള്‍ക്കുമെന്നുള്ളത് വിസ്മരിക്കാനാവത്തൊരു വസ്തുദയാണ്
പിന്നീടതുപോലൊന്ന് ഒരുക്കിയെടുക്കുകയെന്നത് വളരെ പ്രയാസകരവുമാണ്
ആ കാഴ്ച്ച കണ്ട വേദനയോടെയിരിക്കുംബോള്‍ ഓര്‍മ്മകളെന്നെ ഒരുപാട് വര്‍ഷം പുറകോട്ട് തന്നെ കൊണ്ട് പോയി
സ്വന്തമായൊരു കൊച്ചുവീടെന്ന സ്വപ്നം വളരെയധികം ശ്രമരകരമായിട്ടാണെങ്കിലും സാക്ഷാല്‍ക്കരിച്ചതിന്റെ നിര്‍വൃതി അന്ന് ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് കണ്ട നാളുകള്‍ ചുമരുകളിലും തറയിലും കുമ്മായത്തിന്റെ നിറച്ചാര്‍ത്തുകളില്ലാതെ ഞെക്കിയാല്‍ കത്തുന്ന ആധുനികതയുടെ പ്രകശവെട്ടമില്ലാതെ ആ കൊച്ചു വീട്ടില്‍ താമസമാക്കിയപ്പോള്‍ പരിഭവമോ പരാധിയോ പറയാതെ എന്റെ ഉമ്മയുടെ മുഖവും മനസ്സും തെളിഞ്ഞു നിന്നിരുന്നു പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും വെയിലും മഴയും കൊള്ളാത്ത സുരക്ഷിത താവളമൊരുക്കിയ നിര്‍വൃതി ഉപ്പയുടെ മുഖത്തും ഉണ്ടായിരുന്നു
എന്ത് കൊണ്ടിങ്ങനെയൊക്കെ എന്ന കാര്യത്തിന്റെ ഗൗരവമറിയാന്‍ പ്രായമായിട്ടില്ലായിരുന്ന സഹോദരിമാരുടെ പരിഭവ പറച്ചിലുകള്‍ക്ക് അന്ന് ഉമ്മ പറഞ്ഞിരുന്ന മറുപടി
''നമുക്കിതെങ്കിലും ഉണ്ടല്ലൊ ഇതുപോലുമില്ലാത്ത എത്രയാളുകള്‍ ഉണ്ട് നമുക്ക് ഉള്ളതും തിന്ന് ഉടുത്തതും പുതച്ച് അന്തിയുറങ്ങാന്‍ അല്ലാഹുവിന്റെ കാരുണ്ണ്യം കൊണ്ട് ഇത്രയെങ്കിലുമായില്ലെ അല്‍ഹംദുലില്ലാഹ്''
ഉമ്മയുടെ ഈ വാക്കുകള്‍ അന്നും ഇന്നും എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു
നമ്മേക്കാള്‍ ഉയര്‍ന്നവരിലേക്കല്ല നമ്മേക്കാള്‍ താഴെയുള്ളവരിലേക്ക് ചിന്തിക്കുംബോഴാണ് ഉള്ള സൗകര്യത്തിന്റെ വിലയറിയുകയെന്നൊരു പാഠം ഉമ്മ എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു
ഏഴു വര്‍ഷത്തോളമുള്ള ആ ജീവിതത്തിന് പര്യവസാനമെന്നോണം വീടിന്റെ മുഴുവന്‍ പണിയും തീര്‍ത്ത് പഴയതിനെക്കാളും പതിന്‍മടങ്ങ് സൗകര്യത്തില്‍ നല്ല സന്തോശത്തോടെ അന്തിയുറങ്ങി തുടങ്ങി പക്ഷെ ആ സന്തോശത്തിന് മൂന്ന് വര്‍ഷത്തോളമേ ആയുസ്സുണ്ടായിരുന്നുള്ളൂ കാരുണ്ണ്യവാനായ ലോകരക്ഷിതാവിന്റെ വിധിയും പരീക്ഷണവും മറ്റൊരു തരത്തില്‍ ഞങ്ങളിലെത്തിയപ്പോള്‍ ആ കൊച്ചു സ്വപ്നക്കൂട്ടിലെ ഞങ്ങളുടെ കൊച്ചു കൊച്ചു ദുഖഃങ്ങളും സന്തോശങ്ങളും സമാധാനവും നിറഞ്ഞൊരു ജീവിതത്തിന്റെ പര്യവസാനമായിരുന്നു ഞങ്ങളുടെയാ കൊച്ചു സ്വപ്നക്കൂട് മറ്റൊരു കൈകളിലേക്ക് ക്രയവിക്രയം നടത്തി സര്‍വ്വശക്തന്റെ വിധിയാലും പരീക്ഷണത്താലും വന്നു ചേര്‍ന്ന ബാധ്യതകളില്‍ കുറേയൊക്കെ തീര്‍ത്ത് ഞങ്ങളുടെ കൊച്ചു സ്വപ്നക്കൂട്ടില്‍ നിന്ന് പിരിയുന്ന ദിവസം
തകര്‍ന്ന മനസ്സും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മയും സഹോദരിമാരും ആ സ്വപ്നക്കൂട്ടില്‍ നിന്ന് പടിയിറങ്ങി വരുന്നത് ഓട്ടോറിക്ഷയുടെ കണ്ണാടിയിലൂടെ ഞാന്‍ കണുന്നുണ്ടായിരുന്നു തകര്‍ന്ന മനസ്സിന്റെ വേദന പുറത്ത് കാണിക്കാതെ മുഖത്ത് പുഞ്ചിരിയുമായി അയല്‍വാസികളോട്
എന്നാ ഞങ്ങള് പോകട്ടെയെന്ന് യാത്ര പറഞ്ഞിറങ്ങി വരുന്ന ഉപ്പാന്റെ ഹൃദയം പൊട്ടിക്കരയുകയാണെന്ന് ഞാനാ വാക്കുകളിലെ ഇടര്‍ച്ചയില്‍ നിന്ന് തിരിച്ചറിഞ്ഞു എനിക്കപ്പൊ സങ്കടവും കരച്ചിലും വരാത്തത് കൊണ്ടായിരുന്നില്ല എന്റെ ഉപ്പയെ പോലെ എല്ലാം ഉള്ളിലൊതുക്കി പിടിച്ചു നിന്നു
ഒരു മരവിപ്പ് പോലെ ഓട്ടോയുടെ കണ്ണാടിയിലൂടെ ഉപ്പാന്റെ വരവും നോക്കിയിരിക്കുകയായിരുന്നു ഞാന്‍ ഉപ്പ വന്ന് വണ്ടിയില്‍ കയറി എന്റെ തോളില്‍ തട്ടിയിട്ട് ന്നാ വണ്ടിയെടുക്കെന്ന് പറഞ്ഞപ്പോള്‍ എന്തൊക്കെയോ ചിന്തയില്‍ നിന്നുണര്‍ന്ന ഞാന്‍ പിന്നിലേക്ക് നോക്കി എല്ലാം കൊണ്ടും ഒരുതരം മൂഖത തളം കെട്ടിയ പ്രതീതി ആരും ഒന്നും മിണ്ടുന്നില്ല ഞാന്‍ വണ്ടി മുന്നോട്ടെടുത്തു പോകുംബോള്‍ ഉമ്മയും സഹോദരിമാരും കൈവിട്ടു പോയ ഞങ്ങളുടെയാ കൊച്ചു സ്വപ്നക്കൂടിനെ ഒന്നു കൂടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അതുവരെ നിശബ്ദമായിരുന്ന വണ്ടിക്കകത്ത് നിന്ന് ഉമ്മയുടെയും സഹോദരിമാരുടെയും സങ്കടത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
വണ്ടി കുറച്ച് മുന്നോട്ട് ഓടി സഹോദരിമാരുടെ കൂട്ടുക്കാരിയുടെ വീടിനടുത്തെത്തി അവിടെ അവരുടെ കൂട്ടുകാരിയെ കണ്ടതും അവരുടെ തേങ്ങലൊരു പൊട്ടിക്കരച്ചിലാവാന്‍ അധികസമയം വേണ്ടി വന്നില്ല
അവരെ ആശ്വസിപ്പിച്ച് കൊണ്ട് ഉപ്പയിങ്ങനെ പറഞ്ഞു ''അതൊന്നും സാരമില്ല പടച്ചോന്‍ നമുക്ക് ഇങ്ങിനെയാണ് വിധിച്ചിരിക്കുന്നത് എല്ലാം ശെരിയാകും''
അപ്പൊ ഉപ്പയുടെ മടിയിലേക്ക് മുഖമമര്‍ത്തി കരയുന്ന ചെറിയ സഹോദരി പറഞ്ഞു
എന്നാലും നമുക്കീ വിധി പടച്ചോന്‍ തന്നല്ലൊ
ആ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് ഉപ്പ പറഞ്ഞു ''അങ്ങനെയൊന്നും പറയാന്‍ പാടില്ല അത് അല്ലാഹുവിനെ കുറ്റപ്പെടുത്തുന്നതിന് തുല്ല്യമാണ് നമുക്കിനി താമസിക്കാന്‍ നമ്മുടെ തറവാട് വീടുണ്ടല്ലൊ അതുപോലുമില്ലാതെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ വന്നവരെ കുറിച്ചോര്‍ത്താല്‍ നമ്മോട് അല്ലാഹു കാരുണ്ണ്യം മാത്രമാണ് ചെയ്തിരിക്കുന്നത്''
പതിനാല് വര്‍ഷത്തോളം ആള്‍താമസമില്ലാതെ അടഞ്ഞു കിടന്നിരുന്ന തറവാട് വീട് വീണ്ടും താമസയോഗ്യമാക്കി അതിലേക്കായിരുന്നു
ഞങ്ങളുടെ ആ കൊച്ചു സ്വപ്നക്കൂടില്‍ നിന്നുള്ള പടിയിറക്കം
ഞങ്ങള്‍ കുടുംബങ്ങളെല്ലാവരും കൂടി അന്നത്തെ ദിവസം കുട്ടിക്കാലത്ത് ഞങ്ങളെല്ലാം ഓടിക്കളിച്ച തറവാട് വീട്ടില്‍ കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിച്ച് കുട്ടിക്കാലത്തെ മധുരമുള്ള ഓര്‍മ്മകള്‍ ചികഞ്ഞ് അന്നത്തെ രാത്രി കഴിച്ചുകൂട്ടി
പിറ്റേന്ന് കുടുംബക്കാരെല്ലാം പോയപ്പൊ വീണ്ടും ഒറ്റപ്പെടുന്ന പോലൊരു തോന്നല്‍ ഞാന്‍ വേഗം വീട്ടില്‍ നിന്നിറങ്ങി പാടവക്കിലെ സ്രാംമ്പ്യ ലക്ഷ്യമാക്കി നടന്നു അവിടെ സ്രാംമ്പ്യയുടെ ഉമ്മറത്ത് പാടത്തേക്കും നോക്കിയിരിക്കുംബോള്‍ അതുവരെ ഞാന്‍ പിടിച്ചമര്‍ത്തിയ എന്റെ സങ്കടമെല്ലാം അണപൊട്ടിയൊഴുകി ആരും കാണാതെ ഞാനവിടെയിരുന്ന് ഒരുപാട് കരഞ്ഞു
നാട്ടിലുള്ള സമയത്തൊക്കെ എന്തെങ്കിലും വിഷമം വന്നാല്‍ ഞാന്‍ പോയി ഇരിക്കാറുള്ളത് ആ സ്രാംമ്പ്യയുടെ ഉമ്മറത്താണ് എന്റെ ഒരുപാട് സങ്കടത്തിന്റെ തേങ്ങലുകള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുണ്ടാവുക ആ സ്രാംമ്പ്യയായിരിക്കും
അങ്ങനെയുള്ളൊരു സങ്കടത്തിന്റെ കണ്ണുനീര്‍ പൊഴിച്ച് ആത്മനിര്‍വൃതിയില്‍ ഇരിക്കുംബോഴായിരുന്നു രണ്ട് പക്ഷികളുടെ മനോവേദനയുടെ രംഗം കാണാനിടയായതും മനുഷ്യനെന്ന പോലെ പക്ഷികള്‍ക്കുമുണ്ട് സങ്കടങ്ങളും പ്രയാസങ്ങളും എന്നത് കാരുണ്ണ്യവാനായ റബ്ബ് എനിക്കന്ന് കാട്ടി തന്നതാവും
------------------------------------
അന്‍വര്‍ ആട്ടക്കോളില്‍
No comments:
Post a Comment