രണ്ടു വർശംമുൻപത്തെ അനുഭവ കഥ
വീട്ടിൽ നിന്ന് നിലപറംബിലേക്ക് പോവുകയായിരുന്ന എന്നോട് വീട്ടുകാരി റേശൻ കടയിൽ പച്ചരിയുണ്ട് വാങിക്കൊണ്ടു വരാൻ പറഞ്ഞ് റേശൻ കാർട് തന്നു.
കുറ്റൂർനോർത്ത് റേശൻകടയുടെ മുൻപിൽ കാർ നിറുത്തി ഞാൻ റേശൻ ശോപ്പിലേക്ക് ചെന്നു സുഹ്രത്തായ കടക്കാരൻ എന്നെക്കണ്ട പാടെ ചിരിച്ചുകൊണ്ട് കാർട് വാങി വെച്ചു
ചെറിയൊരു ക്യൂ ഉണ്ടായിരുന്നു അവിടെ
ഞാൻ കുറച്ച് മാറിനിന്നപ്പോൾ ക്യൂവിലുള്ള. എന്റെ പിതാവിന്റെ സുഹ്രത്തായ ഒരു കാരണവർ എന്നെ വിളിച്ചു . നീ കാംബ്രൻ അവറാൻകുട്ടിന്റെ മോനല്ലെ ? എന്ന് ചോതിച്ചു
(അദ്ധേഹം കുറ്റൂർപാടത്ത് വാഴക്രിശി ചെയ്യുന്നആളാണ് )
അടുത്തചോദ്യം നീ ധാരിദ്ര രേഖക്ക് താഴെയാണല്ലെ ? 😁😄
പിന്നീടദ്ധേഹം പറഞ്ഞു അദ്ധേഹം
ധാരിദ്രരേഖക്ക് മേലെയാണെന്ന്
ആകാംശയോടെ കാര്യം തിരക്കിയപ്പോൾ അദ്ധേഹം പറഞ്ഞു അവരുടെ റേശൻ കാർട് നീലക്കളറും എന്റെത് ചുവപ്പുമായത് കൊണ്ടാണെന്ന്
ഏതായാലും അന്ന് തന്നെ എന്റെ ചുവന്നകാർട് നീലയാക്കിത്തരാൻ പറഞ്ഞ് ചിലവാകുന്നകാശും കൊടുത്ത് ആളെ ഏൽപിച്ച് ഞാൻ പോന്നു
الحمد لله ഇന്ന് ഞാൻ ധാരിദ്രരേഖക്ക് മേലെയാണ്
ആപാവം കാരണവർ ഇപ്പോഴും മേലെയാണൊ താഴെയാണോന്ന് അറിയാൻ കഴിഞ്ഞിട്ടില്ല😁😄😃😄😁😄😃
----------------------------
അബ്ദുള്ള കാംബ്രൻ
No comments:
Post a Comment